രണ്ട് മക്കളുടെ അമ്മയായ യുവതിയും കാമുകനും റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ! നടുക്കം മാറാതെ ആലുവ...
വെള്ളിയാഴ്ച രാത്രി മുതൽ ശ്രീകലയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ദിവ്യൻ കാലടി പോലീസിൽ പരാതി നൽകിയിരുന്നു.
കൊച്ചി: ആലുവ തുരുത്തിൽ യുവാവിനെയും യുവതിയെയും തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടിൽ കുഞ്ഞന്റെ മകൻ ഇകെ രാഗേഷ്(30), ചൊവ്വര എടനാട് അമ്പാട്ടുകര വീട്ടിൽ ദിവ്യന്റെ ഭാര്യ ശ്രീകല(28) എന്നിവരാണ് മരിച്ചത്. തുരുത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ശനിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.
ഏപ്രിൽ 13 വെള്ളിയാഴ്ച രാത്രി മുതൽ ശ്രീകലയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ദിവ്യൻ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ശ്രീകലയുടെയും രാഗേഷിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അവിവാഹിതനായ രാഗേഷും ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ ശ്രീകലയും തമ്മിൽ പ്രണയിത്തിലായിരുന്നുവെന്നാണ് വിവരം.

അയൽവാസികൾ...
ചൊവ്വര എടനാട് അമ്പാട്ടുകര വീട്ടിൽ ദിവ്യന്റെ ഭാര്യയായ ശ്രീകലയും കല്ലയം ഏത്തപ്പിള്ളി വീട്ടിൽ ഇകെ രാഗേഷും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. നേരത്തെ രാഗേഷിന്റെ വീടിന് സമീപത്തായിരുന്നു ശ്രീകലയും ഭർത്താവും മക്കളും താമസിച്ചിരുന്നത്. ഈ സമയത്താണ് ശ്രീമൂലനഗരത്തെ സ്വകാര്യ പൈപ്പ് കമ്പനിയിൽ പ്ലംബറായ രാഗേഷും ശ്രീകലയും തമ്മിൽ അടുപ്പത്തിലായത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ശ്രീകലയും കുടുംബവും ഇവിടെനിന്ന് താമസം മാറി. രണ്ട് കിലോമീറ്റർ അപ്പുറത്ത് പുതിയ വീട് നിർമ്മിച്ചതിനെ തുടർന്നാണ് ശ്രീകലയും കുടുംബവും ശ്രീമൂലനഗരം കല്ലയത്ത് നിന്നും താമസം മാറിയത്. എന്നാൽ ശ്രീമൂലനഗരത്ത് നിന്ന് താമസം മാറിയെങ്കിലും ശ്രീകലയും രാഗേഷും തമ്മിലുള്ള ബന്ധം തുടർന്നു.

പോലീസിൽ പരാതി...
അമ്പാട്ടുകര വീട്ടിൽ ദിവ്യന്റെ ഭാര്യയായ ശ്രീകലയെ ഏപ്രിൽ 13 വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഭാര്യയെ കാൺമാനില്ലെന്ന് പറഞ്ഞ് അന്ന് രാത്രി തന്നെ ദിവ്യൻ കാലടി പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് രാഗേഷ് ജോലി ചെയ്യുന്ന പൈപ്പ് കമ്പനിയിൽ എത്തിയ ശ്രീകല ഇവിടെനിന്നും രാഗേഷിനെ വിളിച്ചിറക്കി കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ അതിനുശേഷം രണ്ടുപേരും എങ്ങോട്ട് പോയി എന്നതിനെ സംബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച രാത്രി വൈകിയും പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.

റെയിൽവേ ട്രാക്കിൽ...
ഏപ്രിൽ 14 ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് തുരുത്ത് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തീവണ്ടി തട്ടിയ ആഘാതത്തിൽ ഇരുവരുടെയും തലഭാഗം ചിന്നിച്ചിതറിയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ രാഗേഷിന്റെ പോക്കറ്റിൽ നിന്ന് ബൈക്കിന്റെ താക്കോലും മൊബൈൽ സിം കാർഡും കണ്ടെത്തി. തുടർന്ന് ഈ സിം കാർഡ് ഉപയോഗിച്ച് ഫോൺ വിളിച്ചതിന് ശേഷമാണ് മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞത്. അതേസമയം, രാഗേഷിന്റെ കൈയിലുണ്ടായിരുന്നത് സ്വന്തം സിം കാർഡല്ലെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ ഒരു ബന്ധുവിന്റെ പേരിലുള്ള സിം കാർഡാണ് രാഗേഷിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാഗേഷിന്റെ മൃതദേഹം എടനാട് ശ്മശാനത്തിലും ശ്രീകലയുടേത് കപ്രശേരി ശ്മശാനത്തിലും സംസ്കരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications