സൗദി ഒടുവില്‍ സമ്മതിച്ചു; ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു, ദുരൂഹത ബാക്കി, കൂട്ട അറസ്റ്റ്
Recommended Video

റിയാദ്: പ്രശസ്ത മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യയുടെ സ്ഥിരീകരണം. തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. ആദ്യം ഇക്കാര്യം തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും സൗദി നിഷേധിക്കുകയായിരുന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കെയാണ് ഒടുവില്‍ സമ്മതിച്ചിരിക്കുന്നത്. എങ്കിലും ചില കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. മൃതദേഹം എവിടെ എന്ന ചോദ്യം ബാക്കിയാണ്. സൗദിക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരുമെന്ന് ഭീഷണിയുണ്ടായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍സുലേറ്റില്‍ അടിപിടി
കോണ്‍സുലേറ്റില്‍ വച്ചുണ്ടായ അടിപിടിക്കിടെയാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതെന്ന് സൗദി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഖഷോഗി തന്റെ വ്യക്തിപരമായ രേഖകള്‍ ശരിയാക്കുന്നതിനാണ് കോണ്‍സുലേറ്റില്‍ പോയത്. എന്നാല്‍ അവിടെ വച്ച് ഉദ്യോഗസ്ഥരുമായി കലഹമുണ്ടാകുകയായിരുന്നു. ഈ അടിപിടിയിലാണ് മരണം സംഭവിച്ചത്.

18 പേര് അറസ്റ്റില്‍
കോണ്‍സുലേറ്റിലുണ്ടായിരുന്ന വ്യക്തികളുമായി കലഹമുണ്ടായപ്പോഴാണ് മരണം സംഭവിച്ചതെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍ മുജീബ് പറഞ്ഞു. പ്രാഥമിക അന്വേഷണമാണ് നടത്തിയത്. അതില്‍ തെളിഞ്ഞ കാര്യങ്ങളാണ് സൗദി അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. 18 സൗദി പൗരന്മാര് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. റോയല്‍ കോടതി ഉപദേഷ്ടാവ് സൗദി അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹ്മദ് അല്‍ അസീരി എന്നിവരെ പുറത്താക്കി.

മൃതദേഹം എവിടെ?
എന്നാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു ഖഷോഗി. കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണതായത്.

അമേരിക്ക മയത്തില്‍
അതേമസയം, സൗദിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മലക്കംമറിഞ്ഞു. സൗദി വളരെ നേരത്തെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി സത്യം തുറന്നു പറഞ്ഞിരിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സൗദിക്കെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും കോടികളുടെ ആയുധ കരാര്‍ റദ്ദാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ആദ്യം പറഞ്ഞത്... ഇപ്പോള്‍ പറയുന്നത്
ജമാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ വന്ന് തിരിച്ചുപോയെന്നാണ് സൗദി ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ തുര്‍ക്കി അന്വേഷണ സംഘം സിസിടിവികള്‍ പരിശോധിച്ചു. ഖഷോഗി കോണ്‍സുലേറ്റിലേക്ക് കയറി പോകുന്ന രംഗങ്ങള്‍ കാണുന്നുണ്ടെങ്കിലും തിരിച്ചിറങ്ങുന്നത് കണ്ടില്ല. തുടര്‍ന്നാണ് കോണ്‍സുലേറ്റില്‍ കയറി പരിശോധിക്കാന്‍ ഒരുങ്ങിയത്. സൗദി വിശദാംശങ്ങള്‍ പുറത്തുവിട്ടതോടെ തുര്‍ക്കി അന്വേഷണം ശരിയാണെന്ന് ബോധ്യമായി.

യുഎസ് സംഘമെത്തിയ ശേഷം
ഖഷോഗിയുടെ മരണവും കിരീടവകാശിയും തമ്മില്‍ ബന്ധമില്ലെന്ന് സൗദി ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഖഷോഗിയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ സൗദി അധികൃതര്‍ തുര്‍ക്കി അന്വേഷണ സംഘം മികച്ച രീതിയില്‍ സഹകരിച്ചുവെന്നും അറിയിച്ചു. വിവാദം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദിയിലെത്തി ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നു.

രഹസ്യാന്വേഷണ ഏജന്‍സി അഴിച്ചുപണിയും
അതേസമയം, രഹസ്യാന്വേഷണ ഏജന്‍സി അഴിച്ചുപണിയാണ് സല്മാന് രാജാവ് ഉത്തരവിട്ടു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍ന്നോട്ടത്തിലാണ് രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അധികാരം, അറസ്റ്റ് രീതികള്‍, നിയമാവലികള്‍ എന്നിവയെല്ലാം പുതുക്കാന്‍ രാജാവ് ആവശ്യപ്പെട്ടു.

ഇവര്‍ തീരുമാനിക്കും
കിരീടവകാശിയുടെ മേല്‍ന്നോട്ടത്തിലുള്ള മന്ത്രിതല സമിതിയാകും രഹസ്യാന്വഷണ വിഭാഗത്തെ അഴിച്ചുപണിയാന്‍ നേതൃത്വം നല്‍കുക. ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, രഹസ്യാന്വേഷണ വിഭാഗം മേധാവി, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി എന്നിവരെല്ലാം പുതിയ സമിതിയില്‍ അംഗങ്ങളായിരിക്കും.

ആരാണ് ഖഷോഗി
സൗദിയിലെ പ്രമുഖ എഴുത്തുകാരനാണ് ജമാല്‍ ഖഷോഗി. ഈ മാസം രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. ജമാലിനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗി കൊല്ലപ്പെട്ടെന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തെളിഞ്ഞത്.

രണ്ടാംവിവാഹം
തുര്‍ക്കിക്കാരി ഹാറ്റിജ് ജെന്‍ഗിസുമായി പ്രണയത്തിലാണ് ജമാല്‍. ആദ്യഭാര്യയെ അദ്ദേഹം വിവാഹമോചനം നടത്തി. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ലഭിക്കാനാണ് കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജ് ജെന്‍ഗിസിനോടൊപ്പമാണ് ജമാല്‍ കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജിനെ പുറത്തുനിര്‍ത്തി ജമാല്‍ കോണ്‍സുലേറ്റിന് അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരിച്ചുവന്നില്ല. 11 മണിക്കൂര്‍ ഹാറ്റിജ് കോണ്‍സുലേറ്റിന് പുറത്ത് കാത്തിരുന്നു. പിന്നീട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല.

അവസാനം ഖഷോഗി പറഞ്ഞത്
കോണ്‍സുലേറ്റില്‍ എത്തിയ ശേഷം ചില സംശയകരമായ നീക്കം നടന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാലിന്റെ മൊബൈല്‍ ഫോണ്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്രെ. ഈ വേളയില്‍ ജമാല്‍ ഹാറ്റിജുമായി സംസാരിച്ചു. താന്‍ തിരിച്ചുവന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications