Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലംപൊത്താറായി പൈതൃകനഗരത്തിലെ കെട്ടിടങ്ങൾ :മഴ കനക്കുമ്പോൾ മുൾമുനയിൽ തലശേരി

തലശേരി: കനത്ത മഴയും കാറ്റും തുടരുമ്പോൾ പൈതൃകനഗരമായ തലശേരിയിലെ പൗരാണിക കെട്ടിടങ്ങൾ അപകട ഭീഷണിയിൽ. വൈദേശികാധിപത്യത്തിൻ്റെ അവശേഷിപ്പുകളായ കെട്ടിടങ്ങൾ പലതും സംരക്ഷിക്കപ്പെടാതെ നാശോൻ മുഖമായിരിക്കുകയാണ്. കടൽ തീരത്ത് നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇത്തരത്തിലുള്ളത്.ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടവയാണ് ഇതിൽ കൂടുതലും.നഗരഹൃദയത്തിലാണ് ഇവയൊക്കെ സ്ഥിതി ചെയ്യുന്നുവെന്നതിനാൽ പലതും യാത്രക്കാർക്കും നഗരവാസികൾക്കും ഭീഷണിയായിട്ടുമുണ്ട്.

kannur-16236

അടിത്തുണുകൾ ദ്രവിക്കുകയും മേൽ ഭാഗത്തെ സ്ളാബുകൾ തകരുകയും ചെയ്തതിനാൽ തലശേരി കടൽ പാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. തലശേരിയിലെ ഏറ്റവും വലിയ ചരിത്ര സ്മാരകങ്ങളിലൊന്നായ കടൽപ്പാലം സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും മഴയിൽ ഇടിഞ്ഞു വീഴാൻ തുടങ്ങിയിട്ടുണ്ട്.ഇതിലൊന്നായനഗര ഹൃദയത്തിലെ വീനസ് ജങ്ഷനിൽ പഴയ ജിർണിച്ച കെട്ടിടം വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കടുത്ത ഭീഷണിയാണുണ്ടാക്കുന്നത്. കാലവർഷത്തിന് മുൻപേ പൊളിച്ച് നീക്കാന്‍ നഗരസഭയും സബ് കളക്ടറും നോട്ടീസ് നല്‍കിയിട്ടും ഉദ്യോഗസ്ഥരുടെ ചുവപ്പ് നാട. അഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഈ കെട്ടിടത്തിൻ്റെ നില അതീവ അപകടാവസ്ഥയിലെന്ന് ഫയര്‍ഫോഴ്‌സും കുറച്ചു നാൾ മുൻപ് റിപ്പോർട്ടുനൽകിയിരുന്നു.ദേശീയ പാതയില്‍ തലശേരി സഹകരണാശുപത്രിക്കു മുൻപിലെ വീനസ് ജംഗ്ഷനിലാണ്എഴുപത് വര്‍ഷത്തോളം പഴക്കമുള്ള, അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതിചെയ്യുന്നത്.കെട്ടിടത്തിന്‍റെ അപകടാവസ്ഥ മനസിലാക്കിയ പല വ്യാപാരികളും കടമുറികള്‍ നേരത്തെ ഒഴിഞ്ഞിട്ടുണ്ട്. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടത്തിലെ മുറികള്‍ ചിലര്‍ ഇപ്പോഴും കൈവശം വെക്കുന്നുണ്ടെങ്കിലും നഗരസഭയുടെ ലൈസന്‍സ് ഇ തി നി ല്ല
വൈദ്യുതിബന്ധവും കെ.എസ്.ഇ.ബിഅധികൃതര്‍ വിഛേദിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ച് നീക്കാന്‍ തയാറാണെന്ന് കെട്ടിട ഉടമ നഗരസഭയേയും സബ് കളക്ടറേയും രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിലും പൊളിച്ചു നീക്കല്‍ നീണ്ടുപോകുകയാണ്. റവന്യു വകുപ്പിൻ്റെ ഭാഗത്തു നിന്നുള്ള അനുമതിയും നീക്കങ്ങളുമാണ് ഇനി വേണ്ടത് ഇനിയും അമാന്തം കാണിച്ചാൽ കാലവർഷത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം തകര്‍ന്നു വീണാല്‍ സംഭവിക്കുന്നത് വന്‍ ദുരന്തം തന്നെയായിരിക്കും.

Recommended Video

cmsvideo
    Novavax vaccine is 90 percent effective against virus | Oneindia Malayalam

    13 സെന്‍റ് സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.15 മുറികളാണുള്ളത്. കഴിഞ്ഞ മാസം 20 ന് ഈ കെട്ടിടത്തിന്റെ സണ്‍ഷേഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകര്‍ന്നു വീണിരുന്നു. അന്ന് ഫയര്‍ഫോഴ്‌സും പോലീസുമുള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+