സത്യനെ അനശ്വരമാക്കി കണ്ണുരിലെ ഒരു ഗ്രാമം
ഇരിക്കൂർ:
മലയാള
സിനിമയിൽ
ഇപ്പോൾ
ന്യൂ
ജനറേഷൻ
യുഗമാണെങ്കിലും
നടൻ
സത്യനെ
തലമുറകളായി
ആരാധിക്കുന്ന
ഒരു
ഗ്രാമമുണ്ട്
കണ്ണൂരിൽ.തമിഴ്നാട്ടിൽ
എം.ജി.ആറിനെ
ആരാധിക്കുന്ന
ഉൾനാടൻ
ഗ്രാമങ്ങളെപ്പോലെ
ഇവർക്കും
നടൻ
ഒന്നേയുള്ളു,
അതു
ചെമ്മീനിലെ
പളനിയായും
അശ്വമേധത്തിലെയും
മൂലധനത്തിലെയും
ഒളിവിലെ
ഓർമ്മകളിലെയും
നായക
കഥാപാത്രമായി
നിറഞ്ഞാടിയ
സത്യനേശൻ
എന്ന
സത്യൻ
തന്നെ.
ശ്രീകണ്ഠപുരം
നഗരസഭയിലെ
ഉൾനാടൻ
പ്രദേശമായ
അലക്സ്
നഗറിലെത്തുന്ന
ഏവർക്കും
ഇവിടുത്തെകാരുടെ
സത്യനോടുള്ള
ആരാധനയും
ആ
നടനവൈഭവത്തോടുള്ള
അഭിനിവേശവും
അനുഭവിച്ചറിയാൻ
കഴിയും.
വെള്ളിത്തിരയിലെ
വിസ്യമായിരുന്ന
അനശ്വര
നടന്
സത്യന്
വിടവാങ്ങിയിട്ട്
അരനൂറ്റാണ്ട്
പിന്നിടുമ്പോഴും
അതിന്
എള്ളോളം
കുറവില്ല.
സത്യന്
വിടവാങ്ങിയെങ്കിലും
അദ്ദേഹത്തിൻ്റെ
ഓര്മ
നിലനിര്‍ത്താന്‍
അലക്സ്
നഗറിൽ
സത്യൻ്റെ
പേരിൽ
ഒരു
വായനശാലയും
ആരാധകർ
സ്ഥാപിച്ചിട്ടുണ്ട്.സാധാരണ
സത്യൻ്റെ
ചരമവാർഷിക
ദിനാചരണത്തിനോടനുബന്ധിച്ച്
വായനശാലയുടെ
നേതൃത്വത്തിൽ
സത്യൻ
ഫിലിം
ഫെസ്റ്റിവലും
അനുസ്മരണ
സമ്മേളനങ്ങളും
നടത്താറുണ്ട്.
ഇക്കുറി
സർക്കാരിൻ്റെ
കൊ
വിഡ്
നിയന്ത്രണങ്ങളുള്ളതിനാൽ
അതൊക്കെ
ഒഴിവാക്കിയിരിക്കുകയാണെന്ന്
വായനശാലാ
ഭാരവാഹികൾ
പറയുന്നു.
അഞ്ച്
പതിറ്റാണ്ടിൻ്റെ
ചരിത്രമുണ്ട്
ഈ
വായനശാലാ
കൂട്ടായ്മയ്ക്ക്
'
കക്ഷിരാഷ്ട്രീയ
ജാതി
മത
പരിഗണനകളില്ലാതെ
സത്യൻ
എന്ന
മഹാ
നടനോടുള്ള
പോയ
തലമുറയുടെ
അടങ്ങാത്ത
അഭിനിവേശമാണ്
ഈ
വായനശാലയുടെ
പിറവിക്ക്
കാരണമായത്.
1971 ലാണ് സത്യന് വിടവാങ്ങിയത്.1972ലാണ് ഒരു കൂട്ടം ആരാധകര്‍ ചേര്‍ന്ന് അലക്സ് നഗര്‍ സത്യന് സ്മാരക വായനശാലക്ക് രൂപം നല്‍കിയത്. കൊയിറ്റി കുഞ്ഞിരാമന് നമ്പ്യാർരക്ഷാധികാരിയും മുകളേല്‍ ജോസഫ് പ്രസിഡന്റും പറ സേത്ത് സ്റ്റീഫന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് വായനശാലയുടെ പിറവിക്ക് നേതൃത്വം വഹിച്ചത്.ഒരു സിനിമ താരത്തിൻ്റെ സ്മരണയില്‍ വായനശാല പ്രവര്‍ത്തിക്കുന്നത് അന്ന് ഏറെ ചര്‍ച്ചയാവുകയും എതിര്‍പ്പുയരുകയും ചെയ്തെങ്കിലും ഭാരവാഹികള്‍ പിന്മാറിയില്ല. വായനയും കലയും കായികമേഖലയും മുന്നോട്ടുകൊണ്ടുപോകുന്ന കേന്ദ്രമായി ഇതു മാറ്റുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
വായനശാല ഇന്ന് ജില്ലയിലെ പ്രധാന സാംസ്കാരിക കേന്ദ്രമാണ്. 10,500 പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. കോവിഡ് കാലത്തും മാനദണ്ഡങ്ങള്‍ പാലിച്ച് മുടങ്ങാത്ത വായനക്കുള്ള സൗകര്യം. കുട്ടികള്‍ക്കായി ബാലവേദി പ്രവര്‍ത്തിക്കുന്നുണ്ട്. വനിതവേദി, യുവജനവേദി, സ്പോര്‍ട്സ് ക്ലബ്, ആര്‍ട്സ് ക്ലബ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. മഹാനടൻമാർ ഒരുപാട് സത്യനു ശേഷം വന്നു പോയി എങ്കിലും സത്യൻ്റെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുകയാണെന്നാണ് ഈ നാടിൻ്റെ വികാരവും. സത്യൻ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഒരിക്കൽ നടന്ന പരിപാടിയിൽ സത്യൻ്റെ മകൻ സതീഷ് സത്യൻ ഇവിടെ വന്ന് നാടിൻ്റെ സ്നേഹാദരം അനുഭവിച്ചറിഞ്ഞിരുന്നു. തൻ്റെ പിതാവിനെ ദൈവത്തെപ്പോലെ ആരാധിക്കുന്ന അലക്സ് നഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞാണ് അന്ന് സതീഷ് ചന്ദ്രൻ മടങ്ങിയതെന്ന് വായനശാലാ ഭാരവാഹികൾ പറയുന്നു