യൂറോപ്യന്‍ യൂണിയന് ഇന്ത്യയോട് ഇങ്ങനെ പെരുമാറുമോ? സുപ്രീംകോടതി വിധി നിരാശാജനകമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പിന്നില്‍ വിദേശ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് പാക് ഇടക്കാല പ്രധാനമന്ത്രി ഇമ്രാന് ഖാന്. തന്റെ സര്‍ക്കാരിനെതിരായ അവിശ്വാസ വോട്ട് നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ പിരിച്ചുവിട്ട നടപടി അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് ഇമ്രാന് ഖാന് പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ ഗൂഢാലോചനയുടെ തെളിവുകളെങ്കിലും സുപ്രീം കോടതി പരിശോധിക്കേണ്ടതായിരുന്നുവെന്നും ഇമ്രാന് ഖാന് പറഞ്ഞു. പ്രതിപക്ഷ പാളയത്തില്‍ വ്യാപകമായ കുതിര കച്ചവടം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഏത് രാജ്യത്തിന്റെ ജനാധിപത്യമാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അനുവദിക്കുന്നത്,' പാകിസ്ഥാന് സുപ്രീം കോടതി ഇത്തരം പ്രവര്‍ത്തനങ്ങളെ സ്വമേധയാ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കനത്ത ഹൃദയത്തോടെയാണെങ്കിലും സുപ്രീം കോടതി വിധിയെ താന്‍ അംഗീകരിക്കുന്നു എന്നും ഇമ്രാന് ഖാന് പറഞ്ഞു. രാഷ്ട്രീയക്കാരുടെയും പാര്‍ലമെന്റംഗങ്ങളുടെയും കുതിര കച്ചവടത്തില്‍ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കും എന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുന്നു, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിദേശ ശ്രമത്തില്‍ പ്രതിഷേധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഭാവി അപകടത്തിലാക്കും ഇമ്രാന് ഖാന് പറഞ്ഞു. ഞങ്ങളുടെ യു എസ് പ്രതിനിധി ചില അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്റെ റഷ്യ യാത്രയെ അവര്‍ എതിര്‍ത്തു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു ഇതെല്ലാം, അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
ഇമ്രാന് ഖാന് സര്‍ക്കാര്‍ നിലനില്‍ക്കുകയാണെങ്കില്‍ പാകിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു. പക്ഷേ തോറ്റാല്‍ പാകിസ്ഥാനോട് ക്ഷമിക്കും. ഇതിനര്‍ത്ഥം അവര്‍ക്ക് തിരക്കഥകള്‍ നന്നായി അറിയാമായിരുന്നു. യൂറോപ്യന്‍ യൂണിയന് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രസ്താവന നടത്താന്‍ ഇന്ത്യയോട് ആവശ്യപ്പെടാന്‍ കഴിയില്ല, പക്ഷേ പാകിസ്ഥാന് അത് ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
നേരത്തെ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താത്തതില്‍ പാക് സുപ്രീം കോടതി ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇമ്രാന് ഖാന് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളാനുള്ള നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്ഥാന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പറഞ്ഞു. ഏകകണ്ഠമായാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications