തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
പ്രാദേശിക സമയം പുലർച്ചെ 4.17ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
pc: Twitter
ഇസ്താംബുൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നു. രണ്ടു രാജ്യങ്ങളിലുമായി നൂറോളം പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. പ്രാദേശിക സമയം പുലർച്ചെ 4.17ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
15 മിനിറ്റിന് ശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. അതേസമയം ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
തുർക്കിയിൽ
53
പേരും
സിറിയയിൽ
42
പേരും
മരിച്ചതായി
പ്രാദേശിക
മാധ്യമങ്ങൾ
റിപ്പോർട്ട്
ചെയ്തു.
തുർക്കിയിലെ
മലത്യ
നഗരത്തിൽ
23
പേർ
കൊല്ലപ്പെട്ടതായി
ഗവർണർ
അറിയിച്ചു.
420
പേർക്കു
പരുക്കേറ്റതായും
140
കെട്ടിടങ്ങൾ
തകർന്നതായും
ഗവർണറെ
ഉദ്ധരിച്ച്
വാർത്താ
ഏജൻസിയായ
റോയിട്ടേഴ്സ്
റിപ്പോർട്ട്
ചെയ്തു.
ഉർഫയിൽ
17
പേരും
ഉസ്മാനിയ
(7),
ദിയർബാകിർ
(6)
എന്നിങ്ങനെയാണ്
മരിച്ചത്.
മരണസംഖ്യ
ഉയരാനാണ്
സാധ്യത.
അതേസമയം
കെട്ടിടങ്ങൾ
തകർന്നുവീഴുന്നതടക്കം
ഉള്ള
ദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ
പ്രചരിക്കുന്നുണ്ട്.
ലോകത്തിലെ
ഏറ്റവും
സജീവമായ
ഭൂകമ്പ
സാധ്യതാ
മേഖലകളിൽ
ഒന്നാണ്
തുർക്കി.
1999ലാണ് ഏറ്റവും ഒടുവിൽ ഭൂകമ്പം തുർക്കിയിൽ അനുഭവപ്പെട്ടത്. കനത്ത നാശമാണ് ഭൂകമ്പം വിതച്ചത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡ്യുസെ നഗരത്തെ തകർത്തു. 17,000 ആളുകളാണ് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ഇസ്താംബുളിൽ മാത്രം ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. 2020 ജനുവരിയിൽ ഇലാസിഗിലുണ്ടായ ഭൂകമ്പത്തിൽ 40 പേരാണ് മരിച്ചത്.