യുഎസ് ഡെൽറ്റാ ഭീതിയിയിൽ: നിറഞ്ഞുകവിഞ്ഞ് ആശുപത്രികളും ഐസിയുകളും, ആശുപത്രി മരണങ്ങളിലും വർധനവ്
വാഷിംഗ്ടൺ: യുഎസിൽ കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദം നാശം വിതയ്ക്കുന്നു. ഇതോടെ യുഎസിന്റെ ദക്ഷിണഭാഗങ്ങളിൽ ഐസിയുകൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡാറ്റ അനുസരിച്ച്, അലബാമയിൽ ലഭ്യമായ കിടക്കളേക്കാളാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം. ഫ്ലോറിഡ, മിസിസിപ്പി, ജോർജിയ, ടെക്സസ് എന്നിവയെല്ലാം അവരുടെ ഐസിയു ശേഷിയുടെ 90% ത്തിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളാണ് ഐസിയു കിടക്കകളുടെ പകുതിയോളവും ഉപയോഗിക്കുന്നത്.
അതിവേഗം പടരുന്ന കൊവിഡിന്റെ ഡെൽറ്റ വകഭേദം ജൂൺ അവസാനത്തോടെയാണ് രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്തത്. ഇത് കൊവിഡ് വ്യാപനത്തിന്റെ തോത് രൂക്ഷമാക്കുകയും ചെയ്തിരുന്നു. തിരമാല ഒരു കൊടുമുടിക്ക് അടുത്തായിരിക്കാമെന്ന് ചില പ്രാഥമിക സൂചനകൾ കണക്കിലെടുക്കുമ്പോൾ രോഗവ്യാപനം രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ നിഗമനം. പ്രത്യേകിച്ചും ഹോട്ട്സ്പോട്ടുകളിലായിരിക്കും പ്രശ്നങ്ങൾ ഉടലെടുക്കുക. ആശുപത്രികളിലെ സ്ഥിതിയും ഗുരുതരമാണ്. നിരവധി പേർ വാക്സിൻ സ്വീകരിക്കാത്തതാണ് യുഎസിലെ സ്ഥിതി സങ്കീർണ്ണമാക്കുന്നത്.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഡെൽറ്റാ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നായ ബ്രിട്ടനിലെ സാഹചര്യമാണ് യുഎസിന് പ്രതീക്ഷ നൽകുന്നത്. കഴിഞ്ഞ കൊവിഡ് തരംഗങ്ങളെക്കാൾ മരണസാധ്യത കുറഞ്ഞതാണ് ഇപ്പോഴത്തെ ഡെൽറ്റാ വൈറസ്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നുണ്ടെങ്കിലും മരണസാധ്യത കുറവാണ് കാണിക്കുന്നത്. എന്നാണ് ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് അടുത്ത കാലത്തുള്ള കൊവിഡ് മരണങ്ങൾ ഡെൽറ്റാ വൈറസ് മൂലമല്ലെന്നാണ്. വാക്സിൻ സ്വീകരിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്നാണ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
യുഎസിലെ ആശുപത്രികളിൽ കൊവിഡ് ബാധിച്ചോ കൊവിഡ് സ്ഥിരീകരിച്ചോ മരിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ വർധനവുണ്ടായിട്ടുണ്ട്. ബുധനാഴ്ച 1016 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 22ന് ശേഷം ഏറ്റവുമധികം പേർ കൊവിഡ് ബാധിച്ച് മരിക്കുന്നത് ഇപ്പോഴാണ്.
യുഎസിലെ ഔദ്യോഗിക കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഴ്ചകളോ അതിൽ കൂടുതലോ എടുത്തേക്കാമെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ആശുപത്രികളിൽ നിന്നുള്ള മരണം സംബന്ധിച്ച കണക്കുകൾക്ക് അത്തരം കാലതാമസമില്ല, പക്ഷേ മരണ സർട്ടിഫിക്കറ്റുകൾ അവലോകനം ചെയ്യുന്ന ഔദ്യോഗിക കണക്കുകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. ആശുപത്രിയിൽ മരിച്ച പല രോഗികൾക്കും കോവിഡ് സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തിരുന്നെങ്കിലും, ചില മരണങ്ങൾ കോവിഡ് മൂലമല്ല സംഭവിച്ചിട്ടുള്ളത്.












Click it and Unblock the Notifications