Get Updates
Get notified of breaking news, exclusive insights, and must-see stories!

പലസ്തീന് പിന്തുണ ആവർത്തിച്ച് ഇന്ത്യ: മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി നരേന്ദ്ര മോദി

ന്യൂയോർക്ക്: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിലെ ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഗാസയിലെ നിലവിലെ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി "അഗാധമായ ഉത്കണ്ഠ" പ്രകടിപ്പിക്കുകയും ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഇസ്രായേൽ-പലസ്തീൻ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇന്ത്യ വളരെക്കാലമായി ശ്രമിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച ആദ്യത്തെ ആഗോള നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി മോദി, എന്നാൽ ഗാസയിലെ മോശമായ അവസ്ഥയിൽ ഇന്ത്യ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.

modi-abbas

പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യ ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായവും അയച്ചു നല്‍കി. ജൂലൈയിൽ, യു എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയായ യു എൻ ആർ ഡബ്ല്യു എയ്ക്ക് ഇന്ത്യ 2.5 മില്യൺ ഡോളറിൻ്റെ ആദ്യ ഗഡു നൽകി. ഫലസ്തീന്‍ അഭയാർത്ഥികള്‍ക്കായി സഹായം നല്‍കുന്ന പദ്ധതി കൂടിയാണ് ഇത്.

മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. കുവൈറ്റിൻ്റെ കിരീടാവകാശിക്കൊപ്പം, പ്രധാനമന്ത്രി മോദി ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഇരുരാജ്യങ്ങളുടേയും ചരിത്രപരമായ ബന്ധങ്ങളും ആളുകൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.

നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യ-നേപ്പാൾ പങ്കാളിത്തത്തിൻ്റെ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിന് പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. രാഷ്ട്ര നേതാക്കള്‍ക്ക് പുറമെ ന്യൂയോർക്കിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആതിഥേയത്വം വഹിച്ച വട്ടമേശയിൽ പ്രധാനമന്ത്രി മോദി യു എസ് എയിലെ മുൻനിര സാങ്കേതിക നേതാക്കളുമായും സിഇഒമാരുമായും സംവദിച്ചു.

ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ പ്രധാനമന്ത്രി മോദി ഊന്നിപ്പറയുകയും വിവിധ മേഖലകളിൽ സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ ചർച്ച ചെയ്യുകയും ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളും വ്യക്തമാക്കി.

ത്രിദിന അമേരിക്കൻ സന്ദർശനത്തിൻ്റെ രണ്ടാം ഘട്ടമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തിയത്. ശനിയാഴ്ച, പ്രധാനമന്ത്രി മോദി ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. ഞായറാഴ്ച ന്യൂയോർക്കിലെ നാസാവു കൊളീസിയത്തിൽ ഇന്ത്യൻ പ്രവാസികളുടെ ഒരു വലിയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+