'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം
മസ്കറ്റ്: കൊറോണ വൈറസിന്‍റെ വ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ ആശങ്ക രേഖപ്പെടുത്തി മുസ്ലിം രാഷ്ട്രങ്ങളുട സംഭവന നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടന ആവശ്യപ്പെട്ടത്.
കോവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ അടക്കം മോശം രീതിയില്‍ മുസ്ലിം ജനവിഭാഗത്തെ ചിത്രീകരിക്കുകയാണെന്നായിരുന്നു സംഘടനയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആര്‍സി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന ഒമാൻ രാജകുടുംബാംഗമായ ഡോ. സയ്യിദ മുന ബിൻത് ഫഹദ് അൽ സഈദിന്‍റെ പേരിലുള്ള ഒരു ട്വീറ്റും പ്രചരിച്ചത്.

ട്വീറ്റ്
ബുധനാഴ്ച രാവിലെ മുതലാണ് രാജകുടുംബാഗത്തിന്‍റെ പേരിലുള്ള ട്വീറ്റ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. 'ഇന്ത്യൻ സർക്കാർ മുസ്‌ലിംകൾക്കെതിരെയുള്ള വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ ഒമാൻ ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഒമാനിൽ ജോലി ചെയ്യുന്ന ഒരു മില്യൺ ഇന്ത്യൻ തൊഴിലാളികളെ പറഞ്ഞുവിടും. ഇക്കാര്യങ്ങൾ ഒമാൻ സുൽത്താന്റെ ശ്രദ്ധയില്‍പ്പെടുത്തും'-ഇതായിരുന്നു പ്രചരിച്ച ട്വീറ്റ്.

സാമൂഹിക മാധ്യമങ്ങളില്‍
ട്വീറ്റിന് വലിയ പ്രചരാണമായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. ഇതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി രാജകുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ ഡോ. സയ്യിദ മുഹമ്മദ് ബിന്‍ത് ഫഹദ് അല്‍ സഈദ് രംഗത്ത് എത്തിയത്. തന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്നാണ് സയ്യിദ മുഹമ്മദ് വ്യക്തമാക്കുന്നത്.

വ്യാജ അക്കൗണ്ട്
തന്‍റെ പേരില്‍ ആരോ വ്യാജമായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടാണിത്. ഇന്ത്യക്കെതിരായി പ്രചരിക്കുന്ന ട്വീറ്റുമായി തനിക്ക് ബന്ധമൊന്നുമില്ല. വ്യാജ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശം ശരിയാണോയെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവരുടെയും ജാഗ്രതയക്ക് താന്‍ നന്ദി അറിയിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്തതാണെന്നും സയ്യിദ പറഞ്ഞു.

എല്ലാവരുടേയും പിന്തുണ
വ്യാജപ്രചാരണങ്ങള്‍ക്കെതിരായുള്ള അവബോധം സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും ശക്തമാക്കാന്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ @hhmonaalsaid ഉം ട്വിറ്ററിൽ @MohaFahad13 ആണ് തെൻറ ഒൗദ്യോഗിക െഎ.ഡികളെന്നും ഡോ. സയ്യിദ അറിയിച്ചു. രാജകുടുംബാംഗത്തിന്‍റെ വിശദീകരണത്തില്‍ ഇന്ത്യൻ അംബാസഡർ മുനുമഹാവർ നന്ദിയറിയിച്ചു.

ഇന്ത്യയുടെ സൗഹൃദം
ഒമാനുമായുള്ള ഇന്ത്യയുടെ സൗഹൃദം ഏറെ വിമതിക്കുന്നതായും ഒമാൻ സർക്കാറുമായും ജനങ്ങളുമായും ചേർന്ന് പ്രവർത്തിച്ച് ഇൗ ബന്ധം ശക്തമാക്കുെമന്നും അംബാസഡർ മുനുമഹാവർ ട്വിറ്ററില്‍ കുറിച്ചു. വ്യാജപ്രചരണത്തിലും എംബസി നേരത്തെ വിശദീകരണം നല്‍കിയുന്നു. ഗൂഡമായ ലക്ഷ്യങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ അവഗണിക്കണമെന്നായിരുന്നു എംബസി ആവശ്യപ്പെട്ടത്.

കോവിഡിനെതിരായ പോരാട്ടം
കോവിഡിനെതിരായ പോരാട്ടത്തിൽ കൂടുതല്‍ ശ്രദ്ധ ചൊലുത്തുകയാണ് വെല്ലുവിളി ഉയര്‍ത്തുന്ന നിലവിലെ സമയത്ത് ചെയ്യേണ്ടതെന്നും എംബസി വ്യക്തമാക്കി. അതേസമയം ഒമാനിൽ വ്യാഴാഴ്ച വരെ വരെ കോവിഡ് സ്ഥിരീകരിച്ചത് 1716 പേർക്കാണ്. ഇതില്‍ 63 ശതമാനം പേരും വിദേശികളാണെന്നാണ് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നി അറിയിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications