സിനിമാനടൻ ആയതിനാൽ സഹായിക്കുമെന്ന് കരുതി:ആറ് തവണയൊക്കെ വിളിച്ചാൽ ആർക്കും ദേഷ്യം വരില്ലേ,മുകേഷിനെ വിളിച്ച കുട്ടി
പാലക്കാട്: കൊല്ലം എംഎൽഎ മുകേഷിനെ ആറ് തവണ ഫോണിൽ വിളിച്ചെന്ന് പത്താംക്ലാസ് വിദ്യാർത്ഥി. താൻ മുകേഷിനെ ഫോണിൽ വിളിച്ചത് തന്റെ സ്കൂളിലെ ഒരു കൂട്ടുകാരന് ഫോൺ ലഭിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ഫോൺ കോൾ റെക്കോർഡ് ചെയ്തത് സിനിമാനടനായതുകൊണ്ട് കൂടിയാണ്. എന്നാൽ എംഎൽഎ തന്നോട് ദേഷ്യപ്പെട്ടതിൽ വിഷമില്ലെന്നും ആറ് തവണ വിളിച്ചാൽ ആർക്കും ദേഷ്യം വരില്ലേ.. അതുകൊണ്ട് കുഴപ്പമില്ലെന്നും പത്താംക്ലാസുകാരൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

താൻ മുകേഷിനെ വിളിച്ചിരുന്നുവെന്നും അപ്പോൾ മീറ്റിങ്ങിലാണെന്ന് മുകേഷ് പറഞ്ഞുവെന്ന് കുട്ടി സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറച്ച് കഴിഞ്ഞ് വിളിക്കാൻ ആവശ്യപ്പെട്ടു. ആറ് തവണ വിളിച്ചു ആറാമത്തെ തവണ വിളിച്ചപ്പോൾ ഗൂഗിൾ മീറ്റ് കട്ടായെന്ന് പറഞ്ഞു. പിന്നീട് മുകേഷ് തിരിച്ചുവിളിച്ചുവെന്നും കുട്ടി പറയുന്നു. അതേ സമയം ഫോൺ കോൾ റെക്കോർഡ് ചെയ്തത് ഒരു സിനിമാ നടനെ വിളിക്കുകയാണല്ലോ എന്ന് കരുതിയാണ്. താൻ സുഹൃത്തിന് വേണ്ടി ഉന്നയിച്ച കാര്യം നടക്കുമെന്നും തോന്നിയെന്നും പത്താംക്ലാസുകാരൻ മാധ്യമങ്ങളോട് പറഞ്ഞു. നാല് ദിവസം മുമ്പാണ് താൻ മുകേഷിനെ വിളിച്ചതെന്നും കുട്ടി വ്യക്തമാക്കി. എന്നാൽ ഞായറാഴ്ച രാവിലെ മുതലാണ് ശബ്ദരേഖ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങിയത്.

സ്കൂളിൽ തന്റെ സുഹൃത്തായ കുട്ടിയ്ക്ക് ഫോൺ ഇല്ലെന്നും ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് വിളിച്ചത്. സിനിമാ നടൻ കൂടിയായതിനാൽ സഹായിക്കുമെന്ന് കരുതിയെന്നും മുകേഷ് തന്നോട് ദേഷ്യപ്പെട്ടതിൽ പരാതിയില്ലെന്നും കുട്ടി വ്യക്തമാക്കി. ആറ് തവണ വിളിച്ചതുകൊണ്ടായിരിക്കും മുകേഷ് തന്നോട് ദേഷ്യപ്പട്ടത്. മുകേഷ് എല്ലാവർക്കും ഫോൺ കൊടുക്കുന്നുണ്ടെന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ട് ഫോൺ ലഭിക്കുമെന്ന് കരുതിയാണ് ഫോണിൽ മുകേഷിനെ വിളിച്ചത്.

ആറ് തവണ തുടർച്ചയായി ഫോണിൽ വിളിച്ചാൽ ഏതൊരാൾക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ടാവും തന്നോട് അങ്ങനെ പറഞ്ഞതെന്നും കുട്ടി ചൂണ്ടിക്കാണിക്കുന്നു. കൂട്ടുകാരന് കേൾക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് മുകേഷുമായുള്ള ഫോൺകോൾ റെക്കോർഡ് ചെയ്തത്. തുടർന്ന് റെക്കോർഡ് ചെയ്ത സംഭാഷണം സുഹൃത്തിന് അയച്ചുകൊടുക്കുകയും അവൻ അടുത്ത രണ്ട് പേർക്ക് അയച്ചുകൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതെന്നും പത്താംക്ലാസുകാരൻ പറയുന്നു. തന്റെ ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്. എന്നാൽ കോള്‍ റെക്കോര്‍ഡ് ചെയ്തത് ദുരുദ്ദേശ്യത്തോടെയല്ലെന്നും വിശദീകരിക്കുന്നുണ്ട്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ ഫോണിൽ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. മുകേഷും കുട്ടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ സത്യാവസ്ഥ വ്യക്തമാക്കി മുകേഷ് തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ മുകേഷിനെ വിളിച്ച പാലക്കാട്ടുകാരനെ കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങുകയും ചെയ്തു. ഇതോടെ അതാവശ്യ കാര്യത്തിന് വേണ്ടിയാണെന്ന് കുട്ടി പറയുന്നുണ്ട്. അക്കാര്യം പാലക്കാട് എം.ല്‍എയോട് അല്ലേ പറയേണ്ടതെന്നും മുകേഷ് ചോദിച്ചിരുന്നു.

തന്റെ സുഹൃത്താണ് ഫോൺ നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞിരുന്നു. ശബ്ദരേഖ വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി മുകേഷ് ഫേസ്ബുക്ക് വീഡിയോയിൽ രംഗത്തെത്തിയിരുന്നു.
Recommended Video

തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും തനിക്ക് നേരത്തെയും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും പോലീസിൽ പരാതി നൽകിക്കഴിഞ്ഞെന്നും എംഎൽഎ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ട്രെയിന്‍ ലേറ്റ് ആണോ, കറണ്ട് പോയി എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications