Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ മാല കവര്‍ന്ന കേസ്: കവര്‍ച്ച നടത്തിയത് ഇതരസംസ്ഥാനക്കാരായ സ്ത്രീകളെന്ന് പോലീസ്

തളിപ്പറമ്പ്: പട്ടാപ്പകല്‍ ഒരു വയസായ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച രണ്ടു സ്ത്രീകളെ ഒരാഴ്ച്ചയായിട്ടും പിടികൂടാനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് കവര്‍ച്ച നടന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തളിപറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ മകള്‍ ഫെല്ല എന്ന കുട്ടിയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തി രണ്ടംഗ സംഘം മോഷ്ടിച്ചു കടന്നത്.

ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങളും മുമ്പ് തലശേരിയില്‍ അറസ്റ്റിലായപ്പോള്‍ എടുത്ത ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

knr-theft

ഇവര്‍ കാഞ്ഞങ്ങാട് വരെ പോയ വിവരങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക പൊലിസ് സേനയ്ക്കും തളിപറമ്പ് പൊലിസ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. എങ്കിലും മോഷ്ടാക്കളുടെ വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാതാവിന്റെ ചുമലില്‍ കിടക്കുന്ന കുഞ്ഞിന്റെ കഴുത്തില്‍ ചൂരിദാറണിഞ്ഞ് മരുന്ന് വാങ്ങാനെന്ന വ്യാജേനെയെത്തിയ സ്ത്രീകളില്‍ ഒരാളാണ് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ മാല പൊട്ടിച്ചെടുത്തത്. ഇതിനു ശേഷം ഇവര്‍ ഒന്നും അറിയാത്തതുപോലെ നടന്നു പോകുന്ന ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ മാല മോഷണം പോയെന്ന് പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മാതാവ് ഫായിസ അറിഞ്ഞത്. ഇതിനു ശേഷം അവര്‍ തളിപ്പറമ്പ് പോലീ സില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തളിപറമ്പ് സഹകരണാശുപത്രിക്ക് മുന്‍പിലെ മെഡിക്കല്‍ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. ചൂരിദാര്‍ അണിഞ്ഞ് ബാഗുമായെത്തിയ ഇതര സംസ്ഥാനക്കാരെന്ന് തോന്നിക്കുന്ന സ്ത്രീകളാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

നേരത്തെ തലശേരിയില്‍ മാല മോഷണത്തിന് അറസ്റ്റിലായ തമിഴ് സ്ത്രീകളുടെ സംഘത്തില്‍പ്പെട്ടവരാണ് കവര്‍ച്ച നടത്തിയതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.മട്ടന്നൂരും തലശേരിയിലും ഓട്ടോറിക്ഷയില്‍ കയറി യാത്രക്കാരികളായ വയോധികരായ സ്ത്രീകളുടെ മാലയും മോഷണ സംഘം കവര്‍ന്നിരുന്നു. സ്വകാര്യ ബസുകളില്‍ കയറി തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+