സിറിയയില്‍ റഷ്യയും അമേരിക്കയും നേര്‍ക്കു നേര്; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് റഷ്യ
മോസ്കോ: സിറിയയില്‍ ഐ.എസ് വിരുദ്ധ പോരാട്ടവും, പ്രദേശങ്ങളുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള തര്‍ക്കവും റഷ്യ-യു.എസ് സംഘര്‍ഷത്തിലേക്ക് വഴിതുറക്കുന്നു. സിറിയയിലെ എണ്ണ സമ്പന്നമായ ദേര്‍ അസ്സൂറില്‍ ഐ.എസ് ഭീകരര്‍ക്കെതിരേ പോരാടുന്ന സിറിയന്‍ സൈന്യത്തിനൊപ്പം തങ്ങളുടെ പ്രത്യേക സേനയെ കൂടി വിന്യസിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കന്‍ സേനയ്ക്ക് റഷ്യ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടയല് അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമതസേനയായ എസ്.ഡി.എഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ്) സിറിയന്‍ സൈന്യത്തിനു നേരെ രണ്ട് തവണ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.

സിറിയയില്‍ റഷ്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സൈന്യം ഒരു ഭാഗത്തും അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദുകളുടെയും സിറിയന്‍ വിമതരുടെയും സേന മറുഭാഗത്തുമാണ് അണിനിരന്നിരിക്കുന്നത്. ഇതുവരെ ഇരുവിഭാഗവും ഐ.എസ്സിനെതിരെയായിരുന്നു പോരാടിയിരുന്നതെങ്കില്‍ ഐ.എസ് നിയന്ത്രിത പ്രദേശങ്ങള്‍ ചുരുങ്ങിവരികയും ഇരു സേനാവിഭാഗങ്ങള്‍ തൊട്ടടുത്ത് എത്തിനില്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്പരം ഏറ്റുമുട്ടലുണ്ടാകുമെന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
ഇതുവരെ സിറിയന്‍ കരസൈനികര്‍ക്ക് ആവശ്യമായ വ്യോമപിന്തുണയാണ് റഷ്യന്‍ സേന നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ കരസൈനികര്‍ തന്നെ സിറിയന്‍ സൈനികര്‍ക്കൊപ്പം ചേര്‍ന്നതോടെ അമേരിക്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിന് സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
യൂഫ്രട്ടീസ് നദിയുടെ കിഴക്കുഭാഗത്തുള്ള എസ്.ഡി.എഫ് സേനാകേന്ദ്രത്തില്‍ നിന്ന് സിറിയന്‍ സൈനികര്‍ക്കെതിരേ രണ്ടു തവണ മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് അമേരിക്കന്‍ സേനാ കമാന്റിന് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
സിറിയന്‍ സൈനികരെ സഹായിക്കാന്‍ റഷ്യന്‍ സൈനികരെയും കൂടെ വിന്യസിച്ചിട്ടുണ്ടെന്നും ഇനി ഇത്തരം ആക്രമണങ്ങളുണ്ടായാല്‍ ഉടന്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവിടെ നിന്നാണോ ആക്രമണമുണ്ടായത് ആ താവളം തങ്ങളുടെ എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ച് നശിപ്പിക്കുമെന്നും വക്താവ് മുന്നറിയിപ്പ് നല്കി. റഷ്യന്‍ സേന തങ്ങളുടെ സഖ്യകക്ഷിയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിനു നേരെ ആക്രമണം നടത്തിയതായി പെന്റഗണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം റഷ്യ നിഷേധിക്കുകയുണ്ടായി.
സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ അല്‍ ഉമര്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ദേര്‍ അസ്സൂര്‍ പ്രവിശ്യയുടെ ഭൂരിഭാഗവും ഐ.എസ്സില്‍ നിന്ന് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന പിടിച്ചെടുത്തു കഴിഞ്ഞു. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ചില പ്രദേശങ്ങളിലാണ് എസ്.ഡി.എഫിന് ശക്തിയുള്ളത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications