കാറിൽ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ
തലശേരി:കാർ യാത്രയ്ക്കിടെ പെൺ സുഹൃത്തിനെ മാനഭംഗപ്പെടുത്താനും അപമാനപ്പെടുത്തുകയും ചെയ്ത യുവാവ് റിമാൻഡിലായി.പെൺസുഹൃത്തിനെ ശാരീരികമായി അക്രമിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ കുറ്റാരോപിതരായ യുവാക്കളിലൊരളാണ് കഴിഞ്ഞ ദിവസം എടക്കാട് പൊലിസിൻ്റെ പിടിയിലായത്.
ആലപ്പുഴ സ്വദേശിനിയായ 20 വയസുകാരിയുടെ പരാതിയിൽ കണ്ണൂർ മരക്കാർ കണ്ടി ഫദൽ കോട്ടേജിലെ മുഹമ്മദ് ഷാഹിദ് (20 അറസ്റ്റിലായത്.ഈ കേസിലെ മറ്റൊരു പ്രതിചാല പൊതുവാച്ചേരി കൊട്ടാരത്തിൽ വീട്ടിൽ മുനീർ (26) ഒളിവിലാണ്. യുവതിയുടെ പരാതിയിൽഎടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ബുധനാഴ്ച്ച ഉച്ചയോടെയാണ് ചാല പൊതുവാച്ചേരിയിൽ നിന്നും ഷാഹിദിനെഅറസ്റ്റു ചെയ്തത്.

നേരത്തെ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്ന മൂന്നു പേരും ബംഗ്ളൂരിൽ കൂടെ താമസിച്ചിരുന്നു.ബംഗ്ളൂരിൽ ഒരു പാർട്ടിക്ക് പോയി കാറിൽമടങ്ങി വരവെ തർക്കമുണ്ടാവുകയും മുനീറിനോടൊപ്പം ചാലയിലേക്ക് വന്ന യുവതിയുടെ വസ്ത്രങ്ങൾ കാറിൽ നിന്നും ഇരുവരും വലിച്ചു കീറിമാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും അസഭ്യം പറഞ്ഞു മർദ്ദിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇവർ എടക്കാട് പൊലിസിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുത്തത്. പിടിയിലായ ഷഹാദിനെ കോടതിയിൽ ഹാജരാക്കി.മുനീറിനായി തെരച്ചിൽ ശക്തമാക്കി വരികയാണെന്ന് കേസ് അന്വേഷിച്ചുവരികയായിരുന്ന എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറിയിച്ചു.
ആലപ്പുഴ സ്വദേശിനിയായ യുവതി ബംഗ്ളൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് കൂട്ടുപ്രതിയായ മുനീറിനു വേണ്ടി തെരച്ചിൽ ശക്തമാക്കിയതായി പൊലിസ് അറിയിച്ചു.അറസ്റ്റിലായ മുഹമ്മദ് ഷാഹിദിനെ എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications