അഴിക്കോട് ആര് പിടിക്കും; കെഎം ഷാജി ഇത്തവണയില്ല, സിപിഎമ്മില്‍ സാധ്യത രണ്ട് പേര്‍ക്ക്
കണ്ണൂര്‍: അഴീക്കോട് സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി ഇടത് മുന്നണിയും രംഗത്ത് ഇറങ്ങുമ്പോള്‍ ഇത്തവണ മത്സരം പൊടിപാറുമെന്നുറപ്പ്. എന്നാല്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാര് എന്ന ചിന്തയിലാണ് ഇരുമുന്നണികളും. ഇടത് മുന്നണിയുടെ കോട്ടയായിരുന്ന അഴിക്കോട് മണ്ഡലം 2011 ലെ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുക്കുന്നത്. 2016 ലും കെഎം ഷാജി വിജയം തുടര്‍ന്നു. എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്.

അഴീക്കോട് മണ്ഡലം
യുഡിഎഫ് ഇത്തവണ കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിച്ചേക്കില്ലെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസ്, പ്ലസ് ടു കോഴ കേസ്, പ്രാദേശിക ഘടകവുമായിട്ടുള്ള അകല്‍ച്ച എന്നിവയാണ് ഷാജിയെ ഇത്തവണയും അഴീക്കോട് മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ലീഗ് നേതൃത്വത്തെ കൊണ്ടുചെന്നെത്തിച്ചത്.

കെഎം ഷാജിക്ക് പകരം ആര്
എന്നാല്‍ ഷാജി മാറിയാല്‍ പകരം ആര് എന്ന ചോദ്യത്തിന് മുസ്ലിം ലീഗിനും യുഡിഎഫിനും നിലവില്‍ ഉത്തരമില്ല. പൊതുവെ ഇടത് ചായ്വുള്ള മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന കാര്യത്തില്‍ മുന്നണിയില്‍ സംശയമില്ല. തനിക്ക് സീറ്റിലെങ്കില്‍ കെഎം ഷാജി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ പേര് അഴീക്കോടേക്ക് നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന.

പികെ ഫിറോസ് വരുമോ
എന്നാല്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ പികെ ഫിറോസിനെ ഇറക്കാന്‍ യൂത്ത് ലീഗിന് താല്പര്യമില്ല. പികെ ഫിറോസിന് വേണ്ടി ഉറച്ച സീറ്റ് തന്നെയാണ് യൂത്ത് ലീഗിന്റെ ആവശ്യം. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ പേരാണ് നിലവില്‍ അഴീക്കോടേക്ക് ഉയര്‍ന്ന് വരുന്നത്. അല്ലെങ്കില്‍ സംസ്ഥാന നേതാക്കളില്‍ നിന്നും ആരെങ്കിലും കണ്ണൂരിലേക്ക് വണ്ടി കയറും.

വെച്ച് മാറാനില്ലെന്ന് കോണ്‍ഗ്രസ്
നേരത്തെ കണ്ണൂര്‍ സീറ്റുമായി അഴിക്കോട് വെച്ച് മാറുക എന്ന നിര്‍ദേശം മുസ്ലിം ലീഗ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്ന സീറ്റാണ് കണ്ണൂര്‍. ഈ സാഹചര്യത്തില്‍ വിജയം ഉറപ്പില്ലാക്ക അഴീക്കോടുമായി സീറ്റ് വെച്ചുമാറാന്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ലീഗിനെ അറിയിക്കുകയായിരുന്നു. കണ്ണൂരില്‍ സതീശന് പാച്ചേനിക്ക് കോണ്‍ഗ്രസ് ഇത്തവണയും സീറ്റും നല്‍കും.

എംവി നികേഷ് കുമാറിന്റെ സാധ്യത
മറുവശത്ത് സിപിഎമ്മിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ശക്തമാണ്. മാധ്യമപ്രവര്ത്തകന് എംവി നികേഷ് കുമാറിനെ ഒരിക്കല്‍ കൂടി അഴീക്കോട് രംഗത്ത് ഇറക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്. എന്നാല്‍ 2016 ല്‍ സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായിട്ടും അഴീക്കോട് പരാജയപ്പെട്ടതാണ് നികേഷിനെ പരിഗണിക്കുന്ന കാര്യത്തില്‍ സിപിഎമ്മിനെ ഇരുത്തിചിന്തിപ്പിക്കുന്നത്.

എം പ്രകാശനേയും
അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഇടത് മുന്നണി പ്രചാരണങ്ങളില്‍ നികേഷ് കുമാറിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. 2011 ല്‍ കെഎം ഷാജിയോട് പരാജയപ്പെട്ട എം പ്രകാശനേയും മണ്ഡലത്തിലേക്ക് സിപിഎം പരിഗണിക്കുന്നതായി സൂചനയുണ്ട്. മന്ത്രി ഇപി ജയരാജന്റെ പഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രകാശനെ മാറ്റിയത് അഴിക്കോട് മത്സരിപ്പിക്കാനാണെന്ന സൂചനയുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications