ഇരിട്ടിയിൽ വികസനത്തിന് വേഗം പകരാൻ സിവിൽ സ്റ്റേഷൻ വരുന്നു: 20 കോടി അനുവദിച്ച് സർക്കാർ!!
ഇരിട്ടി: മലയോര വാണിജ്യകേന്ദ്രമായ ഇരിട്ടി യുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മിനി സിവില്സ്റ്റേഷന് സ്ഥാപിക്കാന്‍ സർക്കാർ20 കോടി രൂപ അനുവദിച്ചു. റവന്യൂ ഓഫീസുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച 173 കോടിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരിട്ടിയില്‍ മിനി സിവില്സ്റ്റേഷന് പണിയാന്‍ പണം അനുവദിച്ചത്.
ഇന്റർവ്യൂവിനെത്തിയത് നൂറ് കണക്കിന് ആളുകൾ: 'പെട്ട്' കോട്ടയം ജനറൽ ആശുപത്രി, ഇന്റർവ്യൂ മാറ്റി അധികൃതർ
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 11 താലൂക്കുകളില്‍ പത്തിലും സിവില്‍ സ്റ്റേഷന് ആരംഭിച്ചിരിക്കേയാണ് മലയോര താലൂക്കായ ഇരിട്ടിക്കും മിനി സിവില്സ്റ്റേഷന് അനുവദിച്ചുകൊണ്ട് ഉത്തരവായത്. 11 താലൂക്കുകളില്‍ ആദ്യം ഉദ്ഘാടനം കഴിഞ്ഞു പ്രവര്‍ത്തനസജ്ജമായത് ഇരിട്ടിയാണെങ്കിലും മിനി സിവില്‍സ്റ്റേഷന്റെ കാര്യത്തില്‍ തുടക്കം മുതല്‍ അവഗണന നേരിടുകയായിരുന്നു.
താലൂക്ക് ഉദ്ഘാടനം ചെയ്തയുടൻതന്നെ അഞ്ചുനിലയില്‍ നിർമിക്കേണ്ട കെട്ടിടത്തിന്റെ 20 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി റവന്യൂവിഭാഗം സര്‍ക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു. ഓരോതവണയും പല കാരണങ്ങള്‍ പറഞ്ഞ് അനുമതി വൈകിപ്പിക്കുകയായിരുന്നു.
ഇരിട്ടി താലൂക്കിന്റെ ഭാഗമായ മട്ടന്നൂരില്‍ സിവില്‍ സ്റ്റേഷനു സര്‍ക്കാര്‍ പണം വകയിരുത്തിയപ്പോള്‍ താലൂക്കാസ്ഥാനമായ ഇരിട്ടിയെ അവഗണിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. മിനി സിവില്സ്റ്റേഷന് പണിയാന്‍ നഗരത്തില്‍ത്തന്നെ റവന്യൂവകുപ്പിനു സ്വന്തമായി ഒരേക്കര്‍ സ്ഥലവും ഉണ്ടെന്ന അനുകൂലഘടകവും പരിഗണിക്കപ്പെട്ടിരുന്നില്ല.
പയഞ്ചേരിയിലുള്ള റവന്യൂസ്ഥലത്ത് മിനി സിവില്സ്റ്റേഷന് കെട്ടിടം നിർമിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരത്തോടെ ധനകാര്യവകുപ്പിന്റെ പരിഗണയിലിരിക്കെ താലൂക്ക് ഓഫീസിനു മാത്രം കെട്ടിടം പണിയാന്‍ എസ്റ്റിമേറ്റ് തയാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടതും വിവാദത്തിനിടയാക്കിയിരുന്നു. താലൂക്ക് ഓഫീസിന് മാത്രമായി കെട്ടിടം വേണ്ടെന്നും മിനി സിവില്‍ സ്റ്റേഷനാണു വേണ്ടതെന്നുമുള്ള നിലപാടില്‍ എംഎല്‍എയുള്‍പ്പെടെ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഉറച്ച നിലപാടെടുത്തു. ഇരിട്ടിയില്‍ താലൂക്ക് ഓഫീസിനുപുറമെ താലൂക്കുമായി ബന്ധപ്പെട്ട മുഴുവന്‍ ഓഫീസുകളും വാടകക്കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്.
കൊവിഡ് കേസുകൾ മുകളിലേക്ക് തന്നെ, ഇന്ന് സംസ്ഥാനത്ത് 58 പേർക്ക് കൊവിഡ്, 7 എയര്‍ ഇന്ത്യ ജീവനക്കാരും!
ജോയിന്റ് ആര്‍ടിഒ ഓഫീസും താലൂക്ക് സപ്ലൈ ഓഫീസും സബ് ട്രഷറിയുമെല്ലാം വാടകക്കെട്ടിടത്തിലാണ്. ഇവയെല്ലാം ഒരു കുടക്കീഴിലാക്കുകയാണ് മിനി സിവില്സ്റ്റേഷന് വന്നാല്‍ സാധ്യമാകുക. ഇരിട്ടിയില്‍ താലൂക്ക് അനുബന്ധമായി സ്ഥാപിക്കേണ്ട ലീഗല്‍ മെട്രോളജിയും എക്സൈസ് സര്‍ക്കിള്‍ ഓഫീസും മട്ടന്നൂരിലേക്ക് മാറിപ്പോകാനുള്ള പ്രധാന കാരണവും സ്ഥലപരിമിതിയായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണെങ്കിലും സിവില്‍ സ്റ്റേഷനായി പണം അനുവദിച്ച സര്‍ക്കാര്‍ നടപടിയെ കക്ഷിരാഷ്ട്രീയം മറന്ന് നാടിന്റെ നന്മയെ കാംക്ഷിക്കുന്ന മുഴുവനാളുകളും സ്വാഗതം ചെയ്യുമെന്ന് പേരാവൂർ മണ്ഡലം എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു.