Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യമേഖലയിലെ പ്രവാസികൾക്ക് തിരിച്ചടി: 10 ശതമാനം ക്വാട്ട പൗരന്മാർക്ക് മാറ്റിവെക്കണമെന്ന് യുഎഇ

ദുബായ്: യുഎഇയിലെ സ്വകാര്യമേഖലയിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമായി ഭരണകൂടം. രാജ്യത്തെ സ്വകാര്യമേഖലയിലെ കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ 10 ശതമാനം യുഎഇ പൌരന്മാർക്ക് വേണ്ടി മാറ്റി വെക്കണമെന്നാണ് നിർദേശം. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചതോടെയാണ് ഇത് സംബന്ധിച്ച നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്.

1

ഹൈഡ്രോകാർബൺ വരുമാനത്തിൽ നിന്ന് സ്വകാര്യമേഖലയെ വൈവിധ്യവത്കരിക്കുന്നതിനാൽ സ്വകാര്യ മേഖലയെ ഉയർത്തിക്കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായാണ് സാമ്പത്തിക മേഖലയിലെ പരിഷ്കരണങ്ങൾ. അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലെ 75,000 ജോലികളിൽ യുഎഇ പൗരന്മാരെ ഉൾപ്പെടുത്താൻ 24 ബില്യൺ ദിർഹം (6.53 ബില്യൺ ഡോളർ) ചെലവഴിക്കുമെന്നും യുഎഇ വ്യക്തമാക്കി.

2

യുഎഇ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്ററിൽ നിന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ശമ്പള വർധനവ്ഝാല, പരിശീലന ഗ്രാന്റുകൾ, പെൻഷൻ സബ്‌സിഡികൾ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൌരന്മാർക്ക് ശിശു അലവൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

3

യുഎഇ പോലുള്ള എണ്ണ സമ്പന്നമായ ഗൾഫ് രാജ്യങ്ങൾ പരമ്പരാഗതമായി പ്രവാസികളെ ആശ്രയിക്കുന്നത് വിദഗ്ധരും വിലകുറഞ്ഞ തൊഴിലാളികളുമാണ്, അതേസമയം യുഎഇ പൗരന്മാരാണ് കൂടുതലും സർക്കാർ ജോലികളിൽ കൂടുതലായും സേവനമനുഷ്ടിച്ച് വരുന്നത്. എന്നാൽ 2014-2015 കാലഘട്ടത്തിൽ എണ്ണ വിലയിലുണ്ടായ ഇടിവിടിനെത്തുടർന്നാണ് അവർ തങ്ങളുടെ പൗരന്മാരെ സംസ്ഥാനത്തിന്റെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പകരമായി രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലി ചെയ്യാനാണ് പ്രോത്സാഹിപ്പിക്കുന്നത്.

4

സ്വകാര്യമേഖലയിലെ യുഎഇ പൌരന്മാരായ തൊഴിലാളികളുടെ എണ്ണം 10% ആക്കി ഉയർത്തുന്നതിനുള്ള നീക്കം ആദ്യവർഷത്തിൽ 2 ശതമാനം എന്ന കണക്കിലാണ് ആരംഭിക്കുക. അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യമേഖലയിൽ 10,000 യുഎഇ പൌരന്മാർക്ക് ജോലി നൽകണമെന്നാണ് യുഎഇ കണക്കുകൂട്ടുന്നത്. യുഎഇ, ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യസംരക്ഷണ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. മറ്റ് വ്യവസ്ഥകളിൽ സർക്കാർ ജോലികളിൽ യുഎഇ പൌരന്മാർക്ക് അവധി നൽകുകയും അവരുടെ ശമ്പളത്തിന്റെ 50% ശതമാനം കൊണ്ട് 6-12 മാസത്തേക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുകയും ചെയ്യാനാണ് നിർദേശം.

5

യുഎഇ ഈ മാസം പ്രഖ്യാപിക്കുന്ന 50 പുതിയ സാമ്പത്തിക പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭങ്ങൾ മത്സരശേഷി വർദ്ധിപ്പിക്കുന്നത്. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ സഹായിക്കുന്നതിന് നിക്ഷേപവും പ്രവാസികളെ ആകർഷിക്കുന്നതിനായി പ്രാദേശിക ബിസിനസ്, ടൂറിസം ഹബുകൾ ആരംഭിക്കുന്നതിനുമുള്ള നടപടികൾ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.

6


കഴിഞ്ഞ ആഴ്ച യുഎഇ ഒൻപത് വർഷത്തിനിടെ 150 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി താമസക്കാരെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കാൻ കൂടുതൽ വഴങ്ങുന്ന വിസയും അവതരിപ്പിച്ചിട്ടുണ്ട്. "പ്രവാസികൾക്ക് യുഎഇയിലേക്ക് താമസം മാറ്റുന്നതിനും ദീർഘകാലം താമസിക്കുന്നതിനേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും യുഎഇ ആരംഭിച്ചിട്ടുണ്ടെന്ന് ടെലിമറിലെ ഇക്വിറ്റി സ്ട്രാറ്റജി മേധാവി ഹസ്നൈൻ മാലിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+