ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഭരണത്തലവനടക്കം മുന്നൂറോളം പേർ കൊല്ലപ്പെട്ടു
ഗാസയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഹമാസിന്റെ പ്രധാന നേതാക്കൾ പലരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് സർക്കാർ മേധാവി ഇസാം അൽ ഡാളിസ്, ആഭ്യന്തര മന്ത്രാലയ മേധാവി മഹ്മൂദ് അബു വത്ഫ, ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ ഡയറക്ടർ ജനറൽ ബഹ്ജത്ത് അബു സുൽത്താൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം പേർ കൊലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്ന് സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന് പ്രാദേശിക ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് ഇസ്രായേൽ സൈന്യം എക്സിൽ കുറിച്ചത്. മേഖലയിൽ വ്യോമാക്രമണം ശക്തമാക്കുമെന്നും പ്രദേശത്തെ സ്കൂളുകൾ എല്ലാം അടക്കണമെന്നും ഇസ്രായേൽ നിർദേശിച്ചു.

ബന്ദികളാക്കിയ ഇസ്രായേലുകാരെ വിട്ടയക്കണമന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹമാസ് ഇക്കാര്യം തള്ളിയതിനാലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയും മധ്യസ്ഥരും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഹമാസ് നിരസിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം നടത്തിയതെന്നും നെതന്യാഹു പറഞ്ഞു.
'ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഉൾപ്പെടെ ഞങ്ങളുടെ എല്ലാ ബന്ദികളേയും മോചിപ്പിക്കുക എന്നത് അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി
ഗാസ മുനമ്പിലുടനീളമുള്ള ഹമാസ് ഭീകരരുടെ കേന്ദ്രങ്ങളാണ് ഐഡിഎഫ് ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കുന്നത്', ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെതിരെ കൂടുതൽ ശക്തമായി ആഞ്ഞടിക്കുമെന്നും നെതന്യാഹു എക്സിൽ പങ്കുവെച്ചു.
അതേസമയം യുദ്ധം ആരംഭിച്ചുകൊണ്ട് ബന്ദികളെ ബലിയർപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നെതന്യാഹുവെന്ന് ഹമാസ് പ്രതികരിച്ചു. 'യുദ്ധം പുനഃരാരംഭിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം തടവുകാരെ കൊലയ്ക്ക് കൊടുക്കുന്നതാണ്. ഇസ്രായേലിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുപിടിക്കാനുളള നെതന്യാഹുവിന്റെ തന്ത്രം കൂടിയാണിതെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിന് ആണ്. കരാർ ലംഘനം ഗാസയിലെ തടവുകാരെ അഞ്ജാതമായ വിധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഹമാസ് പ്രസ്താവനയിൽ കുറിച്ചു. അതേസമയം യുഎസിന്റെ കൂടി അറിവോടെയാണ് ഇസ്രായേൽ ആക്രമണമെന്നാണ് സൂചന.
-
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം












Click it and Unblock the Notifications