റെഡ് ഹാർട്ട്, റോസ് എന്നീ ഇമോജികൾ അയക്കരുത്; ഇട്ടാൽ പിടി വീഴും; സൗദിയിൽ ഇത് കുറ്റകൃത്യം
റെഡ് ഹാർട്ട്, റോസ് എന്നീ ഇമോജികൾ അയക്കരുത്; ഇട്ടാൽ പിടി വീഴും; സൗദിയിൽ ഇത് കുറ്റകൃത്യം
ജിദ്ദ: ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്', 'റോസ്' തുടങ്ങിയ ഇമോജികൾ അയച്ചാൽ പിടി വീഴും. സൗദിയിലാണ് ഇതിനെ കുറ്റകൃത്യമായി കണക്കാക്കുന്നത്. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
'റെഡ് ഹാർട്ട്', 'റോസ്' ചിഹ്നങ്ങൾ പോലുളളവയും മറ്റു സമാന അർഥങ്ങൾ ഉള്ള ചിഹ്നങ്ങളും മറ്റും ആർക്കണോ അയക്കുന്നത്, അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവരെ അസ്വസ്ഥരാക്കുകയും ചെയ്താൽ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കും.

കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലെ വിദഗ്ധനായ അൽ മോതാസ് കുത്ബിയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതു സംബന്ധിച്ച വിവരം കൈമാറി. സൗദി ആന്റി ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗത്തെ വിദഗ്ധനുമാണ് ഇദ്ദേഹം.
ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് ലൈംഗിക അർഥമുള്ള ഏതൊരു പ്രവൃത്തിയോ അടയാളമോ അയച്ചാലും പീഡനം എന്ന കുറ്റകൃത്യത്തിൽ വരും. ഇവ പ്രയോഗിച്ചാലും ഇത് ബാധകമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മോശമല്ലാതെ സാധാരണ രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൗദിയിൽ ലഹരി മരുന്ന് ഗുളികകൾ പിടികൂടി. രണ്ടു വ്യത്യസ്ത ഓപറേഷനുകളിലൂടെ രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള ലഹരി മരുന്ന് ഗുളികളാണ് ഇവ. സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി ഗുളികകൾ പിടികൂടിയത്. ജിദ്ദ ഇസ്‌ലാമിക് പോർട്ടിലും ദുബായ് തുറമുഖത്തും ആണ് ഇവ പിടിക്കപ്പെട്ടത്. പ്ലാസ്റ്റിക് കയ്യുറ ബോക്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 20.6 ലക്ഷത്തിൽ അധികം ക്യാപ്റ്റഗൺ ലഹരി മരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോർട്ടിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
ദുബായ് തുറമുഖത്ത് നിന്ന് 4.23 ലക്ഷം ഗുളികകളും പിടികൂടി. ഇവിടെ എത്തിയ ഓറഞ്ചുകൾ അടങ്ങിയ ചരക്ക് ട്രക്കുകളിൽ ഒന്നിൽ ഘടിപ്പിച്ചിരുന്ന സ്‌പെയർ ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇരു സംഭവങ്ങളിലുമായി മൂന്നു പേരെ രാജ്യത്തിനുള്ളിൽ അറസ്റ്റ് ചെയ്തതായി അതോറിറ്റി സ്ഥിരീകരിച്ചു.
അതേസമയം, വ്യാജ യാത്രാ രേഖയുമായി ദുബായ് വിമാനത്താവളത്തിൽ എത്തിയ വിദേശി അറസ്റ്റിലായി. ഒരു മാസമാണ് ഇയാൾക്ക് ജയില്‍ ശിക്ഷ ലഭിക്കുക. 24 വയസുകാരനായ ഇയാള്‍ വ്യാജ യൂറോപ്യന്‍ റസിഡന്‍സി കാര്‍ഡുമായാണ് ഇറ്റലിയിലേക്ക് യാത്ര ചെയ്യാൻ എത്തിയത്. എന്നാല്‍ പരിശോധനയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ, ദുബൈയില്‍ വെച്ച് ഇയാൾ പിടിയിലായത്. വ്യാജ രേഖയുമായി രാജ്യം വിടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തന്റെ സ്വന്തം രാജ്യത്ത് വെച്ച് ഒരു ടൂറിസം ഓഫീസറില്‍ നിന്നാണ് ഈ വ്യാജ റെസിഡന്‍സി കാര്‍ഡ് സംഘടിപ്പിച്ചു എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം, ആറ് മാസം മുമ്പാണ് യുവാവ് വ്യാജ രേഖ സ്വന്തമാക്കിയത്. ഇതിനായി 4000 ദിര്‍ഹം ചെലവഴിക്കുകയും ചെയ്‍തു. എന്നാല്‍ തന്റെ ഫോട്ടോ പതിച്ച് നല്‍കിയ റെസിഡന്‍സി കാര്‍ഡ് ഒറിജിനലാണെന്നാണ് ടൂറിസം ഓഫീസര്‍ പറഞ്ഞതെന്നും ഇത് ഉപയോഗിച്ച് ഏത് യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തും പ്രവേശിക്കാമെന്ന് ഇയാള്‍ പറഞ്ഞിരുന്നു എന്നും യുവാവ് മൊഴി നല്‍കി. വ്യാജ കാര്‍ഡുമായി ദുബൈയിലെത്തിയ ശേഷം അവിടെ നിന്ന് ഇറ്റലിയിലേക്ക് പോകാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ദുബൈ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications