4 വര്‍ഷം കൊണ്ട് കണ്‍സര്‍വേറ്റീവുകളെ വീഴ്ത്തി, ആരാണ് കിയര്‍ സ്റ്റാര്‍മര്‍? പേരിലെ രഹസ്യം ഇതാണ്
ലണ്ടന്‍: ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയിരിക്കുകയാണ് ലേബര്‍ പാര്‍ട്ടി. മൃഗീയ ഭൂരിപക്ഷമാണ് പാര്‍ട്ടി ഉറപ്പിച്ചിരിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ജയത്തിന് കിയര്‍ സ്റ്റാര്‍മര്‍ എന്ന ഒരേയൊരു നേതാവാണ് ഉള്ളത്.
ബ്രിട്ടനിലെ ഓരോ പ്രശ്നങ്ങളും തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച അദ്ദേഹം, ജനങ്ങളുടെ നേതാവാണെന്ന് കൂടി തെളിയിക്കുകയായിരുന്നു. ബ്രിട്ടന് മാറ്റത്തിന് തയ്യാറായി നില്‍ക്കുകയാണ് എന്നായിരുന്നു പാര്‍ട്ടിയുടെ വിജയത്തിന് ശേഷമുള്ള സ്റ്റാര്‍മറുടെ പ്രതികരണം. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തു. ഇനി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കേണ്ടത് ഞങ്ങളാണെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

തുടക്കം ഇങ്ങനെ
1962 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കിയര്‍ സ്റ്റാര്‍മറുടെ ജനനം. ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിലായിരുന്നു അദ്ദേഹം വളര്‍ന്നത്. വീട്ടിലാണെങ്കില്‍ കടുത്ത ദാരിദ്ര്യവും. അമ്മയുടെ അസുഖവും ഇതിനൊപ്പം വന്നതോടെ സ്റ്റാര്‍മറുടെ കുടുംബം മുഴുപ്പട്ടിണിയിലായിരുന്നു.
പിതാവുമായി വൈകാരിക അടുപ്പവും അദ്ദേഹത്തിനില്ലായിരുന്നു. തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടുകളുടെ അദ്ദേഹം പലപ്പോഴും പൊതുമധ്യത്തില്‍ ഉന്നയിക്കാറുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ കിയര്‍ ഹാര്‍ഡിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പേര് മകന് മാതാപിതാക്കള്‍ നല്‍കിയത്.
അഭിഭാഷകനായി തിളങ്ങി
സ്റ്റാര്‍മര്‍ കരിയര്‍ ആരംഭിക്കുന്നത് മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷകനായിട്ടാണ്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. പല വിഖ്യാത കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എംപിമാരുടെ ചെലവ് സംബന്ധമായ കേസ്, ഫോണ്‍ ഹാക്കിംഗ് അഴിമതികള്‍ എന്നിവയെല്ലാം ഇതില്‍ വരും.
അതേസമയം കുടുംബവും രാഷ്ട്രീയവും സമന്വയിപ്പിച്ചാണ് അദ്ദേഹം കൊണ്ടുപോകുന്നത്. വാരാന്ത്യങ്ങളില്‍ കുടുംബത്തിനൊപ്പം ചെലവിടുക അദ്ദേഹത്തിന് ഏറ്റവും പ്രധാന കാര്യമാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സ്റ്റാര്‍മറുടെ കുടുംബം. സുഹൃത്തുക്കളോട് കൂറുപുലര്‍ത്തുക എന്നതാണ് സ്റ്റാര്‍മറുടെ രീതി.
കടുത്ത കായികപ്രേമി
സ്റ്റാര്‍മര്‍ കടുത്തൊരു ഫുട്ബോള്‍ ആരാധകനാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ആഴ്സനലിന്റെ വലിയ ആരാധകനാണ് അദ്ദേഹം. സ്റ്റാര്‍മറുടെ പ്രതിച്ഛായ നേരത്തെ അത്ര നല്ലതല്ലായിരുന്നു. ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ വ്യക്തിത്വത്തില്‍ ആകര്‍ഷണം ഇല്ലായിരുന്നു. അടുത്തിടെയാണ് കൂടുതല്‍ കര്‍ക്കശ സ്വഭാവമില്ലാതെ അദ്ദേഹം ആളുകളോട് പെരുമാറാന്‍ തുടങ്ങിയത്.
വളര്‍ച്ച ഇങ്ങനെ
അഭിഭാഷകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയതിന് പിന്നാലെ സ്റ്റാര്‍മര്‍ അദ്ദേഹത്തിന്റേതായ ശൈലി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. ഇടയ്ക്കിടെ നിലപാട് മാറ്റുന്നയാള്‍ എന്ന പേരും അദ്ദേഹത്തിനുണ്ടായിരുന്നു എന്നാല്‍ വലിയ ജനവിഭാഗം അദ്ദേഹത്തെ എപ്പോഴും പിന്തുണച്ചിരുന്നു. അതേസമയം പാര്‍ട്ടിയില്‍ ജെറമി കോര്‍ബിനെതിരായ വിമത നീക്കത്തിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ഇത് പരാജയപ്പെട്ടെങ്കിലും സ്റ്റാര്‍മര്‍ പിന്നെയും മുന്നോട്ട് പോയി. 2020ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി സ്റ്റാര്‍മര്‍ തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ നയത്തിലും മാറ്റം വന്നു. 2015ല്‍ പാര്‍ലമെന്റിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് ലണ്ടനില്‍ നിന്നായിരുന്നു അദ്ദേഹം വിജയിച്ചത്. നാല് വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications