Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ട്രസെനെക വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ; ആശങ്കയ്ക്ക് കാരണമെന്ത്?

വാക്സിൻ സ്വീകരിച്ച ചില ആളുകളിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടായെന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി

ന്യൂഡൽഹി: ആസ്ട്രസെനെക കോവിഡ് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കെ തന്നെ യൂറോപ്യൻ യൂണിയന്റെ വാക്സിൻ വിതരണത്തിന് തിരിച്ചടിയായി വാക്സിനേഷൻ നടപടികൾ നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ. ഡെൻമാർക്കും അയർലൻഡുമുൾപ്പടെയുള്ള രാജ്യങ്ങളാണ് വാക്സിനേഷൻ താൽക്കാലികമായി നിർത്തിവച്ചത്. വാക്സിൻ സ്വീകരിച്ച ചില ആളുകളിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടായെന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. എന്നാൽ രക്തം കട്ടപിടിക്കാൻ കാരണം വാക്സിനേഷനാണെന്നതിന് തെളിവുകളുമില്ല.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം

യൂറോപ്യൻ രാജ്യങ്ങളിൽ വെല്ലുവിളി

യൂറോപ്യൻ രാജ്യങ്ങളിൽ വെല്ലുവിളി

സ്വീഡനും, ലാത്വിയയും വാക്സിനേഷൻ മരവിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപയോഗത്തിന് അനുമതി ലഭിച്ച നാല് കോവിഡ് വാക്സിനുകളിൽ ഒന്നാണ് ആസ്ട്രസെനെക ഓക്സ്ഫർഡ് സർകലാശാലയുമായി സഹകരിച്ച് നിർമ്മിച്ച വാക്സിൻ. ഇന്ത്യയിൽ പൂനെ സെറം ഇൻസ്റ്റ്യൂട്ടുമായി ചേർന്ന് ആസ്ട്രസെനെക നിർമ്മിക്കുന്ന കോവിഷാൾഡും ഇതോടെ നിരീക്ഷണത്തിലാണ്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും ലോകാരോഗ്യ സംഘടനയും പറയുന്നത് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാവില്ലെന്നാണ്. അതിനാൽ ആളുകൾക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് തുടരാമെന്നും ഈ ഏജൻസികൾ നിർദ്ദേശിക്കുന്നു.

ആദ്യം ഡെൻമാർക്ക്

ആദ്യം ഡെൻമാർക്ക്

ഡെൻമാർക്കിലാണ് ആദ്യം ആസ്ട്രസെനെക വാക്സിൻ ഉപയോഗിക്കുന്നത് നിർത്തിയത്. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു ഇത്. ഇതിൽ ഒരാൾക്ക് കുത്തിവയ്പ് നടത്തി 10 ദിവസത്തിന് പലതവണയായി രക്തം കട്ടപിടിക്കുകയും പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ നോർവേ, ഐസ്‌ലാന്റ്, ബൾഗേറിയ, തായ്‌ലൻഡ്, കോംഗോ എന്നീ രാജ്യങ്ങളും ആസ്ട്രസെനക വാക്സിനിന്റെ വിതരണം നിർത്തിവച്ചു.

ഒടുവിൽ അയർലൻഡും നെതർലൻഡും

ഒടുവിൽ അയർലൻഡും നെതർലൻഡും

ഏറ്റവും ഒടുവിൽ വാക്സിൻ വിതരണം നിർത്തിവച്ച രാജ്യങ്ങളുടെ പട്ടികയിലെത്തിയത് അയർലൻഡും നെതർലൻഡുമാണ്. ഞായറാഴ്ചയാണ് ഇരു രാജ്യങ്ങളും ആസ്ട്രസെനെക വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. കഞശനമായ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു നെതർലൻഡ് അറിയിച്ചത്.

വാക്സിൻ അപകടകരമോ?

വാക്സിൻ അപകടകരമോ?

നേരത്തെ പറഞ്ഞതുപോലെ വാക്സിൻ സ്വീകരിച്ചതാണ് ഇത്തരത്തിൽ ചില ആളുകളിൽ രക്തം കട്ടപിടിക്കാൻ കാരണമായതെന്നതിന് തെളിവുകളില്ലെന്നതാണ് എടുത്തുപറയേണ്ടത്. ആസ്ട്രസെനെക വാക്സിൻ സ്വീകരിച്ച ആളുകളിൽ രക്തം കട്ടപിടിച്ചതായി പറയുന്നവരുടെ എണ്ണത്തേക്കാൾ കൂടതലാണ് വാക്സിൻ ലഭിക്കാത്ത ആളുകളിൽ ഈ അവസ്ഥയുണ്ടായവരെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറയുന്നു. ഏതെങ്കിലും രാജ്യത്തുള്ളവർക്കോ, ലിംഗഭേദമോ പ്രായഭേദമോ അനുസരിച്ചോ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കൂടില്ലെന്ന് ആസ്ട്രസെനെകയും വാദിക്കുന്നു. യൂറോപ്പിൽ മാത്രം വിതരണം ചെയ്ത 17 ദശലക്ഷം ഡോസുകൾ സ്വീകരിച്ചവരുടെ വിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കമ്പനി റിപ്പോർട്ട് നൽകിയത്.

Recommended Video

cmsvideo
    ഇടതിന്‍റെ കുത്തക മണ്ഡലം, പിണറായി വിജയന്‍റെ തട്ടകം | Oneindia Malayalam
    വാക്സിനേഷനും ആരോഗ്യപ്രശ്നങ്ങളും

    വാക്സിനേഷനും ആരോഗ്യപ്രശ്നങ്ങളും

    ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാപകമായി വാക്സിനുകൾ വികസിപ്പിക്കുമ്പോൾ ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞർ തന്നെ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരത്തിൽ ക്രമരഹിതമായ ഉണ്ടാകുന്ന പ്രശ്നങ്ങൾ ബഹുഭൂരിപക്ഷവും വാക്സിനുമായി ബന്ധപ്പെട്ട് ഉള്ളതാവില്ല.

    ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+