പാലത്തായി പീഡന കേസ്; പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി, ഐജി ശ്രീജിത്തിനെ മാറ്റണം
കണ്ണൂർ;
പാലത്തായി
പീഡന
കേസിൽ
രണ്ടാഴ്ചയ്ക്കകം
പുതിയ
അന്വേഷണ
സംഘത്തെ
രൂപീകരണക്കമെന്ന്
ഹൈക്കോടതി.
അന്വേഷണ
സംഘത്തിന്റെ
മേൽനോട്ടം
ഐ
ജി
ശ്രീജിത്തിൽ
നിന്ന്
മാറ്റണമെന്ന്
ആവശ്യപ്പെട്ട
കോടതി
ഐജി
റാങ്കിൽ
കുറയാത്ത
ഉദ്യോഗസ്ഥന്റെ
നേതൃത്വത്തിലായിരിക്കണം
പുതിയ
സംഘത്തെ
രൂപീകരിക്കേണ്ടതെന്നും
വ്യക്തമാക്കി.
പീഡനത്തിന്
പെൺകുട്ടിയുടെ
അമ്മയുടെ
ഹർജിയിലാണ്
കോടതി
ഉത്തപവ്.
കേസിൽ പ്രതിയായ അധ്യാപകന് അനുകൂലമായാണ് അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ അമ്മ ഹർജി നൽകിയത്. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന കോടതിയുടെ ആവശ്യത്തെ സർക്കാർ സ്വാഗതം ചെയ്തു.
സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയത് നേരത്തേ വിവാദമായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പോക്‌സോ ചുമത്താതിരുന്നതും വിവാദമായി. ഇരയായ കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ കേസിൽ പത്മരാജന് ജാമ്യം ലഭിച്ചിരുന്നു.
തുടർന്നാണ് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. ഇരക്കെതിരെ അനാവശ്യ ധാരണകൾ അന്വേഷണ ഉേദ്യാഗസ്ഥർതന്നെ പരത്തുന്നു. ഇതിെൻറ ഭാഗമായി പ്രതിക്ക് ജാമ്യം കിട്ടാൻ അവസരമൊരുക്കി.തെളിവുകളും മൊഴികളും മറച്ചുവെക്കുകയും പ്രതിയെ രക്ഷിക്കാൻ വളച്ചൊടിക്കുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ഉദ്യോഗസ്ഥന് കീഴിൽ അന്വേഷണം തുടർന്നാൽ ഇരക്ക് നീതി നിഷേധിക്കപ്പെടുമെന്നുംഹർജിയിൽ പറഞ്ഞിരുന്നു.
Recommended Video