Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വര്‍ധനവ്; ഹോങ്കോങില്‍ ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം

വിക്ടോറിയ: കോവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി ഹോങ്കോങ്. ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം 21വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, യുകെ, യുഎസ് എന്നീ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വഴി ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം ചെങ് യുറ്റ്-ഗോര്‍ അറിയിച്ചു, ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാള്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

1

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദ്ദേശീയ യാത്രകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഏറ്റവും കഠിനമായ നിയന്ത്രണങ്ങളാണ് ഹോങ്കോംഗ് വീണ്ടും ഏര്‍പ്പെടുത്തുന്നു, എല്ലാ ഡൈന്‍-ഇന്‍ സേവനങ്ങളിലും ആറ് മണിക്ക് ശേഷം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഒമൈക്രോണ്‍ ഭീതി മൂലം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിക്കുകയും ചെയ്യുന്നുവെന്നും പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ഒരു പ്രധാന വ്യോമയാന കേന്ദ്രവും സാമ്പത്തിക കേന്ദ്രവുമായ ഹോങ്കോംഗ് ചൈനയുടെ ഒരു പ്രത്യേക ഭരണ മേഖലയാണ്.ഒമൈക്രോണ്‍ കേസില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ വക്കിലാണെന്നും നഗരത്തിന് കര്‍ശനമായ നിയമങ്ങള്‍ ആവശെമാണെന്നും ലാം പറഞ്ഞു.

2

മഹാമാരിയുടെ സാഹചര്യത്തില്‍ അതിവേഗം മാറ്റം വന്നിട്ടുണ്ടെന്നും അത് തങ്ങളെ ആശങ്കയിലാക്കുന്നുവെന്നും വ്യാപനം കുറക്കുന്നതിനുള്ള വേഗതയേറിയതും നിര്‍ണായകവും കൃത്യവുമായ നടപടികള്‍ ഞങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും, ലാം പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാസഞ്ചര്‍ വിമാനങ്ങള്‍ക്കുള്ള രണ്ടാഴ്ചത്തെ വിലക്ക് ജനുവരി 21 വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈയിടെ നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ പോയവരോ അതുവഴി കടന്നുപോയവരോ ആയ യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തേക്ക് നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

3

ഉയര്‍ന്ന തോതില്‍ പകരുന്ന ഒമൈക്രോണ്‍ സമൂഹത്തില്‍ കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനും പൊതു ആശുപത്രികളില്‍ കോവിഡ് 19 രോഗികളുടെ എണ്ണം കുറക്കുന്നത് തടയുന്നതിനും ചില സുപ്രധാന തീരുമാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ധീരവും കര്‍ക്കശവുമായ നടപടികള്‍ കൈക്കൊള്ളുമെന്നും അതുവഴി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒമൈക്രോണ്‍ വകഭേദം കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അഞ്ചാം തരംഗമാണ് പൊട്ടിപുറപ്പെട്ടിരിക്കുന്നതെന്ന് പ്രൊഫസര്‍ യുവന്‍ ക്വോക്ക്-യുങ് പറഞ്ഞു. ഇതുവരെ കണ്ടെത്താത്ത നിരവധി കേസുകള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു, ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇപ്പോഴും അവയുടെ ഉത്ഭവം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

4

ബുധനാഴ്ച, ഹോങ്കോങ്ങില്‍ 38പേര്‍ക്കാണ് കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 213 അനുബന്ധ മരണേളും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 12,799 ആയി. ഇന്ത്യയില്‍ ബുധനാഴ്ച 58,097 പുതിയ കൊറോണ വൈറസ് അണുബാധകളുടെ വര്‍ദ്ധനവ് ഉണ്ടായി, ഏകദേശം 199 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസുകള്‍, മൊത്തം കേസുകളുടെ എണ്ണം 3,50,18,358 ആയി. 81 ദിവസങ്ങള്‍ക്ക് ശേഷം സജീവമായ കേസുകള്‍ 2 ലക്ഷത്തിന് മുകളില്‍ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു534 പ്രതിദിന മരണങ്ങളോടെ രാജ്യത്തെ മരണസംഖ്യ 4,82,551 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+