വേദനയറിയാതെ നില്ക്കാന് ഒരു ഗുളിക മതി!!! ഐസിസിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി... 483 കോടി
ദില്ലി: ഐസിസ് ഇപ്പോള്‍ പല കോണുകളില്‍ നിന്ന് ഒരേ സമയം ആക്രമണങ്ങള്‍ നേരിടുകയാണ്. പഴയതുപോലെ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നും ഇല്ല. ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികളെ കാര്യമായി ചികിത്സിക്കാന്‍ പോലും നിര്‍വ്വാഹമില്ല.
അപ്പോഴാണ് അവര്‍ വേദന സംഹാരികളെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ഒരു ഗുളിക കഴിച്ചാല്‍ ഏത് വേദനയും പമ്പ കടക്കും. ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികള്‍ക്ക് ഇതില്പരം എന്ത് ആഹ്ലാദമാണ് വേണ്ടത്.
ഇന്ത്യയില്‍ നിന്നാണ് അവര്‍ ഇതിന് വേണ്ടിയുള്ള മരുന്നുകള്‍ കടത്തുന്നത്. ലിബിയയിലെ ഐസിസ് തീവ്രവാദികള്‍ക്കായി കൊണ്ടുപോവുകയായിരുന്ന കോടിക്കണക്കിന് ഗുളികകളാണ് ഇറ്റാലിയന്‍ പോലീസ് പിടികൂടിയത്.

ലിബിയയിലേക്ക് കടത്തുകയായിരുന്ന ട്രമഡോള്‍ ഗുളികകളാണ് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ നിന്നുള്ളതായിരുന്നു ഇത്.

3.7 കോടിയിലധികം ഗുളികകളാണ് പിടിച്ചെടുത്തിട്ടുള്ളത്. മൂന്ന് കണ്ടെയ്നറുകളിലായിട്ടായിരുന്നു ഇത്. ഇറ്റലിയിലെ ജെനോവ തുറമുഖത്ത് വച്ചായിരുന്നു ഇത് പിടികൂടിയത്.

പുതപ്പും ഷാമ്പുവും ആണ് എന്ന് പറഞ്ഞാണ് മരുന്ന് കടത്താന്‍ ശ്രമിച്ചത്. ലിബിയയിലെ മിസ്രാത്ത, തോബ്രുക്ക് എന്നിവിടങ്ങളിലേക്കായിരുന്നു ഇത് കടത്താന്‍ ലക്ഷ്യമിട്ടിരുന്നത്.

വളരെ കുറച്ച് മരുന്നുകള്‍ ഒന്നും ആയിരുന്നില്ല ഇത്. 75 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിലവരുന്നവയായിരുന്നു. ഏതാണ്ട് 483 കോടി ഇന്ത്യന്‍ രൂപ.

തീവ്രവാദികള്‍ക്ക് വേദന സംഹാരികളായി നല്‍കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മാത്രമല്ല, ഐസിസിനെ സംബന്ധിച്ച് ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗം കൂടിയാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്.

ഒരു ഗുളിക കഴിച്ചാല്‍ മതി. പിന്നെ വേദനയൊന്നും അറിയില്ല. യുദ്ധമേഖലയിലെ തീവ്രവാദികള്‍ക്ക് ലിബിയയില്‍ നല്‍കുന്നത് ഈ ഗുളികകളാണ് എന്നാണ് റിപ്പോര്‍ട്ട്.

നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദി സംഘമായ ബോക്കോ ഹറാം തങ്ങളുടെ കുട്ടിപ്പോരാളികള്‍ക്ക് നല്‍കുന്നത് ട്രമഡോള്‍ ഗുളികകളാണ് നല്‍കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് വേദനയില്ലാതാക്കും എന്ന് മാത്രമല്ലത്രേ... മാനിക സമ്മര്‍ദ്ദവും കുറക്കുമെന്നാണ് പറയപ്പെടുന്നത്.

ഐസിസ് തീവ്രവാദികള്‍ ഇപ്പോള്‍ തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ഗുളികയാണ് കാപ്റ്റഗണ്‍. ഈ ഗുളിക കഴിച്ചാല്‍ വിശപ്പുണ്ടാവില്ല എന്നതാണ് പ്രത്യേക. അതോടൊപ്പം ഭയവും ക്ഷീണവും പമ്പകടക്കും.

ഒരു ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയില്‍ നിന്ന് ദുബായ് കേന്ദ്രമാക്കിയുള്ള ഒരു ഇറക്കുമതി കമ്പനിയാണ് മരുന്നുകള്‍ വാങ്ങിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്ക വഴിയാണ് ഇത് എത്തിയത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications