എം.ഫിൽ വിദ്യാർത്ഥി, രണ്ട് കുട്ടികളുടെ അമ്മ; കറാച്ചി ചാവേർ ആക്രമണം നടത്തിയ യുവതിയുടെ വിശദവിവരങ്ങൾ പുറത്ത്
കറാച്ചി; പാകിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് പൗരൻമാർ ഉൾപ്പെടെ നാല് പേരുടെ മരണത്തിന് ഉത്തരവാദിയായ ചാവേർ സ്ഫോടനം നടത്തിയ സ്ത്രീയുടെ വിശദവിവരങ്ങൾ പറത്ത്. ബലൂചിസ്ഥാനിലെ ടർബത്തിലെ നിയാസർ അബാദിൽ താമസിക്കുന്ന ഉന്നത വിദ്യാഭ്യാസമുള്ള ഷാരി ബലോച്ച് എന്ന 30 കാരിയാണ് ചാവേറായി എത്തി സ്വയം പൊട്ടിത്തെറിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഷാരി വിവാഹം ചെയ്തിരിക്കുന്നത് ഒരു ഡോക്ടറെ ആണ്.
എം ഫിൽ പഠിച്ചുകൊണ്ടിരുന്ന ഷാരി സയൻസ് ടീച്ചറായി പ്രാക്ടീസ് ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ഷാരി ബിഎൽഎയിൽ ചേരുന്നത്. തന്റെ രണ്ട് കൊച്ചുകുട്ടികൾ കാരണം സ്ക്വാഡിൽ നിന്ന് ഒഴിവാക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവർ അത് നിരസിച്ചിരുന്നു എന്ന് ഈ സംഘടന പറഞ്ഞു. മജീദ് ബ്രിഗേഡ് ഇപ്പോൾ ചൈനീസ് പൗരന്മാരെയും ബലൂചിസ്ഥാനിലെയും പാകിസ്ഥാനിലെയും ചൈനയുടെ താൽപ്പര്യങ്ങളെയും ആണ് കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്.

ചൊവ്വാഴ്ച ആയിരുന്നു കറാച്ചിയിൽ ചൈനീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട ചാവേർ ആക്രമണം നടന്നത്. ആക്രമണത്തിൽ ചൈനീസ് ഉദ്യോഗസ്ഥരായ ഹുവാങ് ഗൈപ്പിംഗ്, ഡിംഗ് മുഫാംഗ്, ചെൻ സായ് എന്നിവർ കൊല്ലപ്പെടുകയും വാങ് യുക്കിംഗിനും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തു. "ഇന്നത്തെ ദൗത്യം വിജയകരമായി നിർവഹിച്ചത് അബാദ് തുർബത്തിൽ താമസിക്കുന്ന മജീദ് ബ്രിഗേഡിന്റെ ഷാരി ബലോച്ച് എന്ന പോരാളിയാണ്. വിദ്യാർത്ഥിയായിരിക്കെ, ഷാരി സ്റ്റുഡന്റ്‌സ് ഓർഗനൈസേഷനിലെ അംഗമായിരുന്നു. ബലൂച് വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ അധിനിവേശത്തെക്കുറിച്ചും ഇവൾക്ക് അറിവുണ്ടായിരുന്നു." ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
"മജീദ് ബ്രിഗേഡിന്റെ നടപടിക്രമങ്ങൾ പാലിച്ച് അവളുടെ തീരുമാനം പുനഃപരിശോധിക്കാൻ അവൾക്ക് സമയം നൽകിയിരുന്നു. ഈ രണ്ട് വർഷങ്ങളിൽ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ ഷാരി തന്റെ സേവനങ്ങൾ അർപ്പിച്ചു. സ്വയം ത്യാഗപരമായ ആക്രമണം നടത്താനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി ആറ് മാസം മുമ്പ് അവൾ സ്ഥിരീകരിച്ചു. അതിനുശേഷമാണ് അവൾ ദൗത്യത്തിന് തയ്യാറായത്." പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ചൈനീസ് സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ വിപുലീകരണത്തിന്റെ പ്രതീകമായ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ബലൂചിസ്ഥാനിലെ പ്രത്യക്ഷമായോ പരോക്ഷമായോ സാന്നിധ്യം അനുവദിക്കില്ലെന്ന് ചൈനയ്ക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ബിഎൽഎ വക്താവ് ജീയന്ദ് ബലോച്ച് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications