ഏഴിമല നാവിക അക്കാദമിക്കെതിരെയുള്ള ബോംബ് ഭീഷണി: പഴുതടച്ച കുറ്റപത്രവുമായി പൊലിസ്
കണ്ണൂർ : ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രണയവും അതേ തുടർന്നുണ്ടായ വൈരാഗ്യവുമാണ് ഏഴിമല നാവിക അക്കാദമിക്ക് നേരെയുള്ള ബോംബാക്രമണ ഭീഷണിക്ക് പിന്നിലെന്ന് പയ്യന്നൂർ പോലീസിൻ്റെ കുറ്റപത്രം. പ്രതിയായ സുജിത്റാമുമായി പ്രണയത്തിലായിരുന്ന കാമുകി എയ്ഞ്ചല്‍ റോയി മറ്റൊരാളെ വിവാഹം ചെയ്തതിന്റ വിരോധമാണ് നാവിക അക്കാദമി ഉള്‍പ്പെടെ മൂന്ന് ആസ്ഥാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്ത് അയക്കാന്‍ കാരണമെന്ന് പ്രതി ചോദ്യം ചെയ്യലിനിടെയിൽ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂര്‍ത്തിയായി
ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് പയ്യന്നൂരിലേക്ക് കൊണ്ടുവന്നിരുന്നു. രാജ്യ പ്രതിരോധവകുപ്പിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി പൊലിസ് അതിവേഗത്തിൽ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതും വിവിധ ഘട്ടങ്ങളില്‍ അന്വേഷിച്ച് കണ്ടെത്തിയതുമായ തെളിവുകളുള്‍പ്പെടെ ഇരുന്നൂറോളം പേജ് വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ദക്ഷിണേന്ത്യക്ഷലെ
ഏറ്റവും
വലിയ
നാവിക
പരിശീലന
കേന്ദ്രമായ
ഏഴിമല
നാവിക
അക്കാദമി
ബോംബ്
വച്ച്
തകര്‍ക്കുമെന്ന്
ഭീഷണി
സന്ദേശമയച്ച
സംഭവത്തില്‍
തികച്ചുംശാസ്ത്രീയ
അന്വേഷണമാണ്
പൊലിസ്
നടത്തിയത്.
അന്വേഷണം
പൂര്‍ത്തിയാക്കിയ
പോലീസ്
പ്രതിക്കെതിരെ
പഴുതടച്ച
കുറ്റപത്രമാണ്
പയ്യന്നൂർ
കോടതിയിൽ
സമർപ്പിച്ചത്.
മുംബൈ
അന്തേരിയിലെ
ഷെയര്‍
മാര്‍ക്കറ്റിംഗ്
ബിസിനസുകാരനായ
സുജിത്റാം
കിഡ്വാനി
(43)
ക്കെതിരെയാണ്
പയ്യന്നൂര്‍
ഡിവൈഎസ്പി
എം.
സുനില്‍കുമാര്‍
പയ്യന്നൂര്‍
ജുഡീഷ്യല്‍
ഒന്നാംക്ലാസ്
മജിസ്ട്രേറ്റ്
കോടതിയില്‍
കുറ്റപത്രം
സമര്‍പ്പിച്ചത്.
ടിബറ്റന്‍
തീവ്രവാദ
ഗ്രൂപ്പിന്റെ
പേരിലായിരുന്നു
കഴിഞ്ഞ
നവംബര്‍
12ന്
ബോംബാക്രമണ
ഭീഷണി
ഭീഷണി
സന്ദേശമെത്തിയത്.
ഇതോടൊപ്പം
എയര്‍ഫോഴ്സ്
കേന്ദ്രത്തിലേക്കും
നാഷണല്‍
ഡിഫന്‍സ്
അക്കാദമിയിലേക്കും
ഇത്തരത്തിലുള്ള
കത്ത്
ലഭിച്ചിരുന്നു.
ഇതുസംബന്ധിച്ച
വിവരം
കേന്ദ്ര
ഇന്റലിജന്‍സ്
ബ്യൂറോയാണ്
ഏഴിമല
നാവിക
അക്കാദമി
അധികൃതരെ
അറിയിച്ചത്.
ബോംബാക്രമണ
ഭീഷണിയുടെ
പശ്ചാത്തലത്തില്‍
നാവിക
അക്കാദമി
അധികൃതര്‍
നല്കിയ
പരാതി
ജില്ലാ
പോലീസ്
മേധാവി
പയ്യന്നൂര്‍
പോലീസിന്
കൈമാറുകയായിരുന്നു.
ഇതേ
തുടര്‍ന്ന്
നവംബര്‍
19ന്
കേസെടുത്തു.
പയ്യന്നൂര്‍ പോലീസ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് അന്വേഷണം നടത്തിയത്. ഭീഷണിക്കത്തിന്റെ ഉറവിടം മുംബൈയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദ്, എഎസ്ഐ സലീം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കഴിഞ്ഞ ഫെബ്രുവരി 21ന് അന്തേരിയില്‍ താമസിക്കുന്ന പ്രതിയെ കണ്ടെത്തിയത്.
മുംബൈ കഫ്പെന്റ്, ബിര്‍ള കുര്‍ള പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള രേഖകളില്‍ നിന്നുമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.സൗദി അറേബ്യ സ്കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്തയച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ നിലവില്‍ കേസുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.എന്നാൽ പ്രതി പരിഭ്രാന്തി പരത്താൻ വേണ്ടി വ്യാജ ബോംബുഭീഷണി കത്തു എഴുതിയാണെന്ന് വ്യക്തമാണെങ്കിലും ഗുരുതരമായ വകുപ്പുകൾ പ്രതിക്കെതിരെ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. പ്രതിയുടെ കൈപ്പടയും കത്തിലെ അക്ഷരങ്ങളും ഒന്നു തന്നെയാണെന്ന് കാലിഗ്രാഫി പരിശോധനയിലുടെ തെളിയിക്കാനും പൊലിസിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസം മുൻപ് അക്കാദമിക്ക് മുകളിലുടെ അഞ്ജാത ഡ്രോൺ പറന്ന സംഭവത്തിലും പൊലിസ് അന്വേഷണം നടത്തി വരികയാണ്. നാവിക അക്കാദമി അധികൃതരുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.