മകന്‍ അമ്മയെ കൊന്നു, മൃതദേഹത്തിന് കാവലിരുന്നത് ആഴ്ചകളോളം
ന്യൂയോര്ർക്ക്: മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്ന് രണ്ടുമാസത്തോളം മൃതദേഹത്തിന് കാവരിരുന്നു. രണ്ടു മാസത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സൗത്ത് കരോലിനയിലാണ് സംഭവം. ചാള്‍സ് ആര്‍ കോളാണ് കൊലപ്പെടുത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. 76 കാരിയായ കോളെയാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ ആറിനാണ് ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചത്. ഇവരെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ചാള്‍സിന്റെ ഭാര്യ റൊണാല്‍ഡോയോടപ്പമായിരുന്നു അമ്മ കോളെ താമസിച്ചിരുന്നത്. ഓഗസ്ത് 16 ന് ഇവരുടെ വീട്ടില്‍ വച്ച് ചാള്‍സ് കഴുത്ത് ഞെരിച്ച് കോളെയെ കൊല്ലുകയായിരുന്നു. ഇതിന് ശേഷം ചാള്‍സ് ഏഴുമാസത്തോളം മൃതദേഹത്തിന് കാവലിരുന്നു.
ആഴ്ചകളോളം വീട്ടിലെ മുറിക്കുള്ളില്‍ സൂക്ഷിച്ച മൃതദേഹം ഉപേക്ഷിക്കാന്‍ വേണ്ടി നിരവധി സ്ഥലങ്ങളില്‍ ചാള്ർസ് പോയിരുന്നു. പ്ലാസ്റ്റിക് കവറിലാക്കി വീട്ടില്‍ നി്ന്നും 80 കിലോമീറ്റര്‍ അകലെ ന്യൂയോര്‍ക്കിലെ സിറ്റിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചെങ്കിലും ഇതു എപ്പോഴും ചാള്‍സിനെ അസ്വസ്തമാക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. അമ്മയുമായി യോജിച്ച പോകാന്‍ പറ്റാത്ത പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് ചാള്‍സ് പോലിസിനോട് പറഞ്ഞു.
വീട്ടില്‍ ബന്ധുക്കള്‍ വരികയും ഇവിടെ ദുര്‍ഗന്ധം ഉണ്ടായതിനെ തുടന്ന് ഇവര്‍ സംശയിക്കുകയുമായിരുന്നു. പിന്നിട് ഇവര്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തു വന്നത്. എന്നാല്‍ ചാള്‍സും ഭാര്യയും ഇതു നിഷേധിച്ചു. ചാള്‍സിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയ്‌ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 17 ന് ഇവരുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെടുത്തു.