കാസർഗോഡ് വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി
കാസർഗോഡ്; വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളുടേയും മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരാണ് മരിച്ചത്.നാട്ടുകാരായ മത്സ്യതൊഴിലാളികൾ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് കീഴുൽ മത്സ്യബന്ധനത്തിന് പോയ ആഞ്ജനേയ എന്ന ഫൈബർ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഏഴു പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. നാല് പേർ രക്ഷപ്പെട്ടിരുന്നു. രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരാണ് രക്ഷപ്പെട്ടത്.മറിഞ്ഞ ബോട്ടിൽ പിടിച്ച് നിൽക്കുകയായിരുന്നു ഇവർ. നിസാര പരിക്കുകളോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അഴിമുഖത്തോട് ചേർന്ന് മണൽത്തിട്ടകൾ രൂപമെടുത്തിട്ടുള്ളതിനാൽ അപ്രതീക്ഷിതമായി ഉണ്ടായ തിരകളാണ് അപകടത്തിന് കാരണമായതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. കോസ്റ്റൽ പോലീസിന്‍റെ രക്ഷാപ്രവർത്തന രക്ഷാപ്രവർത്തനത്തിന് എത്താൻ വൈകിയെന്നും മത്സ്യതൊഴിലാളികൾ ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും രക്ഷാപ്രവർത്തനം ഊർജിതമായില്ലെന്നും നാട്ടുകാരും മത്സ്യതൊഴിലാളികളും കുറ്റപ്പെടുത്തു.
ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications