നേതാക്കളെ കളളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ച് സിപിഐയുടെ പൊലിസ് സ്റ്റേഷന് മാര്‍ച്ച്
കണ്ണൂര്‍: തളിപറമ്പില്‍ സിപിഎം- സിപിഐ ബന്ധം വീണ്ടും വഷളായി. സിപിഎമ്മുകാര്‍ക്കു വേണ്ടി സിപിഐ നേതാക്കളെ കളളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പൊലിസ് നടപടിയില്പ്രതിഷേധിച്ചു തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് തളിപറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. സി.പി. ഐ ജില്ലാകൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്, ലോക്കല്‍ കമ്മിറ്റിയംഗം എം.വിജേഷ്, മാന്ധംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറി കെ.ബിജു എന്നിവരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.
സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചു കഴിഞ്ഞ ഞായറാഴ്ച്ചയാണ് സിപിഐ നേതാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തത്. സി.പി. ഐ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഭവനസന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അസുഖബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെകാണാന് ചെന്നപ്പോള്‍ അവിടെ എത്തിയ സിപിഎം പ്രവര്ത്തകന് നവനീതിനോട് സി.പി. ഐ പ്രവര്ത്തകന് നവനീതിനോട് സി.പി. ഐ കുടുംബസംഗമസമയത്ത് കൂവി വിളിച്ചത് ശരിയായില്ലെന്ന് പറഞ്ഞതിനാണ് മാരകായുധങ്ങളുമായി അക്രമിച്ചുവെന്ന കളളക്കേസുണ്ടാക്കിയതെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി എം., രഘുനാഥ് ആരോപിച്ചു.

പ്രതിഷേധമാര്‍ച്ച് സംസ്ഥാനകൗണ്‍സില്‍ അംഗം സി.പി ഷൈജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ വേലിക്കാത്ത് രാഘവന്, വി.വി കണ്ണന്, മണ്ഡലം സെക്രട്ടറി പി.കെ മുജീബ് റഹ്മാന് പ്രസംഗിക്കും. ആഭ്യന്തര വകുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് സി.പി. ഐ മാര്‍ച്ചു നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്നത്. ഇടതു മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി തെന്ന പൊലിസിനെതിരെ ആക്ഷേപമുയര്‍ത്തി സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിക്കുന്നത് ജില്ലയില്‍ ആദ്യമാണ്.
മാന്ധം കുണ്ടില്‍ നിന്ന് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ സി.പി. ഐയില്‍ ചേര്‍ന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുളള ബന്ധം വഷളായത്. എല്‍ഡിഎഫ് നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമത്തില്‍ നിന്ന് സി.പി. ഐ വിട്ടു നില്‍ക്കുന്നതിലേക്ക് വരെ പ്രശ്നമെത്തിയിരുന്നു.സി.പി. ഐയില്‍ ചേര്‍ന്ന ബിജുവിന് സിപിഎം സഹകരണ സ്ഥാപനത്തില്‍ ജോലി നിഷേധിച്ചിരുന്നു.
സിപിഐ മാന്ധംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായി മാറിയ ബിജുവിനെ പിന്നീട് സിപിഐ സ്ഥാപനത്തില്‍ ജോലി നല്‍കുകയായിരുന്നു.സി.പി. ഐയില്‍ ചേര്‍ന്ന രണ്ടാളുകളുടെ ഭാര്യമാരെ സിപിഎം സഹകണസ്ഥാപനത്തില് നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഐ കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സിപിഎം ഏരിയാ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഇവരില്‍ ഒരാളുടെ സസ്പെന്ഷന് പിന്‍വലിച്ചത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications