കണ്ണൂരിൽ കള്ളനോട്ടും കള്ള ലോട്ടറിയും വ്യാപകം: തട്ടിപ്പിന് ഇരയാകുന്നത് വിൽപ്പനക്കാർ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോരങ്ങളിൽ കള്ളനോട്ടും വ്യാജ ലോട്ടറിയും പിടിമുറുക്കുന്നു.200 രൂപ കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് പണമെന്ന നിലയിൽ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ലോട്ടറി ചില്ലറ വിൽപ്പനക്കാരനെ പറ്റിച്ചാണ് ഒരു യുവാവ് പണം തട്ടിയത്. തളിപ്പറമ്പ് നഗരത്തിലും പരിസരത്തും നടന്ന് ലോട്ടറി വിൽക്കുന്ന ചെങ്ങളായി സ്വദേശി നിതിൻ എന്ന യുവാവാണ് കബളിപ്പിക്കപ്പെട്ടത്.
200 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ശാരീരിക അവശതകളുള്ള നിതിനിന്റെ കൈയിൽ നിന്നും ലോട്ടറി വാങ്ങുകയായിരുന്നു. പിറ്റേ ദിവസം ലോട്ടറി സ്റ്റാളിൽ നിന്നും പണം കൈമാറി ലോട്ടറി എടുക്കുമ്പോഴാണ് തനിക്ക് പറ്റിയ ചതി നിതിൻ അറിയുന്നത്. ബസ് സ്റ്റാൻഡിൽ നിന്ന് ഒരു യുവാവ് ആൾതിരിക്കില്ലാത്ത ഭാഗത്തേക്ക് വിളിച്ചു കൂട്ടിക്കൊണ്ടു പോയശേഷമാണ് ലോട്ടറി വാങ്ങി വഞ്ചിച്ചതെന്ന് നിതിൻ പറഞ്ഞു. ഒറ്റ നോട്ടത്തിൽ മനസിലാകാത്ത തരത്തിലുള്ളതാണ് വ്യാജനോട്ട്.

ഇതിനോടൊപ്പം ജില്ലയില്‍ വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് വ്യാപകമായി പണം തട്ടുന്നതായും പരാതിയുണ്ട്. ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്ത് വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നടന്ന് വില്‍പ്പന നടത്തുന്ന ഇവരില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ മുഴുവനായി വാങ്ങിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നത്.
സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ കളര്‍ പ്രിന്റുകള്‍ നല്കി സമ്മാനത്തുക വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ പതിവ്. സ്റ്റാളുകളില്‍ എത്തി ബാര്‍കോഡ് സ്കാന്‍ ചെയ്യുമ്പോഴാകും വില്‍പ്പനക്കാര്‍ തട്ടിപ്പ് മനസിലാക്കുന്നത്. തളിപ്പറമ്പ്, ചപ്പാരപ്പടവ് തുടങ്ങിയ മേഖലകളില്‍ നിരവധിപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പിനിരയായി. ലോട്ടറി വില്പനയിലൂടെ മാത്രം ഉപജീവനം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം തട്ടിപ്പുകള്‍. യഥാര്‍ഥ ടിക്കറ്റാണോ എന്ന് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ് തട്ടിപ്പിനിരയാകാന്‍ കാരണം.
ശ്രീകണ്ഠാപുരം മേഖലയിൽ കാറെടുത്തു കറങ്ങി ഒരുസംഘമാളുകൾ ചില്ലറ ലോട്ടറി വിൽപ്പനശാലകളിൽ കയറി വ്യാജലോട്ടറി ടിക്കറ്റ് നൽകി സമ്മാനത്തുക തട്ടിയെടുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പത്രത്തിൽ വരുന്ന 5000 രൂപയുടെ സമ്മാനം ലഭിച്ച ലോട്ടറികൾ വ്യാജ നമ്പരുണ്ടാക്കി കളർ പ്രിന്റെടുത്താണ് ഇവർ ചില്ലറ വിൽപ്പനക്കാരിൽ നിന്നും പണം തട്ടിയെടുക്കുന്നത്.. ഇത്തരത്തിൽ നിരവധിയാളുകൾക്കാണ് പണം നഷ്ടപ്പെട്ടത്.മലയോരത്ത് വ്യാജ ലോട്ടറിയും കള്ളനോട്ടും പെരുകുമ്പോൾ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. തട്ടിപ്പുകാരെ പിടികൂടാൻ പൊലിസ് തയ്യാറാകണമെന്ന് ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications