Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിന്‍റെ ചരിത്രം തിരുത്തും; 15 ലേറെ സീറ്റും അധികാരവും പിടിക്കുമെന്ന് യുഡിഎഫ്, വിടില്ലെന്ന് ഇടത്

കണ്ണൂര്‍: വീറും വാശിയുമേറിയ പോരാട്ടമാണ് പതിവില്‍ നിന്നും വ്യത്യസ്തമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കുന്നത്. ഒരു ഡിവിഷന്‍ പോലും വിട്ടുകൊടുക്കില്ലെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ എന്ത് വിലകൊടുത്തും ജില്ലാ പഞ്ചായത്ത് ഭരണം ഇത്തവണ പിടിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. കണ്ണൂരിലെ ചരിത്രം മാറും, ഇത്തവണ ഭരണം യുഡിഎഫിനായിരിക്കുമെന്നാണ് ഒരു യുഡിഎഫ് നേതാക്കളും അവകാശപ്പെടുന്നത്. യുഡിഎഫിന്‍റെ ഈ മുന്നേറ്റത്തെ തടയാന്‍ എല്‍ഡിഎഫ് എല്ലാ അടവും പുറത്തെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പിന് വീറും വാശിയുമേറുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍

ആകെയുള്ള 24 സീറ്റില്‍ 15 ഉം നേടിയായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. സിപിഎമ്മിനും 13 ഉം സിപിഐക്ക് 2 ഉം സീറ്റ് ലഭിച്ചു. 9 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. കോണ്‍ഗ്രസിന് 6 സീറ്റ് ലഭിച്ചപ്പോള്‍ മുസ്ലിം ലീഗ്, എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം എന്നിവര്‍ ഒരോ സീറ്റ് വീതം നേടി. എന്നാല്‍ എല്‍ജെഡിയും കേരള കോണ്‍ഗ്രസും പിന്നീട് എല്‍ഡിഎഫിലേക്ക് പോയതോടെ യുഡിഎഫ് സീറ്റ് നില ഏഴിലേക്ക് ചുരുങ്ങി.

മുന്നണി മാറ്റം

മുന്നണി മാറ്റം

കഴിഞ്ഞ തവണ നേടിയ 9 സീറ്റുകള്‍ നിലനിര്‍ത്തുകയും ആറെണ്ണം കൂടി പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ആകെ 15 സീറ്റുകളാണ് പാര്‍ട്ടിയുടെ ലക്ഷ്യം, കുറഞ്ഞ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച വാര്‍ഡുകള്‍ ലക്ഷ്യം വെച്ചാണ് യുഡിഎഫ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എല്‍ജെഡിയുടേയും കേരള കോണ്‍ഗ്രസിന്‍റെയും മുന്നണി മാറ്റം തങ്ങളെ ബാധിക്കില്ലെന്നും നേതാക്കള്‍ പറയുന്നു.

സീറ്റ് വിതരണം

സീറ്റ് വിതരണം

ഇരു പാര്‍ട്ടികളുടേയും നേതൃത്വം മാത്രമേ മുന്നണി മാറിയിട്ടുള്ളുവെന്നും അണികള്‍ ഇപ്പോഴും യുഡിഎഫിനൊപ്പാണ് ഉള്ളതെന്നുമാണ് യുഡിഎഫിന്‍റെ അവകാശവാദം. സീറ്റ് വിതരണത്തിന്‍റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിക്കാന്‍ കഴിഞ്ഞെന്നും നേതാക്കള്‍ പറയുന്നു. ചില സീറ്റുകളില്‍ വിമതര്‍ രംഗത്ത് വന്നെങ്കിലും ഇവരെ പിന്നീട് അനുനയിപ്പിക്കാന്‍ കഴിഞ്ഞെന്നും പാര്‍ട്ടിക്ക് ഭീഷണിയാവില്ലെന്നുമാണ് യുഡിഎഫ് പറയുന്നത്.

 കോണ്‍ഗ്രസ് മത്സരിക്കുന്നത്

കോണ്‍ഗ്രസ് മത്സരിക്കുന്നത്

14 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആറ് സീറ്റുകള്‍ ചോദിച്ചിരുന്നെങ്കിലും 5 സീറ്റുകള്‍ മുസ്ലിം ലീഗിന് ലഭിച്ചു. സിഎംപി 2 സീറ്റിലും ആര്‍എസ്പി ഒരു സീറ്റിലും മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫിന് ഒരു സീറ്റാണ് ലഭിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കില്ലെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും ഒരു ഡിവിഷനില്‍ വെല്‍ഫയര്‍ സ്ഥാനാര്‍ത്ഥിക്കാണ് യുഡിഎഫ് പിന്തുണ നല്‍കിയിരിക്കുന്നത്.

എല്‍ഡിഎഫും

എല്‍ഡിഎഫും

മറുവശത്ത് കയ്യിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുകയും യുഡിഎഫിന്‍റെ കയ്യിലുള്ള ഏതാനും സീറ്റുകള്‍ പിടിച്ചെടുക്കുമെന്നുമാണ് എല്‍ഡിഎഫും അവകാശപ്പെടുന്നത്. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തോടെ തില്ലങ്കേരിയും ഉളിക്കലും ആലക്കോടും പോലെ മലയോര സീറ്റുകളിലാണ് പ്രതീക്ഷ. എന്നാല്‍ കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ഇവിടെ തങ്ങള്‍ക്ക് ഒരു പരിക്കുമേല്‍പ്പിക്കെല്ലാന്നാണ് യുഡിഎഫ് പറയുന്നത്.

 പിപി ദിവ്യ

പിപി ദിവ്യ

രണ്ടു മുന്നണികളും പ്രസിഡന്റ് സ്ഥാനാർഥികളെ അവതരിപ്പിച്ചാണു മത്സരത്തിനിറങ്ങിയതെന്നതു പോരിന്റെ വീറും കൂടുന്നു. ഡിവൈഎ്ഐ നേതാവ് പിപി ദിവ്യയെ മുന്‍ നിര്‍ത്തിയാണ് കണ്ണൂരില്‍ ഇടതുമുന്നണി പോരാട്ടത്തിനിറങ്ങിയത്. കല്യാശേരി ഡിവിഷനില്‍ നിന്നുമാണ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ദിവ്യ മത്സരിക്കുന്നത്. ഇടതിന്‍റെ ശക്തികേന്ദ്രമായി ഇവിടെ വിജയം ഉറപ്പാണെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

മലയോര മേഖല

മലയോര മേഖല

24 സീറ്റിൽ 15 ഇടത്ത് സി പി ഐ എമ്മും 3 സീറ്റുകളിൽ സി പി ഐ യും മത്സരിക്കും. പുതുതായി മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ്(എം)ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം ലഭിച്ചു. ഒരു സീറ്റില്‍ എന്‍സിപിയും മത്സരിക്കുന്നു. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്നത് മലയോര മേഖലയിലും എല്‍ജെഡിയുടെ വരവ് പാനൂര്‍, കൂത്ത്പറമ്പ് മേഖലകളിലും ഗുണകരമാവുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ഇടത് ഭരണത്തില്‍

ഇടത് ഭരണത്തില്‍

യുഡിഎഫിന്‍റെ പല സീറ്റിങ് സീറ്റുകളും ഇത്തവണ മറിയുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, സംസ്ഥാന തല നേതാക്കളെ അടക്കം കണ്ണൂരിലെത്തിച്ച പ്രചാര​ണം കൊഴുപ്പിക്കുകയാണ് യുഡിഎഫ്. ഇടത് ഭരണത്തില്‍ ജില്ലയിലെ ജനങ്ങള്‍ മടുത്തെന്നും ഇത്തവണ കണ്ണൂരിലെ ജനം മാറി ചിന്തിക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. മുന്നണി ബന്ധം ശക്തമാണെന്നതും അനുകൂല ഘടകമാണെന്നതും യുഡിഎഫ് പ്രതീക്ഷകള്‍ക്ക് ബലമേകുന്നു.

മത്സരമില്ല

മത്സരമില്ല

അതേസമയം തന്നെ, തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്ന് ഡിവിഷനിൽ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പ്രചാരണം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് ഉറപ്പായതിനാലാണിത്.എൽഡിഎഫിനു വേണ്ടി ബിനോയി കുര്യനും ബിജെപിക്കായി കൂട്ട ജയപ്രകാശും ജെഎസ്എസിനുവേണ്ടി മൈക്കിൾ തോമസ് പടവിലുമായിരുന്നു ഇവിടെ മത്സര രംഗത്തുണ്ടായിരുന്നത്.

Recommended Video

cmsvideo
    കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
    നടപടിക്രമങ്ങള്‍

    നടപടിക്രമങ്ങള്‍

    ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന 16 ന് ശേഷമേ തില്ലങ്കേരി ഉൾപ്പെടെ സ്ഥാനാർഥികള്‍ മരിച്ച സംസ്ഥാനത്തെ മൂന്നിടത്തും തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളു. ആറളം, തില്ലങ്കേരി പഞ്ചായത്തുകളും മുഴക്കുന്നിന്‍റെ ഐഴും അയ്യന്‍കുന്നിന്‍റെ മൂന്നും പായം പഞ്ചായത്തിന്‍റെ രണ്ടും വാര്‍ഡുകളും ഉള്‍പ്പടെ 42 പഞ്ചായത്ത് വാര്‍ഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്..

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+