കണ്ണൂര്‍ ജില്ലയിലെ ദേശീയപാത നിര്‍മാണം: പ്രാരംഭ നടപടികള്‍ അതിവേഗത്തില്‍
തലശേരി: കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അനുബന്ധ പ്രവൃത്തികള്‍ പുരോഗമിക്കുന്നു .ജില്ലയിലെ ആദ്യ റീച്ചായ കാലിക്കടവ് മുതല്‍ തളിപ്പറമ്പ് വരെ പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങളിലെ വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പണി അവസാന ഘട്ടത്തിലാണ്. മരം മുറിക്കല്‍, വൈദ്യുതി തൂണുകള്‍ മാറ്റുന്ന ജോലി എന്നിവയും പുരോഗമിക്കുന്നുണ്ട്. പൊളിച്ചു മാറ്റല്‍ പൂര്‍ത്തിയായ ചില സ്ഥലങ്ങളില്‍ മണ്ണു നിരത്തുന്ന പണിയും തുടങ്ങി. തളിപ്പറമ്പ് മുതല്‍ മുഴപ്പിലങ്ങാട് വരെ ഏറ്റെടുത്ത സ്ഥലങ്ങളിലെ വീടുകള്‍, മറ്റു കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവ പൊളിച്ചു മാറ്റുന്ന ജോലി കഴിഞ്ഞ ദിവസം തുടങ്ങി.

നഷ്ടപരിഹാരം ലഭിച്ച് 3 ദിവസത്തിനുള്ളില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നാണ് ഉടമകള്‍ക്ക് ദേശീയപാത അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊളിക്കുന്ന കെട്ടിടങ്ങളിലെ മര ഉരുപ്പടികള്‍, ഇരുമ്പുകൊണ്ടുള്ള നിര്‍മിതികള്‍ എന്നിവ തിരികെ വേണമെന്ന് അപേക്ഷിച്ച ഉടമകള്‍ക്ക് നഷ്ടപരിഹാരത്തില്‍ നിന്ന് 6 % തുക കുറച്ചാണു നല്‍കുന്നത്. ഇവരോട് ഇന്ന് മുതല്‍ 3 ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ട ഭാഗങ്ങള്‍ നീക്കണമെന്ന് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
അല്ലാത്ത പക്ഷം കെട്ടിട അവശിഷ്ടങ്ങളില്‍ ഉടമകള്‍ക്ക് യാതൊരു വിധ അവകാശവും ഉണ്ടായിരിക്കില്ലെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാലിക്കടവ് മുതല്‍ മാങ്ങാട് വരെ 117.6775 ഹെക്ടറും മാങ്ങാട് മുതല്‍ മുഴപ്പിലങ്ങാട് വരെ 82.8797 ഹെക്ടറുമാണ് ദേശീയ പാത വികസനത്തിന് വേണ്ടി ഏറ്റെടുത്തിട്ടുള്ളത്. ഭൂരിഭാഗം ഭൂവുടമകള്‍ക്കും നഷ്ടപരിഹാരം നല്കി. ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണു ബാക്കി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ പാലം വളപട്ടണം പുഴയിലാണ്.
'കാത്തിരിപ്പിലാണ് ഞങ്ങള്‍'; പുതിയ സന്തോഷം പങ്കുവച്ച് കുടുംബ വിളക്ക് താരം ആതിര
ഇതിന്റെ പൈലിങ് പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ജില്ലയിലെ ദേശീയപാത വികസനത്തില്‍ മൂന്ന് ബൈപ്പാസുകളാണ് നിര്‍മിക്കുന്നത്. നിര്‍ദിഷ്ട പയ്യന്നൂര്തളിപ്പറമ്പ് ബൈപാസ്, കണ്ണൂര്‍ ബൈപാസ്, മുഴപ്പിലങ്ങാട് മാഹി ബൈപാസ് എന്നിവയാണവ. മുഴപ്പിലങ്ങാട്മാഹി ബൈപാസിന്റെ പ്രവൃത്തി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു രണ്ടു ബൈപാസുകളുടെ പ്രാരംഭ പ്രവൃത്തിയാണ് നടന്നു വരുന്നത്. മുഴപ്പിലങ്ങാട് മാഹി ബൈപാസിലെ പാലങ്ങളുടെ പണി അവസാന ഘട്ടത്തിലാണ്.
പ്രധാന റോഡ് വരുന്ന സ്ഥലത്ത് മണ്ണ് നിരത്തുന്ന ജോലി അവസാന ഘട്ടത്തിലാണ്. സര്‍വീസ് റോഡിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന്റെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Recommended Video
-
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
ദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ജനകീയ ഉദ്ഘാടനത്തിന് ആഹ്വാനം -
ദേശീയപാതകളില്‍ 147 ഇവി സ്റ്റേഷനുകളും! പദ്ധതി നടത്തിപ്പ് കെഎസ്ഇബിക്ക് -
ഗുജറാത്തിലെ ദേശീയപാതയ്ക്ക് 47,236 കോടി അനുവദിച്ചെന്ന് കേന്ദ്രം; ടോള്‍ നികുതി വരുമാനം 20,383 കോടി രൂപ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ












Click it and Unblock the Notifications