Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ചതിച്ചു, യുഎന്‍ രക്ഷാസമിതിയില്‍ ഇസ്രായേലിന് തിരിച്ചടി

പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേലിന്റെ കുടിയേറ്റ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി യുഎന്‍ രക്ഷാസമിതി വോട്ട് ചെയ്തു. അമേരിക്ക വോട്ടെടുപ്പില്‍ പങ്കെടുത

ന്യൂയോര്‍ക്ക്: അധിനിവിഷ്ട പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി യുഎന്‍ രക്ഷാസമിതി വോട്ട് ചെയ്തു. അമേരിക്ക വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ന്യൂസിലാന്റ്, മലേഷ്യ, വെനിസ്വേല, സെനഗല്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇസ്രാലിന്റെയും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈജിപ്ത് പ്രമേയം കൊണ്ടുവന്ന രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നില്ല.

ട്രംപും ഇസ്രായേലും അമേരിക്കയോട് പ്രമേയം വീറ്റോ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വിജയമാണെന്ന് പലസ്തീന്‍ മധ്യസ്ഥന്‍ സാഇബ് എറകാത്ത് അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നടപടികളുടെ വിജയമാണിത്. ഇസ്രായേലിന്റെ തീവ്ര നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണിതെന്നും സാഇബ് പറഞ്ഞു.

എട്ട് വര്‍ഷത്തിനിടെ ആദ്യം

എട്ട് വര്‍ഷത്തിനിടെ ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ പാസാക്കുന്ന ആദ്യ പ്രമേയമാണിത്. 15 അംഗ സമിതിയില്‍ 14 രാജ്യങ്ങള്‍ പ്രമേയം അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാല്‍ യുഎന്‍ നടപടി തള്ളിയ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രമേയത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ചു. തങ്ങളുടെ ഉറ്റരാഷ്ട്രമായ അമേരിക്ക വോട്ടെടുപ്പില്‍ നിന്നുവിട്ടുനിന്നത് ഇസ്രായേലിനെ ഞെട്ടിച്ചിട്ടുണ്ട്.

ഇസ്രായേല്‍ നിര്‍മാണം നിയമവിരുദ്ധം

അധിനിവിഷ്ട പലസ്തീനിലെ ഇസ്രായേലിന്റെ നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. 1967 മുതല്‍ ഇസ്രായേല്‍ നടത്തിയ കൈയേറ്റത്തിന് നിയമപിന്‍ബലമില്ല. ദ്വിരാഷ്ട്ര പരിഹാരത്തിന് കുടിയേറ്റ നിര്‍മാണങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തിവയ്ക്കുന്നതാണ് ഉചിതമെന്നും പ്രമേയത്തില്‍ പറയുന്നു.

ഈജിപ്തിന് ട്രംപിന്റെ ഫോണ്‍

പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ച രാജ്യങ്ങള്‍ക്കൊപ്പം ആദ്യം ഈജിപ്തും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ പിന്‍മാറി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയെ ഫോണില്‍ വിളിച്ചതിന് ശേഷമാണ് അവര്‍ നിലപാട് മാറ്റിയത്.

അമേരിക്ക ഞെട്ടിച്ചു

പ്രമേയം അമേരിക്ക വീറ്റോ ചെയ്യുമെന്നാണ് ഇസ്രായേല്‍ കരുതിയത്. എന്നാല്‍ അമേരിക്ക വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. അമേരിക്കയുടെത് അപ്രതീക്ഷിത നടപടിയാണെന്ന് യുഎന്നിലെ ഇസ്രായേല്‍ പ്രതിനിധി ഡാനി ഡാനന്‍ പറഞ്ഞു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ നിര്‍മാണമാണ് പശ്ചിമേഷ്യയിലെ പ്രശ്‌ന പരിഹാരത്തിന് തടസമെന്ന് മേഖലയിലെ ഇസ്്‌ലാമിക രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

ജനുവരി 20ന് ശേഷം എല്ലാം മാറും

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ഔദ്യോഗികമായി അധികാരത്തിലേറുക ജനുവരി 20 നാണ്. അതിന് ശേഷം അമേരിക്കക്ക് വ്യത്യസ്തമായ നിലപാടായിരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ നിലപാടുകളെ പിന്തുണക്കുന്ന വ്യക്തിയാണ് ട്രംപ്. ഇസ്രായേല്‍ നിലപാടുകളെ അംഗീകരിക്കുന്ന വ്യക്തിയെയാണ് ആ രാജ്യത്തെ അമേരിക്കന്‍ അംബാസഡറായി ട്രംപ് നിര്‍ദേശിച്ചിട്ടുള്ളത്. തെല്‍ അവീവില്‍ നിന്ന് അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+