'592 കോടിയുടെ കൊടും ചതി, ഇത് മണ്ടൻ തീരുമാനമല്ല, കേന്ദ്രത്തിന്റെ ചതി'; തോമസ് ഐസക്
വയനാട് ദുരന്ത നിവാരണത്തിന്റെ നിർമ്മാണ പ്രവർത്തികൾക്കായി 592 കോടി രൂപ വായ്പയായി അനുവദിച്ചത് കേന്ദ്രത്തിന്റെ ദുഷ്ടബുദ്ധിയുടെ ഒന്നാം തരം ഉദാഹരണമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തെ വിവേചനമെന്നല്ല ചതിയെന്നാണ് വിശശേഷിപ്പിക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ എന്തോ മണ്ടൻ തീരുമാനം എന്ന മട്ടിലാണ് പലരും ഇതിനെ വിലയിരുത്തിയത്.എന്നാൽ മണ്ടൻ തീരുമാനമല്ല ആലോചിച്ചെടുത്ത ചതിയൻ തീരുമാനമാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'592 കോടിയുടെ കൊടും ചതി
കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തെ
വിവേചനമെന്നല്ല ചതിയെന്നാണ് വിശശേഷിപ്പിക്കേണ്ടത്. കുറച്ചു ദിവസം
മുമ്പ് വയനാട് ദുരന്ത നിവാരണത്തിന്റെ നിർമ്മാണ
പ്രവർത്തികൾക്കായി 592 കോടി രൂപ വായ്പയായി അനുവദിച്ചത്
കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നല്ലോ. വായ്പ മാർച്ച് 31 നു
മുമ്പ് അതായത് 45 ദിവസത്തിനകം ചെലവഴിക്കുകയും വേണം.
അതേസമയം മറ്റ് സംസ്ഥാനങ്ങൾക്കായി 1544 കോടി രൂപ ഗ്രാന്റായി
എൻ ആര്‍ എഫിൽ നിന്നനുവദിച്ചു . അതിന് മുമ്പ് 18 സംസ്ഥാന ങ്ങൾ
ഇതേ ഫണ്ടിൽ നിന്നു 4808 കോടി അനുവദിച്ചിട്ടുണ്ട്. കേരളത്തിന്
ഒന്നുമില്ല. പകരം വയ്പയായി 592 കോടി രൂപ.
വ്യാപകമായ പ്രതിക്ഷേധം ഉണ്ടായി. കേന്ദ്ര സർക്കാരിന്റെ എന്തോ
മണ്ടൻ തീരുമാനം എന്ന മട്ടിലാണ് പലരും വിലയിരുത്തിയത്. മണ്ടൻ
തീരുമാനമല്ല . ആലോചിച്ചെടുത്ത ചതിയൻ തീരുമാനമാണിത് .
കേന്ദ്രത്തിന്റെ ദുഷ്ടബുദ്ധിയുടെ ഒന്നാം തരം ഉദാഹരണമാണിത്.
2020-21 മുതൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മൂലധന ചെലവിനെ
പ്രോത്സാഹിപ്പിക്കാനായുള്ള പ്രത്യേക ധനസഹായം എന്ന പേരിൽ പലിശ
രഹിത വായ്പ കെടുത്തു തുടങ്ങി, 2020-21 ൽ 12000 കോടി , 2021-22 ൽ
14000 കോടി, 2022-23ൽ 81000 കോടി രൂപ വീതമാണ് നൽകിയത്.
ഇതിൽ നിന്ന് കേരളത്തിന് എന്തു ലഭിച്ചു? 2020-21 ൽ 0.68 ശതമാനം
മാത്രം, 2021-22 ൽ 1.68 ശതമാനം, 2022-23 ൽ 2.34% ലഭിച്ചു. എന്നാൽ
2023- 24 ൽ ഒന്നും ലഭിച്ചില്ല, അപ്പോൾ 4 വർഷത്തെ
ശരാശരിയെടുത്താൽ ഏതാണ്ട് 1.1 ശതമാനം കേരളത്തിന്റെ ജനസംഖ്യാ
വിഹിതം 2.55 ശതമാനമെന്നോർക്കണം. ഫിനാൻസ് കമ്മീഷൻ പോലും 1.98
ശതമാനം നികുതി വിഹിതം കേരളത്തിന് അനുവദിക്കുമ്പോൾ കേന്ദ്രം
മൂലധന വായ്പ പദ്ധതിയിൽ കേരളത്തിന് അനുവദിക്കുന്നത് കേവലം 1.1
ശതമാനം മാത്രം.
