കണ്ണൂരില്‍ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; സംഭവം പുറത്തായത് ഇങ്ങനെ, ശരീരത്തില്‍ പരിക്ക്
കണ്ണൂര്‍: കണിച്ചാറില്‍ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്ക്. തോളെല്ലിന് പൊട്ടലുണ്ട് എന്ന് കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു. തലയ്ക്കും കൈക്കും പരിക്കേറ്റ നിലയിലാണ് കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊട്ടിയൂര്‍ പുത്തന്‍വീട്ടില്‍ രതീഷിനെയും പെണ്‍കുഞ്ഞിന്റെ അമ്മ രമ്യയെയും കേളകം പോലീസ് കസ്റ്റഡിയിലെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഒരു മാസം മുമ്പാണ് രമ്യയുടെ രണ്ടാം വിവാഹം നടന്നത്. കുഞ്ഞിനെ രതീഷിന് ഇഷ്ടമല്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. പാല് കൊടുക്കുന്നത് പോലും എതിര്‍ത്തിരുന്നുവത്രെ. കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തടയാത്തതിനാണ് രമ്യയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞ് വീട്ടില്‍ മൂത്രമൊഴിച്ചെന്ന് പറഞ്ഞാണ് മര്‍ദ്ദം തുടങ്ങിയതത്രെ. മുഖത്തും തലയ്ക്കും പരിക്കുണ്ട്.
ഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകും
രമ്യയുടെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അറിയിച്ചത് പ്രകാരം പോലീസ് എത്തി വിശദവിവരങ്ങള്‍ ശേഖരിക്കുകയും കേസെടുക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് കുഞ്ഞിന്റെ മുത്തശ്ശി സുലോചന മകള്‍ രമ്യയെ വിളിച്ചപ്പോഴാണ് സംഭവം പുറത്തായത്. കുഞ്ഞിന് മര്‍ദ്ദനമേറ്റ വിവരം അറിഞ്ഞ ഉടനെ ഇവര്‍ വീട്ടിലെത്തി ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്റെ തോളെല്ലിന് പൊട്ടലുണ്ട് എന്ന് അവര്‍ പറയുന്നു. ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം
Recommended Video