Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് ഉദ്യോഗസ്ഥയെ താലിബാൻ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്: ബന്ധുക്കളുടെ മുന്നിലിട്ട് ആക്രമിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ സെൻട്രൽ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിൽ ഗർഭിണിയായ ബാനു നെഗർ എന്ന പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതായി ബിബിസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുഖം വികൃതമാക്കിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ അന്വേഷണം നടത്തുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും ഇതിൽ താലിബാന് പങ്കില്ലെന്നുമാണ് വക്താവ് സബിയുല്ല മുജാഹിദിന്റെ പ്രതികരണം. അതേ സമയം സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു. അതേ സമയം നെഗറിന്റെ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും വ്യക്തിപരമായ ശത്രുതയോ മറ്റെന്തെങ്കിലും കാരണമോ ആകാമെന്നും താലിബാൻ വക്താവ് അവകാശപ്പെടുന്നു.

 afgan1-1629296

"ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രാദേശിക ജയിലിൽ ജോലി ചെയ്തിരുന്ന നെഗർ എട്ട് മാസം ഗർഭിണിയായിരുന്നു എന്നാണ്." ബിബിസി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അതേ സമയം ഭർത്താവിനും കുട്ടികൾക്കും മുമ്പിൽ വെച്ചാണ് ഇവരെ താലിബാൻ വധിച്ചതെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ച പോലീസുകാരിയുടെ ഗ്രാഫിക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, ശരീരം രക്തം പുരണ്ട പരവതാനിയിൽ കിടക്കുന്നതായും പരവതാനിയിൽ രക്തക്കറയുള്ള സ്ക്രൂഡ്രൈവറുകളും ഈ ചിത്രങ്ങളിൽ വ്യക്തമാണ്. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രാദേശിക താലിബാൻ ഉറപ്പുനൽകിയതായി ചെയ്തതായി കുടുംബം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്നും സഹിഷ്ണുതയോടെയായിരിക്കും ഇടപെടുകയെന്ന് പലതവണ അവകാശപ്പെട്ടെങ്കിലും ഇതെല്ലാം തള്ളിക്കളയുന്ന പെരുമാറ്റമാണ് താലിബാനിൽ നിന്ന് ഉണ്ടാകുന്നത്. താലിബാന്ഫെ പുനരുജ്ജീവനത്തിനുശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ക്രൂരതയുടെയും അടിച്ചമർത്തലിന്റെയും നിരവധി സംഭവങ്ങളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്.
ശനിയാഴ്ച, താലിബാൻ കാബൂളിൽ ഒരു വനിതാ പ്രതിഷേധം പൊളിച്ചു. താലിബാന്റെ മുൻ അധികാരകാലം അവസാനിച്ചതിനുശേഷം ജനാധിപത്യ ഭരണകാലത്ത് സ്ത്രീകളുടെ പൗരാവകാശങ്ങൾ തുടരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

"ഇരുപത്തഞ്ചു വർഷം മുമ്പ്, താലിബാൻ വന്നപ്പോൾ, അവർ എന്നെ സ്കൂളിൽ പോകുന്നത് തടഞ്ഞു. അവരുടെ അഞ്ച് വർഷത്തെ ഭരണത്തിന് ശേഷം, ഞാൻ 25 വർഷം പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. നമ്മുടെ നല്ല ഭാവിക്കുവേണ്ടി ഞങ്ങൾ ഇത് അനുവദിക്കില്ല. സംഭവിക്കുക, "മാധ്യമപ്രവർത്തക അസീത നാസിമി ടോളോ ന്യൂസിനോട് പറഞ്ഞു. സ്വകാര്യ സർവകലാശാലകൾക്ക് വേണ്ടി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ആൺ കുട്ടികളും പെൺകുട്ടികളും വിദ്യാർത്ഥികളെ ഒരുമിച്ച് പഠിപ്പിക്കരുതെന്ന് താലിബാൻ ഉത്തരവിട്ടിരുന്നു.

പഞ്ച്ഷീർ താഴ്വരയിൽ പ്രതിരോധ സേനയും താലിബാനും തമ്മിൽ പോരാട്ടം തുടരുകയാണ്. പ്രവിശ്യയിലെ ഏഴ് ജില്ലകൾ ഇതിനകം പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ താലിബാന് ശക്തമായ തിരിച്ചടി നൽകിയെന്നാണ് പ്രതിരോധ സേന ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ഇപ്പോഴും നടന്നുവരികയാണ്. ഇതിനിടെ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ മേധാവി ജനറൽ ഫായിസ് ഹമീദ് കാബൂളിലെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+