Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമായും വ്യാപാര ബന്ധം അവസാനിപ്പിച്ചിട്ടില്ല: എല്ലാവരോടും മികച്ച ബന്ധം ആഗ്രഹിക്കുന്നു- താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം സ്ഥാപിച്ചതിന് പിന്നാലെ ചില വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് താലിബാൻ. അഫ്ഗാനിസ്ഥാന്റെ പുതിയ വ്യാപാര ബന്ധങ്ങൾ സംബന്ധിച്ച് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ ലോകരാജ്യങ്ങളുമായും മികച്ച നയതന്ത്ര വ്യാപാര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായുമുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും സബീഹുള്ള ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് താലിബാൻ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിന് പിന്നാലെയാണ് താലിബാൻ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിർത്തലാക്കി താലിബാൻ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. രാജ്യത്ത് നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താൻ വഴിയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിർത്തിവെച്ചിരിക്കുകയാണെന്നും അജയ് സഹായ് കൂട്ടിച്ചേർത്തിരുന്നു.

 zabeehullah

ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ദീർഘകാല ബന്ധമാണുള്ളത്. പ്രത്യേകിച്ച് വ്യാപാരത്തിലും നിക്ഷേപത്തിലും. വാസ്തവത്തിൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2021 ൽ അഫ്ഗാനിസ്ഥാനിലേക്കുള്ള ഞങ്ങളുടെ കയറ്റുമതി ഏകദേശം 835 മില്യൺ ഡോളറിന്റേതാണ്. ഞങ്ങൾ ഏകദേശം 510 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കച്ചവടത്തിന് പുറമെ അഫ്ഗാനിസ്ഥാനിൽ ഞങ്ങൾക്ക് ഗണ്യമായ നിക്ഷേപമുണ്ട്.

ഇസ്ലാമിക് എമിറേറ്റ് എല്ലാ രാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപാര ബന്ധങ്ങൾ ആഗ്രഹിക്കുന്നു. ഒരു രാജ്യവുമായും വ്യാപാരം നടത്താതിരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഇല്ല എന്ന് പറഞ്ഞിട്ടില്ല. ഇതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിയല്ല, ഞങ്ങൾ അത് നിരസിക്കുന്നു, "കാബൂൾ ഇസ്ലാമിസ്റ്റ് മതമൗലികവാദികൾക്ക് കീഴടങ്ങിയതിന് ശേഷം ഈയാഴ്ച ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മുജാഹിദ് ട്വീറ്റ് ചെയ്തു.

സമീപകാലത്ത് അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യ യുദ്ധത്തിൽ തകർന്ന രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളിലും പുനർനിർമ്മാണ പദ്ധതികളിലും വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ വ്യാപാര ബന്ധങ്ങളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും ഭാവിയെക്കുറിച്ച് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഞങ്ങൾ ഏകദേശം 510 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്തു. എന്നാൽ കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്ഥാനിൽ ഞങ്ങൾക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ ഏകദേശം 3 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്, അഫ്ഗാനിസ്ഥാനിൽ 400-ഓളം പദ്ധതികളുണ്ട്, അവയിൽ ചിലത് ഇപ്പോൾ നടക്കുന്നു, "സഹായി പറഞ്ഞു.

കയറ്റുമതിയിൽ പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ട്രാൻസ്മിഷൻ ടവറുകൾ എന്നിവ ഉൾപ്പെടുന്നു, ഇറക്കുമതി പ്രധാനമായും ഉണങ്ങിയ പഴങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഉണങ്ങിയ പഴങ്ങളുടെ വില ഉയരുമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്താൻ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും അവസാനിപ്പിച്ചെന്ന വാർത്തകൾ പുറത്തുവന്നതോടെ ഡ്രൈ ഫ്രൂട്ട്സിന്റെ വില കുത്തനെ ഉയർന്നിരുന്നു. താലിബാൻ അഫ്ഗാനിസ്താന്റെ അധികാരം ഏറ്റെടുത്തതോടെ തന്നെ വ്യാപാര ബന്ധം സംബന്ധിച്ച് ആശങ്കയുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാനുള്ള താൽപ്പര്യം താലിബാൻ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+