പ്രായം 65, 50 വര്‍ഷമായി ട്യൂഷന്‍ ടീച്ചര്‍; നടി കാവ്യ മാധവനേയും പഠിപ്പിച്ചു ഈ ടീച്ചര്‍...
കാസർഗോഡ്: പ്രായം 65 ആയിട്ടും എന്നും 25 കിലോ മീറ്റർ നടന്ന് പഠിപ്പിക്കാന് പോകുന്ന ഒരു ടീച്ചർ ഉണ്ട്. കോരിച്ചൊരിയുന്ന മഴ വന്നാലും ഈ ടീച്ചർക്ക് അത് പ്രശ്‌നമല്ല. ഈ നടപ്പ് തുടങ്ങിയിട്ട് 50 വർഷമായി. വീടികളിൽ ചെന്ന് ഈ ടീച്ചർ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുത്തുകൊടുക്കും. പ്രായം തളർത്താത്ത ഈ ടീച്ചറുടെ പേരാണ് നാരായണി.
നീലേശ്വരം സ്വദേശിനിയായ ടീച്ചർ ചെറുവത്തൂരിൽ ആണ് താമസക്കുന്നത്. പുലർച്ചെ അഞ്ചിന് ടീച്ചർ വീട്ടിൽനിന്നിറങ്ങും. കൈയിൽ ടോർച്ചും ഉണ്ടാകും. ദേശീയപാത വഴി മാണിയാട്ടെ മൂന്ന് വീടുകളിലേക്ക്. നാലിലും അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികൾക്കാണ് ട്യൂഷൻ. ഹിന്ദിയും ഇംഗ്ലീഷും കണക്കും ആണ് പറഞ്ഞുകൊടുക്കുന്നത്. , 1971-ലെ ഈ എസ്.എസ്.എൽ.സി.ക്കാരി. ഒൻപതരയോടെ കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നാരായണി ടീച്ചർ തിരിച്ചുവരും. അതും നടന്ന് തന്നെ. വരുന്നവഴി പരിചയക്കാരോട് മിണ്ടിയു പറഞ്ഞും വരും. പിന്നീട് വീട്ടിലേക്ക്.
'കോടതികള്‍ക്ക് എപ്പോഴേ ഈ ഉഡായിപ്പുകള്‍ മനസിലായി തുടങ്ങി': ശ്രീജിത്ത് പെരുമന
ചെറുവത്തൂർ ടെക്‌നിക്കൽ സ്‌കൂൾവളപ്പിലൂടെയാണ് നടത്തം ചെരിപ്പിടില്ല. ഹോട്ടലിൽനിന്ന് രണ്ട് ഭക്ഷണം പാഴ്‌സൽ വാങ്ങും . ടീച്ചർക്കും കിടപ്പിലായ ഭർത്താവ് എം.കെ. ദാമോദരനും ആണ്. രാവിലെ മാത്രമല്ല പഠിപ്പിക്കൽ. വൈകുന്നേരവും ഉണ്ട. മൂന്നുമണിക്ക് കൊവ്വൽ ഭാഗത്താണ്. രാത്രി എട്ടുവരെയാണ് ട്യൂഷൻ.
ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
15-ാം വയസ്സിൽ തുടങ്ങിയതാണ് ടീച്ചർ ഈ നടപ്പ് . നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽനിന്ന് 1971-ൽ എസ്.എസ്.എൽ.സി.ജയിച്ചു. അപസ്മാരം വന്നപ്പോൾ പഠനം പൂർത്തിയാക്കാന് പറ്റിയില്. കുടുംബം പോറ്റാനാണ് ട്യൂഷന് തുടങ്ങുന്നത്.. 50 കിലോമീറ്റർവരെ ഒരു ദിവസം നടക്കും, സിനിമാനടി കാവ്യാ മാധവൻ ആറിൽ പഠിക്കുമ്പോൾ ട്യൂഷനെടുത്തത് കൊടുത്ത് ഈ ടീച്ചർ. പഠിപ്പിച്ച കുട്ടികളിൽ പലരും പല പദവികളിലും എത്തി.
കണക്കും, ഇംഗ്ലീഷും ഹിന്ദിയും ആണ് ഇഷ്ട വിഷയം. പഠിത്തം നിർത്തിഠ? ശേഷവും നാരായണി ഹിന്ദി ക്ലാസിന് പോയിരുന്നു. നേടി. ൊരു വിഷം മാത്രം വേണ്ടുന്നവർക്ക് ഒരു വിഷം പഠിപ്പിക്കും മുഴുവൻ വിഷയങ്ങൾ വേണമെങ്കിൽ മുഴുവൻ വിഷയവും. പത്താം തരത്തിൽ പഠിക്കുന്നവർക്കും ക്ലാസ് എടുക്കും. 10 വർഷം മുൻപാണ് നീലേശ്വരത്തുനിന്ന് ചെറുവത്തൂർ എത്തിയത്.