Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദുമ മണ്ഡലം ഇത്തവണ മറിയുമെന്ന് യുഡിഎഫ്; വോട്ട് കണക്കുകള്‍ നിരത്തി അവകാശവാദം

ഉദുമ: കോണ്‍ഗ്രസിന് ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാത്ത അഞ്ച് ജില്ലകളില്‍ ഒന്നാണ് കാസര്‍കോട്. ജില്ലയില്‍ നിന്നും അവസാനമായി ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ട് തന്നെ പതിറ്റാണ്ടുകളായി. 1987 ലെ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിന്നും ഉദുമയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. അതിന് ശേഷം ഇന്നുവരെ ജില്ലയില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. എന്നാല്‍ ഇത്തവണ ഈ നാണക്കേടില്‍ നിന്നും പാര്‍ട്ടി കരകയറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. മത്സരിക്കുന്ന മുഴുവന്‍ മണ്ഡലത്തിലും ഇല്ലെങ്കിലും ഒരെണ്ണത്തിലെങ്കിലും വിജയം ഉറപ്പാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

കാസര്‍കോടും മഞ്ചേശ്വരവും

കാസര്‍കോടും മഞ്ചേശ്വരവും

ജില്ലയില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ യുഡിഎഫ് 2, എല്‍ഡിഎഫ് 3 എന്നതാണ് കക്ഷി നില. കാസര്‍കോടും മഞ്ചേശ്വരവുമാണ് യുഡിഎഫിന്‍റെ കയ്യിലുള്ളത്. രണ്ടിടത്തും മുസ്ലിം ലീഗ് അംഗങ്ങള്‍. എല്‍ഡിഎഫില്‍ ഉദുമയിലും തൃക്കരിപ്പൂരും സിപിഎമ്മും കാഞ്ഞങ്ങാട് സിപിഐയും ആണ് മത്സരിച്ച് വിജയിച്ചിത്. ഇടതുപക്ഷം വിജയിച്ച മൂന്ന് സീറ്റിലും കഴിഞ്ഞ തവണ യുഡിഎഫില്‍ കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചത്.

കെ സുധാകരന്‍ തോറ്റത്

കെ സുധാകരന്‍ തോറ്റത്

ഇതില്‍ ഉദുമയില്‍ ശക്തമായ മത്സരം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. കെ സുധാകരന്‍ മത്സരിക്കാന്‍ രംഗത്ത് എത്തിയതോടെ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പിടിക്കുമെന്ന പ്രതീതിവരേയുണ്ടായി. എന്നാല്‍ കെ കുഞ്ഞിരാമനോട് 3882 വോട്ടിന് കെ സുധാകരന്‍ തോറ്റു. 2011 ലെ തിരഞ്ഞെടുപ്പില്‍ 11380 വോട്ടായിരുന്നു കുഞ്ഞിരാമന്‍റെ ലീഡ്.

ലീഡ് കുത്തനെ ഇടിഞ്ഞു

ലീഡ് കുത്തനെ ഇടിഞ്ഞു

വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടത് ലീഡ് കുത്തനെ കുറയ്ക്കാന്‍ സാധിച്ചത് യുഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. വോട്ട് നിലയിലെ ഈ ആത്മവിശ്വാസവുമായിട്ടായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പോരാട്ടം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലത്തില്‍ നിന്നും നേടിയത് ഒമ്പതിനായിരത്തോളം വോട്ടിന്‍റെ ഞെട്ടിക്കുന്ന ലീഡായിരുന്നു.

രാഷ്ട്രീയ സാധ്യതകള്‍ മാറി

രാഷ്ട്രീയ സാധ്യതകള്‍ മാറി

ഈ കണക്കുകള്‍ നല്‍കുന്ന പ്രതീക്ഷയിലാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ കോണ്‍ഗ്രസ് ഇത്തവണ പോരാട്ടത്തിന് ഇറങ്ങുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയ സാധ്യതകള്‍ മാറി മറിഞ്ഞതോടെ സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിക്കുന്നവരുടെ എണ്ണവും കോണ്‍ഗ്രസില് വര്‍ധിച്ചു. ഇത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ പ്രതിസനധി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ആരാകും സ്ഥാനാര്‍ത്ഥി

ആരാകും സ്ഥാനാര്‍ത്ഥി

ഡിസിസി പ്രസിഡന്റ്‌ ഹക്കിം കുന്നിൽ, കെ.പി.സി.സി. സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്ന് കേള്‍ക്കുന്നത്. മൂന്ന് പേര്‍ക്കും ശക്തമായ പിന്തുണയും ഉണ്ട്. ഇതില്‍ ഹക്കീം കുന്നിലിനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മികച്ച സംഘാടകൻ ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരൻ ഇവ സഹായിക്കും എന്നാണ് ഹക്കീമിനെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.

ഹക്കീമും ബാലകൃഷ്‌ണൻ പെരിയയും.

ഹക്കീമും ബാലകൃഷ്‌ണൻ പെരിയയും.

സമുദായ സമാവാക്യവും മികച്ച പ്രാസംഗികള്‍ എന്ന ലേബലും തുണയാകുമെന്ന പ്രതീക്ഷയിലാണ് ബാലകൃഷ്ണന്‍ പെരിയയും ഉള്ളത്. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം ബാലകൃഷ്ണനുണ്ട്. മണ്ഡലത്തിലെയും ജില്ലയിലെയും അടുപ്പങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതാവിനോടുള്ള ബന്ധവുമാണ് നീലകണ്ഠന് പ്രതീക്ഷ നല്‍കുന്നത്. മണ്ഡലത്തിൽ നിന്നുള്ളവരാണ്‌ ഹക്കീമും ബാലകൃഷ്‌ണൻ പെരിയയും. കാസർകോട് മണ്ഡലത്തിൽ നിന്നുള്ളയാളാണ്‌ നീലകണ്‌ഠൻ.

ഐ ഗ്രൂപ്പ്‌ നോമിനി

ഐ ഗ്രൂപ്പ്‌ നോമിനി

ഹക്കീമിനെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസി ജനറൽ സെക്രട്ടറി താരീഖ്‌ അൻവറിന്‌ അയച്ച കത്തിൽ ഒപ്പിട്ടവരാണ്‌ നീലകണ്‌ഠനും ബാലകൃഷ്‌ണനും. ഐ ഗ്രൂപ്പ് സീറ്റാണ് ഉദുമ എന്നതും നീലകണ്ഠന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. കഴിഞ്ഞതവണ ഐ ഗ്രൂപ്പ്‌ നോമിനിയായാണ്‌ കെ സുധാകരൻ ഇവിടെ മത്സരിച്ചത്.

കെ കുഞ്ഞിരാമന്‍ ഇല്ല

കെ കുഞ്ഞിരാമന്‍ ഇല്ല

അതേസമയം മറുവശത്ത് ഇത്തവണ കെ കുഞ്ഞിരാമന്‍ ഇല്ല. ടേം നിബന്ധന കര്‍ശനമായി നടപ്പാക്കുന്നതിനാല്‍ കുഞ്ഞിരാമനെ മാറ്റി പകരം മുന്‍ മഞ്ചേശ്വരം എംഎല്‍എയായ സിഎച്ച് കുഞ്ഞമ്പുവിനെയാണ് സിപിഎം ഇത്തവണ മത്സരിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഡ് കുറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞതാണ് ഇടത് മുന്നണിയുടെ ആത്മവിശ്വാസം.

നീലയിൽ അതിസുന്ദരിയായി പ്രിയനായിക- നിക്കി ഗൽറാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച്എല്‍ദോസ് കുന്നപ്പിള്ളി ​| Oneindia Malayala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+