Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചംഗ കുടുംബത്തിന് മാസം 15,000 ലിറ്റര്‍ പോരെയെന്ന് മന്ത്രി; വസതിയില്‍ ചെലവാകുന്നത് 60000 ലിറ്റര്‍

roshi

തിരുവനന്തപുരം: അഞ്ചംഗ കുടുംബത്തിന് പ്രതിമാസം 15,000 ലിറ്റര്‍ വെള്ളം മതിയാകുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ദിവസങ്ങല്‍ക്ക് മുമ്പ് പറഞ്ഞത്. എന്നാല്‍ ഈ മന്ത്രിയുടെ വീട്ടില്‍ ഒരു മാസം ചെലവാകുന്നത്. 60000 ലിറ്റര്‍ വെള്ളം. ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ തോമസിന് നിയമസഭയില്‍ മന്ത്രി തന്നെ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍

അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍

കേരളത്തില്‍ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളം ഇത് 100 ലിറ്റര്‍ എന്നാണ് നാം കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍ എന്നു കണക്കു കൂട്ടുകയാണെങ്കില്‍ മാസം 15000 ലിറ്റര്‍ ജലഉപഭോഗം വരുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞത്.

ഒരു മാസം 60000 ലിറ്റര്‍

ഒരു മാസം 60000 ലിറ്റര്‍

ഇപ്പോഴാണ് മന്ത്രിയുടെ വീട്ടിലെ വെള്ളത്തിന്റെ ഉപഭോഗത്തിന്റെ കണക്ക് പുറത്തുവന്നത്. മന്ത്രി മന്ദിരത്തില്‍ കഴിഞ്ഞ ജൂണ്‍- ജൂലായ് മാസത്തില്‍ 1.22 ലക്ഷം വെള്ളമാണ് ഉപയോഗിച്ചത്. അതായത് ഒരു മാസം 60000 ലിറ്റര്‍. വെള്ളത്തിന് രണ്ട് കണക്ഷനാണ് മന്ത്രിയുടെ വസതിയിലുള്ളത്.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജലഅതോറിറ്റി കുടിവെള്ള ചാര്‍ജ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചത്. അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജലജീവന്‍ മിഷനുമായി സര്‍ക്കാര്‍

ജലജീവന്‍ മിഷനുമായി സര്‍ക്കാര്‍

കേരളത്തിലെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ജലജീവന്‍ മിഷനുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കണക്ഷന്‍ കൂടുന്നതോടെ മെയന്റനന്‍സും കൂടും. വകുപ്പിന്റെ സഞ്ചിത നഷ്ടം 4911.42 കോടി രൂപയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക 1180 കോടി രൂപയാണ്. കെഎസ്ഇബിക്ക് ജല അതോറിറ്റി നല്‍കാനുള്ളത് 1295 കോടി രൂപയാണ്. ഇതടക്കം 2613 കോടി രൂപയാണ് ആകെ ബാധ്യത. കുടിശ്ശിക പിരിച്ചെടുത്താല്‍ വാട്ടര്‍ ചാര്‍ജ് വര്‍ധനവ് ഒഴിവാക്കാമെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കണക്ഷനുകളുടെ എണ്ണം വര്‍ധിക്കും

കണക്ഷനുകളുടെ എണ്ണം വര്‍ധിക്കും

ഒരു കിലോ ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിന് ശരാശരി 22.85 രൂപയാണ് ജല അതോറിറ്റിക്ക് ചെലവാകുന്നത്. ലഭിക്കുന്നതാകട്ടെ ശരാശരി 10.92 രൂപയും. കണക്ഷനുകളുടെ എണ്ണം വര്‍ധിക്കും തോറും വകുപ്പ് നേരിടുന്ന നഷ്ടവും അതേ അനുപാതത്തില്‍ തന്നെ ഉയരും. കുടിശിക എത്ര അടച്ചു തീര്‍ത്താലും ഈ നഷ്ടം ഉയര്‍ന്നു തന്നെ വരും. ഇത് കുറച്ചെങ്കിലും നികത്തുന്നതിനു വേണ്ടിയാണ് വര്‍ധനവ് വരുത്തിയത്.

ലഭിക്കാനുള്ള കുടിശിക

ലഭിക്കാനുള്ള കുടിശിക

വകുപ്പിന് കുടിശികയിനത്തില്‍ ലഭിക്കാനുള്ള തുകയില്‍ 955 കോടി രൂപ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു ടാപ്പുകളിലേക്ക് കുടിവെള്ളം നല്‍കിയതിന്റെ കുടിശികയാണ്. സമൂഹത്തിലെ ഏറ്റവും താഴേതട്ടിലുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ശ്രാതസ്സാണിത്. അറ്റകുറ്റപ്പണികളുടെ കരാറുകാര്‍ക്ക് 145 കോടി രൂപയുടെ കുടിശിക നല്‍കാനുണ്ട്. ഇതു നല്‍കാത്ത പക്ഷം അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്.

ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും

ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും

നിരക്കു വര്‍ധനവിലൂടെ 400 കോടി രൂപ മാത്രമാണ് പ്രതിവര്‍ഷം അധികമായി ലക്ഷ്യമിടുന്നത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു വിഭിന്നമാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും വകുപ്പ് തന്നെയാണ് നല്‍കേണ്ടത്. ഭാഗികമായി മാത്രമാണ് സര്‍ക്കാരില്‍ നിന്ന് നോണ്‍ പ്ലാന്‍ ഗ്രാന്‍ഡ് മുഖേന ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+