Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിര്‍ത്തലിന് ഇറാന്‍ സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല'

വാഷിംഗ്ടണ്‍: ഇറാന്റെ പുതിയ ഭരണകൂടം അമേരിക്കയോട് വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറന്നതും സ്വതന്ത്രവും വ്യക്തവുമാകുമ്പോള്‍ ഈ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് ഇതിന് താന്‍ മറുപടി പറഞ്ഞത് എന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പുതിയ ഭരണകൂടം 'മിതത്വമുള്ള തീവ്രവാദികളാണ്' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ട്രൂത്ത് സോഷ്യലില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇറാന്റെ പുതിയ ഭരണ പ്രസിഡന്റ്, തന്റെ മുന്‍ഗാമികളേക്കാള്‍ വളരെ കുറച്ച് തീവ്രവാദികളും ബുദ്ധിമാന്മാരുമാണ്, അമേരിക്കയോട് ഒരു വെടിനിര്‍ത്തല്‍ അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു! ഹോര്‍മുസ് കടലിടുക്ക് തുറന്നതും സ്വതന്ത്രവും വ്യക്തവുമാകുമ്പോള്‍ ഞങ്ങള്‍ പരിഗണിക്കും. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുവരെ, യുഎസ് 'ഇറാനെ വിസ്മൃതിയിലാക്കും', അദ്ദേഹം പറഞ്ഞു.

Iran US Conflict

അല്ലെങ്കില്‍ അവര്‍ പറയുന്നതുപോലെ, ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകും എന്നും ട്രംംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥനാ അവകാശവാദത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധത്തിന്റെ അവസ്ഥയെക്കുറിച്ച് അമേരിക്കക്കാരെ അഭിസംബോധന ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

ടെഹ്റാനുമായി ഒരു ഔപചാരിക കരാറില്‍ എത്തിയില്ലെങ്കില്‍ പോലും ഇറാനിലെ യുഎസ് പ്രവര്‍ത്തനം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. വൈറ്റ് ഹൗസില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്ക ഒരുപക്ഷേ രണ്ടാഴ്ചയ്ക്കുള്ളിലോ മൂന്ന് ആഴ്ചയ്ക്കുള്ളിലോ യുദ്ധം അവസാനിപ്പിക്കും എന്ന് ട്രംപ് പറഞ്ഞിരുന്നു. യു എസ് സൈന്യം പിന്‍വാങ്ങുന്നതിന് മുമ്പ് ജോലി പൂര്‍ത്തിയാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ചെയ്യേണ്ടത് ഇറാന്‍ വിടുക എന്നതാണ്, ഞങ്ങള്‍ അത് വളരെ വേഗം ചെയ്യും, അവര്‍ താഴെ വീഴും,' ട്രംപ് പറഞ്ഞു. അതേസമയം യുദ്ധത്തിന്റെ അവസ്ഥയെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എപ്പോള്‍ അവസാനിക്കും, അവസാനിപ്പിക്കാന്‍ യഥാര്‍ത്ഥത്തില്‍ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. അതിനിടെ ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക നടപടി തുടരുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

'പോരാട്ടം അവസാനിച്ചിട്ടില്ല... ഭീകര ഭരണകൂടത്തെ ഞങ്ങള്‍ തകര്‍ക്കുന്നത് തുടരും,' നെതന്യാഹു പറഞ്ഞു. യു എസ് പിന്മാറിയാലും ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കാമെന്ന സൂചനയാണിത്. ഇന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ എന്ത് പ്രഖ്യാപനമായിരിക്കും ഉണ്ടാകുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+