കെ.സുധാകരൻ എം.പിയുടെ ഇടപെടൽ; എത്യോപ്യയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുണയായി
കണ്ണൂർ: കൊവിഡ്നിയന്ത്രണങ്ങളാൽ വിദേശത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് തുണയായി കെ.സുധാകരൻ എം.പിയുടെ ഇടപെടൽ 'കൊ വിഡ്നിയന്ത്രണങ്ങൾ കടുപ്പിച്ചതു കാരണം എത്യോപ്യയിൽ കുടുങ്ങിയ 31 ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ യാത്രക്ക് കെ.സുധാകരൻ്റെ ഇടപെടലിലൂടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയിലേക്കുള്ള അനുമതി ലഭ്യമാക്കി.

കനേഡിയൻ വിസ കരസ്ഥമാക്കിയ 40 പേർ അടങ്ങിയ ഇന്ത്യൻ സംഘമാണ് കോവിഡ് സാഹചര്യത്തിൽ കൊച്ചിയിൽ നിന്നും എത്യോപ്യ വഴി കാനഡയിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി യാത്ര തിരിച്ചത്.മെയ് പതിനാറാം തീയതി എത്യോപ്യയിലെ അഡിസ് അഹാബ എയർപോർട്ടിൽ എത്തിയ സംഘം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിന് ശേഷം ടൊറന്റോയിലേക്കുള്ള എത്യോപ്യൻ എയർലൈനിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനം.എന്നാൽ എത്യോപ്യൻ എമിഗ്രേഷൻ അധികൃതർ കൊ വിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവർക്ക്
കാനഡ യിലേക്കുള്ള വിമാനത്തിൽ കയറുവാനായുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് അഡിസ് അഹാബയിലെ കനേഡിയൻ എംബസി ലേക്ക് വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു.കനേഡിയൻ അധികൃതരുടെ പരിശോധന വൈകിയതിന്റെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തോളം ഈ സംഘം അഡിസ് അഹാബ യിൽ കുടുങ്ങി.യാത്രാനുമതി കിട്ടാതെ ബുദ്ധിമുട്ടിലായ ചില
വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ വിഷയം പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.തുടർന്ന് സണ്ണി ജോസഫ് എം.എൽ എ കെ സുധാകരൻ എംപിയുമായി ബന്ധപ്പെട്ട് വിഷയം ചർച്ച ചെയത് അദ്ദേഹത്തെ കൊണ്ട് ഇടപെടാൻ സാഹചര്യമൊരുക്കുകയായിരുന്നു.
തുടർന്ന് വിദേശകാര്യ മന്ത്രാലയവുമായും അഡിസ് അഹാബയിലെ ഇന്ത്യൻ എംബസിയുമായും എം.പി ബന്ധപ്പെട്ട് കനേഡിയൻ അധികൃതരുമായി ചർച്ച നടത്തുകയും എത്തിയോപ്യൻ എയർലൈനിൽ ഇന്നലെ രാത്രിയിൽ 31 പേർക്ക് തിരിച്ച് ടൊറൊന്റോയിലേക്ക് യാത്ര ചെയ്യുവാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.40 അംഗ വിദ്യാർത്ഥികളിൽ എട്ടുപേർക്ക് യാത്ര ചെയ്യാനുള്ള അനുമതി ഇനിയും ലഭിക്കാനുണ്ട് അതിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് അയതുമൂലം ക്വാറന്റെയിനിലേക്ക് മാറ്റുകയും ചെയ്തു എന്ന വിവരം വിദേശകാര്യമന്ത്രാലയം അറിയിച്ചു.എത്യോപ്യയിൽ അവശേഷിച്ച ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡയിലെത്തിക്കുന്നതിന് അതിശക്തമായ ഇടപെടൽ നടത്തുമെന്ന് കെ.സുധാകരൻ എം.പിയുടെ ഓഫിസ് അറിയിച്ചു.












Click it and Unblock the Notifications