അതിക്രമിച്ച് കയറിയ 2 അമേരിയ്ക്കന്‍ നാവിക ബോട്ടുകള്‍ ഇറാന് പിടിച്ചെടുത്തു; 10 നാവികര്‍ കസ്റ്റഡിയില്‍
ടെഹ്റാന്: പശ്ചിമേഷ്യയില്‍ ഇറാനും സൗദിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുകയാണ്. ഈ വിഷയത്തില്‍ അമേരിയ്ക്ക അടക്കമുള്ളവരുടെ പിന്തുണ സൗദിയ്ക്കാണ്. ഇതിനിടയിലാണ് രണ്ട് അമേരിയ്ക്കന്‍ നാവികസേനാ ബോട്ടുകള്‍ ഇറാന് പിടിച്ചെടുക്കുന്നത്.
ഇരാന് സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് ബോട്ടുകളാണ് പിടികൂടിയത്. ഇതില്‍ ഒമ്പത് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം പത്ത് നാവികരാണ് ഉള്ളത്. ഇവരെ വിട്ടയിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.
ഇറാന്റെ രഹസ്യ സൈനിക കേന്ദ്രമായ ഫര്‍സി ദ്വീപിനടത്തുവച്ചാണ് അമേരിയ്ക്കന്‍ ബോട്ടുകള്‍ പിടികൂടിയത് എന്നതും ശ്രദ്ധേയമാണ്.

യന്ത്രത്തകരാര്‍
നാവികാഭ്യാസം നടത്തുന്നതിനിടെ യന്ത്രത്തകരാര്‍ സംഭവിച്ചതുകൊണ്ടാണ് ഇറാന് അതിര്‍ത്തിയില്‍ ബോട്ടുകള്‍ പ്രവേശിച്ചതെന്നാണ് അമേരിയ്ക്ക നല്കുന്ന വിശദീകരണം. ഈ വിഷയത്തില്‍ ഇറാന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും വന്നിട്ടില്ല.

തിരിച്ച് നല്‍കും
നാവികരേയും ബോട്ടുകളേയും സുരക്ഷിതമായി തിരിച്ചേല്പിയ്ക്കുമെന്ന് ഇറാന് അറിയിച്ചിട്ടുണ്ടെന്നാണ് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

റെവലൂഷനറി ഗാര്‍ഡ്
ഇറാന് റെവലൂഷനറി ഗാര്‍ഡ്സ് ആണ് നാവികരെ പിടികൂടിയത്.

കുവൈത്തില്‍ നിന്ന്
കുവൈത്തില്‍ നിന്ന് ബഹറിനിലേയ്ക്ക് പോവുകയായിരുന്ന ബോട്ടുകളാണ് ഇറാന് പിടികൂടിയിട്ടുള്ളത്. ഇതിനിടെ ബോട്ടുകളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അമേരിയ്ക്കയുടെ വിശദീകരണം.

യന്ത്രത്തോക്കുകള്‍
യന്ത്രത്തോക്കുകളുമായാണ് അമേരിയ്ക്കയുടെ നാവികസേനാ ബോട്ടുകള്‍ ഇറാന് അതിര്‍ത്തിയില്‍ പ്രവേശിച്ചതെന്നാണ് ചില ഉറാനിയന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫര്‍സ് ദ്വീപ്
ഇറാന്റെ രഹസ്യ സൈനിക പദ്ധതികള്‍ ആവിഷ്കരിയ്ക്കുന്ന കേന്ദ്രമായിട്ടാണ് ഫര്‍സ് ദ്വീപ് അറിയപ്പെടുന്നത്. ഇവിടേയ്ക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല. ഇതിനടുത്ത് വച്ചാണ് അമേരിയ്ക്കന്‍ ബോട്ടുകള്‍ പിടികൂടിയിട്ടുള്ളത്.

കെറി ഇടപെടുന്നു
നിലവില്‍ ഭീഷണിയുടെ സ്വരത്തിലല്ല അമേരിയ്ക്കയുടെ ഇടപെടല്‍. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിയ്ക്കാനാണ് നീക്കം. കെറി ഇറാന് വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു.

സംഘര്‍ഷമാകുമോ?
ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വളരെ മോശമായിരിയ്ക്കുകയാണ്. സൗദിയും അമേരിയ്ക്കയും തമ്മിലാണെങ്കില്‍ നല്ല ബന്ധവും. പശ്ചിമേഷ്യയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ധാരാളമാണ്.

ഒബാമ ഇറങ്ങുമ്പോള്‍
ഒബാമ ഭരണകൂടത്തിന്റെ കാലാവധി അവസാനിയ്ക്കുകയാണ്. ഈ സമയം ഒരു യുദ്ധത്തിന് മുതിര്‍ന്ന് പേര് ചീത്തയാക്കാന്‍ ബരാക് ഒബാമ ശ്രമിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും











Click it and Unblock the Notifications