ഇതിലെവിടെയാണ് ചതി? അതു മനസിലാകണമെങ്കിൽ 2023-24 ൽ കേരളം
ത്തിന്റെ വിഹിതം എങ്ങിനെ പൂജ്യം ശതമാനമായി തീർന്നത് എന്ന്
പരിശോധിക്കണം അപ്പോൾ ചതി മനസിലാകും.
മൂലധന ചെലവിനുള്ള വായ്പ പദ്ധതിയുടെ ഒരു പ്രധാന നിബന്ധന
ഒരോ വർഷവും അനുവദിക്കുന്ന തുക അതതു വർഷം തന്നെ
ചെലവഴിക്കണമെന്നതാണ്. അല്ലാത്ത പക്ഷം കേന്ദ്രം കുറവായ തുക മറ്റു
സംസ്ഥാനങ്ങൾക്കു അനുവദിക്കും.
2022- 23 ൽ കേരളത്തിനു കൂടുതൽ തുക അനുവദിച്ചു (2.34%). പക്ഷെ
ധനകാര്യ വർഷത്തിന്റെ രണ്ടാം പകുതിയിലാണ് അനുവദിച്ചത്. മറ്റ്
സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം പേർക്കും ആദ്യ പകുതിയിലും. ഇതില്‍
കേരളത്തിന് മാർച്ച് 31 നുള്ളിൽ ചെലവഴിക്കണമെന്ന നിബന്ധനയോടെ
60 കോടി രൂപ ലഭിച്ചത് മാർച്ച് 22 നായിരുന്നു.
വർഷാരംഭത്തിൽ പണം ലഭിച്ച സംസ്ഥാനങ്ങൾക്ക് വായ്പ
ചെലവഴിക്കാൻ സമയം ലഭിച്ചു. വർഷാവസാനം വായ്പ ലഭിച്ച കേരളം
പോലെയുള്ള സംസ്ഥാനങ്ങൾക്കു പണം ചെലവഴിക്കാൻ കഴിയാതെ
വന്നു. അവർ ചെലവഴിക്കാത്ത തുക അടുത്ത വർഷം മറ്റു
സംസ്ഥാനങ്ങളുടെ അലോക്കേഷനിൽ വകയിരുത്തിയപ്പോൾ കേരളത്തിന്
2023-24 ൽ ലഭിച്ച തുക പൂജ്യമായി. 2024-25 നും കേന്ദ്രം ചെയ്യുന്നത് ഇതേ ചതി തന്നെയാണ്. ധനകാര്യവർഷം അവസാനിക്കാറായപ്പോൾ 592 കോടി രൂപ അനുവദിക്കുന്നു. ഒരുവിധത്തിലും അത് ഈ വർഷം ചെലവഴിക്കാനാകില്ല. അടുത്ത വർഷം കേരളം വീണ്ടും സംപൂജ്യരാകാനാണു സാധ്യത. ബി.ജെ.പിയുടെ ഈ ചതിക്കെതിരെയാണ് സി പി ഐ എം സമരത്തിനിറങ്ങിയിട്ടുള്ളത്.
എവിടെയാണ് യു.ഡി എഫ് ?
നബി: ബി ജെ.പി ഇത്തരമൊരു പലിശരഹിത 50 വർഷ വായ്പ
പദ്ധതി കൊണ്ടുവന്നതിന്റെ പിന്നിലും ഒരു ചതിയുണ്ട്. ഇപ്പോൾ കേന്ദ്ര
സർക്കാരാണ് ഓരോ സംസ്ഥാനവും എത്ര തുക കമ്പോള
വായ്പയൊടുക്കാമെന്നു തീരുമാനിച്ചറിയിക്കുന്നത്. ഭരണഘടന പ്രകാരം
സംസ്ഥാനങ്ങൾ തിരിച്ചടക്കാൻ കട ബാധ്യത ഉള്ളിടത്തോളം കാലമേ ഈ
നിയന്ത്രണാധികാരം കേന്ദ്രത്തിനുണ്ടാകു. 1991 മുതൽ സംസ്ഥാനങ്ങൾ
നേരിട്ടു കമ്പോള വായ്പകൾ സ്വീകരിക്കുന്ന നയം നടപ്പിലായി. അതോടെ
സംസ്ഥാനങ്ങൾ കേന്ദ്രത്തിനു നൽകാനുള്ള കട ബാധ്യത കുറഞ്ഞു കുറഞ്ഞു പലരും കേന്ദ്രപിടിയിൽ നിന്നു രക്ഷപ്പെടും എന്ന സ്ഥിതിയായി. ഇതിനു തടയിടാനുള്ള ഉപായമാണ് ബി.ജെ.പിയുടെ പലിശ രഹിത 50 വർഷവായ്പ. ആർക്കിത് വേണ്ടെന്നുവെക്കാൻ കഴിയും?'.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications