Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിക്ക് അമേരിക്കയില്‍ തിരിച്ചടി; 3000 പേരെ കൊന്നത് സൗദിയോ? കോടികള്‍ നഷ്ടമാകുമെന്ന് ആശങ്ക

സൗദി അറേബ്യന്‍ ഭരണകൂടത്തെയും സൗദിയിലെ നിര്‍മാണ കമ്പനിയായ ബിന്‍ലാദിന്‍ ഗ്രൂപ്പിനെയും പ്രതി ചേര്‍ത്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

Recommended Video

cmsvideo
    3000 പേരെ കൊന്നത് സൗദിയോ? , സൗദിക്ക് അമേരിക്കയില്‍ തിരിച്ചടി | Oneindia Malayalam

    വാഷിങ്ടണ്‍: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടെ സൗദി അറേബ്യക്ക് കനത്ത തിരിച്ചടി നല്‍കുന്ന അമേരിക്കന്‍ കോടതി വിധി വന്നിരിക്കുന്നു. 3000ത്തിലധികം പേരുടെ കൊലപാതകത്തിന് കാരണം സൗദി അറേബ്യയാണെന്ന വാദത്തിന് ബലം നല്‍കുന്നതാണ് വിധി.

    ഇരുരാജ്യങ്ങളും അടുത്ത ബന്ധം നിലനില്‍ക്കവെയാണ് അസ്വാരസ്യമുണ്ടാകുന്ന കോടതി വിധി വന്നിരിക്കുന്നത്. നേരത്തെ സൗദിക്ക് അനുകൂലമായി പരാമര്‍ശങ്ങള്‍ നടത്തിയ കോടതി തന്നെയാണ് ഇപ്പോള്‍ സൗദിക്ക് തിരിച്ചടി നല്‍കുന്ന തീരുമാനം കൈക്കൊണ്ടത്. കൂട്ടക്കൊലയ്ക്ക് സൗദി ഉത്തരവാദികയാണെന്നും നഷ്ടപരിഹാരം ഗള്‍ഫ് രാജ്യം നല്‍കണമെന്നും അമേരിക്കക്കാര്‍ ആവശ്യപ്പെടുന്നതിനിടെയാണ് അക്കാര്യം ഭാഗികമായി ശരിവയ്ക്കുന്ന വിധി വന്നിരിക്കുന്നത്...

    2001 സപ്തംബര്‍ 11

    2001 സപ്തംബര്‍ 11

    2001 സപ്തംബര്‍ 11നാണ് അമേരിക്കയെ നടുക്കിയ ആക്രമണമുണ്ടായത്. അമേരിക്ക മാത്രമല്ല ലോകം മൊത്തം അമ്പരന്ന സംഭവമായിരുന്നു അത്. അമേരിക്കയുടെ തന്നെ വിമാനങ്ങള്‍ റാഞ്ചിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. ന്യൂയോര്‍ക്കിലെ ലോകവ്യാപാര നിലയത്തിലേക്ക് ഒന്നിലേറെ വിമാനങ്ങള്‍ ഇടിച്ചുകയറ്റി. അമേരിക്കന്‍ പ്രതിരോധ നിലയമായ വാഷിങ്ടണിലെ പെന്‍ഗണ്‍ ആക്രമിക്കപ്പെട്ടു. അതിന് പുറമെ മറ്റൊരു തന്ത്ര പ്രധാന മേഖലയും ആക്രമണം നേരിട്ടു. ഒരേ സമയം മൂന്നിടത്ത് ശക്തമായ ആക്രമണമുണ്ടായതോടെ ലോക പോലീസ് ചമഞ്ഞു നടന്ന അമേരിക്കയുടെ സുരക്ഷാ സംവിധാനം ചോദ്യം ചെയ്യപ്പെട്ടു.

    3000ത്തിലധികം പേര്‍

    3000ത്തിലധികം പേര്‍

    3000ത്തിലധികം പേരാണ് ആക്രമങ്ങളില്‍ അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 19 പേരാണെന്ന് അമേരിക്ക പിന്നീട് കണ്ടെത്തി. ഇതില്‍ 15 പേര്‍ സൗദി അറേബ്യക്കാരായിരുന്നുവത്രെ. തുടര്‍ന്നാണ് സൗദിക്കെതിരെ ഇരകളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. സൗദി അറേബ്യ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആ രാജ്യം ഏറ്റെടുക്കണമെന്നുമായിരുന്നു പരാതികളിലെ ഉള്ളടക്കം. എന്നാല്‍ ഇതിനെതിരെ സൗദി അറേബ്യ കോടതിയെ സമീപിച്ചു. സൗദിയുടെ ഹര്‍ജി ഇപ്പോള്‍ ഫെഡറല്‍ കോടതി തള്ളിയിരിക്കുന്നു. ഇരകളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന പരോക്ഷ പരാമര്‍ശവും മാന്‍ഹട്ടന്‍ കോടതി നടത്തുകയും ചെയ്തു.

    ഉസാമ ബിന്‍ ലാദിന്‍

    ഉസാമ ബിന്‍ ലാദിന്‍

    അല്‍ ഖാഇദയും ഉസാമ ബിന്‍ ലാദിനുമാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് അമേരിക്ക ആരോപിച്ചിരുന്നു. അല്‍ ഖാഇദയ്ക്ക് ആക്രമണം നടത്താന്‍ എല്ലാ പിന്തുണയും സൗദി ചെയ്തുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഓരോ കുടുംബത്തിനും കോടികള്‍ വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. 2016 സപ്തംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പുതിയ നിയമം പാസാക്കിയിരുന്നു. ഇതു പ്രകാരം ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ വിദേശരാജ്യങ്ങള്‍ക്കെതിരെ അമേരിക്കക്കാര്‍ക്ക് സ്വന്തം നാട്ടില്‍ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെ ബലത്തിലാണ് സൗദിക്കെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

     കനത്ത നഷ്ടം

    കനത്ത നഷ്ടം

    ഈ ഹര്‍ജികള്‍ തള്ളണമെന്നാണ് സൗദി അറേബ്യ കോടതിയോട് ആവശ്യപ്പെട്ടത്. സൗദിയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഫലത്തില്‍ സൗദിക്കെതിരായ കേസ് അമേരിക്കന്‍ കോടതിയില്‍ നടക്കും. സൗദി അക്രമികളെ സഹായിച്ചുവെന്ന് കോടതി കണ്ടെത്തിയാല്‍ സൗദിക്ക് വലിയ തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്യും. സൗദി അറേബ്യന്‍ ഭരണകൂടത്തെയും സൗദിയിലെ നിര്‍മാണ കമ്പനിയായ ബിന്‍ലാദിന്‍ ഗ്രൂപ്പിനെയും പ്രതി ചേര്‍ത്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. മാന്‍ഹട്ടന്‍ കോടതി വിധി വന്നതിന് പിന്നാലെ സൗദി കമ്പനികള്‍ക്ക് ഓഹരി വിപണികളില്‍ കനത്ത തിരിച്ചടി നേരിട്ടു. സൗദി കമ്പനികളുടെ ഓഹരികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപകര്‍ പിന്‍മാറി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+