കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് തോക്കുധാരികള്‍ ഇരച്ചെത്തി, ഭീകരാക്രമണം, 2 പേര് കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. പ്രശസ്തമായ കറാച്ചി സ്റ്റോക് എക്സ്ചേഞ്ചിലാണ് തോക്കുമായി എത്തിയവര്‍ ഭീകരാക്രമണം നടത്തിയത്. ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാര്‍ അടക്കം മൊത്തം ആറ് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പുറത്തുവന്ന വീഡിയോയില്‍ ഇവരെ ആംബുലന്‍സിലേക്ക് കയറ്റി കൊണ്ടുപോകുന്നതും കാണാം. ഒരു സംഘം ഭീകരവാദികള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രധാന ഗേറ്റില്‍ ഗ്രനേഡ് എറിഞ്ഞ ശേഷം അകത്ത് കടന്ന ഇവര്‍ വെടുതിര്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Recommended Video
ഒരു സില്‍വര്‍ നിറത്തിലുള്ള കൊറോള കാറിലാണ് ഭീകരവാദികള്‍ എത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കവാടത്തിന് നേരെ ഒരു ഭീകരന് വെടുതിര്ത്തെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് റിസ്വാന് അഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് സ്റ്റോക് എക്സ്ചേഞ്ചിന്റെ മേഖലയിലേക്ക് കടന്നത്. ഇവിടെ വലിയ സന്നാഹവുമായി സുരക്ഷാ സേനയുണ്ടായിരുന്നു. നാല് തോക്കുധാരികള്‍ക്ക് പുറമേ നാല് സുരക്ഷാ ഗാര്‍ഡുകളും പോലീസ് സബ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സിന്ധിലെ ഗവര്‍ണര്‍ ഇമ്രാന് ഇസ്മായില്‍ ആക്രമണത്തെ അപലപിച്ചു.
തീവ്രവാദത്തിനതെിരെയുള്ള പാകിസ്താന്റെ ശക്തമായ നടപടികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഈ ഭീകരാക്രമണമെന്ന് ഇസ്മായില്‍ ആരോപിച്ചു. തീവ്രവാദികളെ ജീവനോടെ പിടിക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും, ഇവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കി കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കറാച്ചി പോലീസ് ചീഫ് ഗുലാം നബി മേമന് നാല് ഭീകരരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കറാച്ചി മുമ്പ് അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമായിരുന്നു. എന്നാല്‍ ഇവിടെ പോലീസിന്റെ ശക്തമായ നടപടികള്‍ കുറ്റകൃത്യങ്ങളെ തീര്‍ത്തും ഇല്ലാതാക്കിയിരുന്നു.
അതേസമയം പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ച് ബ്രോക്കര്‍ യാക്കൂബ് മേമനും ഈ സമയം ആക്രമണ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ താന്‍ സുരക്ഷാ സേനയുടെ നിര്‍ദേശം അനുസരിച്ച് ഓഫീസിനുള്ളില്‍ തന്നെ ഇരുന്നെന്നും മേമന് പറഞ്ഞു. അതീവ സുരക്ഷാ മേഖലയിലാണ് കറാച്ച് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിരവധി സ്വകാര്യ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications