ഹെലികോപ്ടറില്‍ പറന്നിറങ്ങി ഹൂത്തികള്‍, ഗാസ വിളികള്‍, ഇസ്രായേലിന്റെ കപ്പല്‍ പിടിച്ചെടുത്തത് ഇങ്ങനെ
ടെല്‍ അവീവ്: ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തിലേക്ക് ഹൂത്തി സൈന്യവും. കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ ചെങ്കടല്‍ തീരത്ത് വെച്ച് ഹൂത്തികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വേള്‍ഡ് ഒബ്സര്‍വര്‍ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. ഹെലികോപ്ടറില്‍ പറന്നിറങ്ങിയ ഹൂത്തി വിമതര്‍ തോക്കുമായി ഇസ്രായേലിന്റെ ഗ്യാലക്സി ലീഡര്‍ എന്ന കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്.
ഇവര്‍ പ്രിയപ്പെട്ട ഗാസ, ഞങ്ങളുടെ നിന്റെ സേവനത്തിനായി ഉണ്ട് എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഹെലികോപ്ടറില്‍ പലസ്തീന് പതാകയുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തോക്കുചൂണ്ടി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇസ്രായേലിന്റെ കപ്പല്‍ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു. സ്പീഡ് ബോട്ടിലും മറ്റുമായി ഹൂത്തികള്‍ കപ്പലിലേക്ക് എത്തിയിരുന്നു.

കപ്പല്‍ വഴിതിരിച്ച് വിടാന്‍ ഇവര്‍ ക്രൂവിനോട് ആവശ്യപ്പെടുകയായിരുന്നു. യെമന്‍ തുറമുഖമായ ഹുദൈയിലേക്കാണ് ഈ കപ്പല്‍ കൊണ്ടുപോയത്. അതേസമയം ഇവര്‍ വെടിയുതര്ത്തിരുന്നില്ല. ഇസ്രായേലുമായി പ്രശ്നമില്ലാതിരുന്നു രാജ്യങ്ങളിലൂടെയാണ് ഇവ സഞ്ചരിച്ചിരുന്നത്. എന്നാല്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയ വിഷയം വലിയ പ്രശ്നമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-പലസ്തീന് യുദ്ധത്തില്‍ അമേരിക്കയുടെയും, ഇറാന്റെയും നേരിട്ടുള്ള ഇടപെടലിനുള്ള വഴിയൊരുക്കിയേക്കാം എന്നാണ് ആശങ്ക.
ഹൂത്തി വക്താവ് യഹ്യാ സരി ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു. ചെങ്കടലിലോ, ഞങ്ങള്‍ എത്തിപ്പെടാന്‍ സാധിക്കുന്നിടത്തോ ഉള്ള ഇസ്രായേലി കപ്പലുകളെ പിടിച്ചെടുക്കാന്‍ ഒരു മടിയും കാണിക്കില്ലെന്ന് നേരത്തെ തന്നെ ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കപ്പലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേല്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാണ്. ഇസ്രായേലിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളുടെ കപ്പലാണിതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലിലെ ബാബ അല്‍ മണ്ഡപ് പ്രമുഖമായ ചെക്പോയിന്റാണ്. ഇതുവഴി വര്‍ഷത്തില്‍ 17000ത്തോളം കപ്പലുകള്‍ കടന്നുപോകുന്നുണ്ട്. ഇവിടെ വെച്ചാണ് ഇസ്രായേലിന്റെ കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്.
അതേസമയം ഗ്യാലക്സി ലീഡര്‍ എന്ന കപ്പല്‍ ബഹാമാസ് പതാകയുമായിട്ടാണ് സഞ്ചരിച്ചിരുന്നത്. ജാപ്പനീസ് കമ്പനിയാണ് ഇവയെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതിന് ഉടമ ബള്‍ഗേറിയക്കാരനാണെന്നും, അഞ്ച് രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രൂ അംഗങ്ങള്‍ ഇതിലുണ്ടായിരുന്നു അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ കപ്പലുകള്‍ ഇതുപോലെ ഹൂത്തികള്‍ ഇനിയും പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.
കപ്പലുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതായും വരും. ഇതിന് ഇസ്രായേല്‍ തയ്യാറാണോ എന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചെങ്കടലിനടുത്ത രണ്ട് രാജ്യങ്ങള്‍ സൗദി അറേബ്യയും ഈജിപ്തുമാണ്. എന്നാല്‍ ഇസ്രായേലിന് ഇവരുടെ സഹായം ലഭിക്കാനുള്ള സാധ്യത കുറവാണ്. യുഎസ് നാവികസേനയുടെ സഹായം ഇസ്രായേല്‍ തേടിയേക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications