ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇമ്രാന് ഖാന്; മുഖം കൊടുക്കാതെ കോടതി, 8 ദിവസം കസ്റ്റഡിയില്‍
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ കോടതി എട്ട് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം. അതേസമയം, തന്നെ അറസ്റ്റ് ചെയ്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇമ്രാന് ഖാന് കോടതിയില്‍ പറഞ്ഞു.
ഇമ്രാന് ഖാനെ 10 ദിവസം കസ്റ്റഡിയില്‍ വേണം എന്നാണ് ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (നാബ്) കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി എട്ട് ദിവസം അനുവദിച്ചു. കേസില്‍ വാദം കേള്‍ക്കാനെത്തിയ വേളയിലാണ് ചൊവ്വാഴ്ച ഇമ്രാന് ഖാനെ കോടതി പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് പോലീസ് ആസ്ഥാനത്തേക്ക് ജഡ്ജിമാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കോടതി ചേര്‍ന്ന ശേഷമാണ് നാബിന്റെ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചത്. കസ്റ്റഡിയില്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇമ്രാന് ഖാന് കോടതിയില്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സമ്മതിച്ചില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. ഹൃദയാഘാതത്തിന് കാരണമാകുന്ന കുത്തിവയ്പ്പ് തനിക്ക് നല്‍കിയെന്നും ഇമ്രാന് ഖാന് അരോപിച്ചു.
കേസ് ഈ മാസം 17ലേക്ക് കോടതി മാറ്റിവച്ചു. അതേസമയം, ഇമ്രാന് ഖാന്റെ അനുയായികള്‍ പാകിസ്താനില്‍ വന്‍ പ്രക്ഷോഭം നടത്തുകയാണ്. പല നഗരങ്ങളില്‍ സമരക്കാര്‍ അഴിഞ്ഞാടി. നിരവധി നാശനഷ്ടങ്ങളുണ്ട്. വാഹനങ്ങള്‍ കത്തിക്കുകയും സര്‍ക്കാര്‍ ഓഫീസ് ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ലാഹോറിലെ സൈനിക കേന്ദ്രത്തിലേക്ക് സമരക്കാര്‍ ഇരച്ചുകയറിയിരുന്നു. സ്കൂളുകളും കോളജുകളും രാജ്യത്ത് അടച്ചിട്ടു. ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. സോഷ്യല്‍ മീഡിയ ആക്സസ് നിയന്ത്രിച്ചു. പ്രക്ഷോഭത്തിനിടെ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലാണ് സമരം കൂടുതല്‍ അക്രമാസക്തമായത്. ഇവിടെ സൈന്യത്തെ വിന്യസിച്ചു. ആയിരത്തോളം പേര് അറസ്റ്റിലാണ്.
താന്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്ന് ഇമ്രാന് ഖാന് ആരോപിച്ചു. അമേരിക്കയും അവരെ പിന്തുണയ്ക്കുന്നവരുമാണ് എല്ലാത്തിനും പിന്നില്‍. സര്‍ക്കാരും സൈന്യവും ഒരുമിച്ചാണ് തനിക്കെതിരെ നീങ്ങുന്നത് എന്നും ഇമ്രാന് ഖാന് ആരോപിച്ചു.
പ്രധാനമന്ത്രി പദത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇമ്രാന് ഖാന് പുറത്താക്കപ്പെട്ടത്. അതിന് ശേഷം അദ്ദേഹം സൈന്യത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍മി ഇന്റലിജന്‍സ് ഓഫീസര്‍ തന്നെ വധിക്കാന്‍ നോക്കി എന്ന ആക്ഷേപം ഉന്നയിച്ച പിന്നാലെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം പാകിസ്താനില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications