ജയില്‍ചാട്ടം ഗുരുതര സുരക്ഷാവീഴ്ച്ച; ജയില്‍സൂപ്രണ്ടിനോട് വകുപ്പ് തല റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി തടവുചാടി രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ എഡിജിപിയാണ് സംഭവത്തിലെ സുരക്ഷാവീഴ്ചയെ കുറിച്ചു റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് ജയില്‍ വകുപ്പ് എഡിജിപി അടിയന്തിര റിപ്പോര്‍ട്ട് തേടിയത്.
എടക്കാട് പൊലിസ് സ്റ്റേഷന് പരിധിയിലെ ചാല കോയ്യോട് സ്വദേശിയായ ഹര്ഷാദിന്റെത് ആസൂത്രിത ജയില്ചാട്ടമാണെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ജയില്‍ കവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു സമീപമുളള പടവുകളില്‍ നിന്നും എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹര്‍ഷാദായിരുന്നു. ജയില്‍ വെല്‍ഫെയര്‍ ഓഫീസിലായിരുന്നു നല്ല നടപ്പുകാരനായ ഇയാള്‍ ജോലി ചെയ്തിരുന്നത്.

ജയില്‍ ലൈബ്രറിയുടെ ചുമതലക്കാരില്‍ ഒരാളും ഇയാളായിരുന്നു. അതുകൊണ്ടു തന്നെ ജയിലിന്റെ പുറത്ത് കവാടത്തിലും ക്യാന്റീനിലും പോകാനുളള സ്വാതന്ത്ര്യം ചിലപ്പോഴെക്കെ ഇയാള്‍ക്ക് ലഭിച്ചിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് ഇയാള്‍ ജയില്‍ ചാട്ടത്തിനുളള ആസൂത്രണം നടത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ ആറരയോടെ പത്രക്കെട്ട് എടുക്കുന്നതിനായി പുറത്തു പോയ ഇയാള്‍ നിമിഷനേരം കൊണ്ടു നേരത്തെ പറഞ്ഞതു പ്രകാരം റോഡരികില്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ട കൂട്ടാളിയുടെ ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു.
കണ്ണൂര്‍ ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തിവരുന്ന പെട്രോള്‍ പമ്പിലെ സി.സി.ടി.വി ക്യാമറദൃശ്യങ്ങളില്‍ നിന്നും പൊലിസിന് വ്യക്തമായിട്ടുണ്ട്. തളാപ്പ് എ.കെ.ജി ആശുപത്രിക്ക് മുന്പില് സ്ഥാപിച്ച ക്യാമറയിലും ഇയാളും കൂട്ടാളിയും അതിവേഗം കടന്നു പോകുന്ന ദൃശ്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഹര്‍ഷാദ് ജയില്‍ചാടിയെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായപ്പോള്‍ തന്നെ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ഇയാള്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നുംചീറിപാഞ്ഞു പോയതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാതിരിക്കാന്‍ തലശേരി, ന്യൂമാഹി പൊലിസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണവം പൊലിസ് സ്റ്റേഷന് പരിധിയില്‍ എം ഡി എം എ കടത്തുന്നതിനിടെയാണ് പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വടകര നാര്‍ക്കോട്ടിക്ക് കോടതി ശിക്ഷിച്ചതു പ്രകാരം 2023-സെപ്തംബര്‍ മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ഹര്‍ഷാദ്. ഇതിനിടെയിലാണ് ജയിലില്‍ നല്ലനടപ്പുകാരനായി അഭിനയിച്ച ഇയാള്‍ തരം കിട്ടിയപ്പോള്‍ ആസൂത്രിതമായ ഗൂഡാലോചന നടത്തി ജയില്‍ ചാടിയത്. ഹര്‍ഷാദ് ജയിലില്‍ നിന്നും അവസാനായി ഫോണ്‍ ചെയ്തത് ആര്‍ക്കാണെന്ന കാര്യം പൊലിസ് അന്വേഷിക്കിുന്നുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ പി. എ ബിനു മോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications