പ്രധാനപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; പേര് മാറ്റ വിവാദത്തിനിടെ ഇന്ത്യയോട് ചൈന
ന്യൂഡൽഹി: ഇന്ത്യയുടെ പേര് ഭാരത് ആക്കണമെന്ന വിവാദം കത്തിനിൽക്കെ ഇന്ത്യയ്ക്ക് ഉപദേശവുമായി ചെൈന. പേരുമായി ബന്ധപ്പെട്ട വിവാദത്തെക്കാൾ ഇന്ത്യ കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങൾക്ക് പ്രാധാന്യം നൽകണമെന്നാണ്
ചൈന പറഞ്ഞത്.
ജി20 ഉച്ചകോടി അടുത്തിരിക്കെയാണ് ചൈനയുടെ പ്രതികരണം. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ഗ്ലോബൽ ടൈംസിലെ ഒരു ലേഖനത്തിൽ, ആണ് ഇതേക്കുറിച്ച് പറയുന്നത്.

പേരിടൽ വിവാദത്തെക്കാൾ കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങൾക്ക് ഇന്ത്യ മുൻഗണന നൽകണമെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ഉച്ചകോടി പ്രയോജനപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും എന്നാൽ ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തെക്കുറിച്ചും ചൈനീസ് കമ്പനികൾക്കെതിരായ നടപടികളെക്കുറിച്ചും സംവരണം പ്രകടിപ്പിക്കുന്നുവെന്നും ലേഖനം സൂചിപ്പിക്കുന്നു.
കൂടാതെ, 'വിപ്ലവ വികസനം' കൈവരിക്കുന്നതിന് ഇന്ത്യ 'വിപ്ലവ പരിഷ്കരണം' നടത്തണമെന്നും ലേഖനം നിർദ്ദേശിക്കുന്നു. പരമ്പരാഗത 'ഇന്ത്യയുടെ രാഷ്ട്രപതി' പദവിക്ക് പകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്നതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകളും ഇത് എടുത്തുകാണിക്കുന്നു.
ജി 20 രാജ്യങ്ങളുടെ ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾക്കുള്ള രാഷ്ട്രപതി ഭവന്റെ കത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് എഴുതിയത് വിവാദമായത് പിന്നാലെ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന ശീർഷകത്തോടെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം സംബന്ധിച്ച വിവരം പങ്കുവെയ്ക്കുന്ന ഔദ്യോഗിക വിവരം ബി ജെ പി വക്താവ് സംബിത്പത്ര പങ്കിട്ടിരുന്നു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനം ആയ ആസിയാൻ ഉച്ചകോടിക്ക് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയാണ് വേദിയാകുന്നത്.
ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഈ മാസം എട്ട് മുതൽ ഡൽഹിയിൽ നടക്കാൻ പോകുകയാണ്. സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾക്കുള്ള രാഷ്ട്രപതി ഭവന്റെ കത്തിൽ ആയിരുന്നു ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് ഴുതിയത്, തൊട്ടുപിന്നാലസെ ഇത് ചർച്ചയായി. സാധാരണ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നാണ് ഉണ്ടാവാറുള്ളത്.
അതേസമയം ഈ മാസം നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് മാറ്റുന്ന തീരുമാനം വന്നേക്കാമെന്ന് തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ബന്ധപ്പെട്ട ബില്ല് പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കും,. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം.












Click it and Unblock the Notifications