കണ്ണൂരിൽ കെഎസ്ആർസിടിസിയിലും കൊവിഡ്: ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി:40 ജീവനക്കാർ നിരീക്ഷണത്തിൽ
കണ്ണൂർ: ലോകം മുഴുവൻ കൊറോണ വൈറസ് പ്രതിരോധങ്ങൾക്കിടെ കെഎസ്ആർടിസി സർവീസും മഹാമാരിയുടെ പിടിയിലായി.കെഎസ്ആർടിസി ഡ്രൈവർക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചുi. കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവർ കണ്ണൂർ ഡിപ്പോയിലെവിശ്രമമുറി ഉപയോഗിച്ചിരുന്നു. ഇതോടെയാണ് ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശം നൽകിയത്.
ആനപ്പേടി മാറുന്നില്ല, ജീവന് രക്ഷിക്കുന്നത് ഈ മാര്‍ഗങ്ങളിലൂടെ, അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ!!
രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഓഫീസുകളും ബസുകളും അണുവിമുക്തമാക്കുകയും ചെയ്തു. അതേസമയം, ഇത്രയധികം ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ ഡിപ്പോയിലെ സർവീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മുഴക്കുന്ന് സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുമ്പ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാൻ വിദ്യാർഥികളെ നാട്ടിലെത്തിച്ച കെഎസ്ആർടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. വിദ്യാർഥി സംഘത്തിൽ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്.
ഇതിനിടെജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം. ജില്ലയില്‍സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകും.
ശനിയാഴ്ച മാത്രം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചത്. കൊവിഡ് ബാധിച്ച എയര്‍ ഇന്ത്യാ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലും നിരവധി പേരുണ്ട്. മുഴക്കുന്നിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.
ആന്തൂര്‍,പേരാവൂര്‍,ധര്‍മടം,പാട്യം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വര്‍ഡുകള്‍ പൂര്‍ണമായും അടയ്ക്കും.കണ്ണൂര്‍ ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലാണ് കണ്ടെയിന്മെന്റ് സോണുകളുള്ളത്. ഇതില്‍ 28 ഇടങ്ങളില്‍വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം.ഇത്തരം മേഖലകളില്‍െകാവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെജില്ലയില്‍ നാലു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രണ്ടു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര് മുംബൈയില്‍ നിന്നും എത്തിയവരാണ്. രണ്ട് മാട്ടൂല്‍ സ്വദേശികള്‍ക്കും രാമന്തളി, പാനൂര്‍ സ്വദേശികള്‍ക്കുമാണ് രോഗം.299 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര് കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 177 ആയി.
സുശാന്ത് സിംഗിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്: അത് ഡിലീറ്റ് ചെയ്യണം