അപകടകാരണം വാഹനത്തിന്റെ അമിത വേഗതയും അശ്രദ്ധയും; വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
കൊച്ചി: മരടില്‍ സ്കൂള്‍ ബസ് കുളത്തില്‍ പതിച്ച് ആയയും രണ്ടു പിഞ്ചു കുട്ടികളും മരിച്ചത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും മൂലമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിലെത്തി അതേ നിലയില്‍ അശ്രദ്ധമായി വളവ് തിരിച്ചതാണ് വാഹനം കുളത്തിലേക്ക് വീഴാന്‍ കാരണമായതെന്ന് എറണാകുളം റീജിയണല്‍ ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. വാഹനത്തിന്റെ ഡ്രൈവര്‍ അനില്‍ കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

അപകടം നടന്ന സ്ഥലത്ത് റോഡിന് 2.5 മീറ്റര്‍ വീതിയേ ഉള്ളു. 90 ഡിഗ്രി വളവാണിത്. ഈ സ്ഥലത്ത് വാഹനം 20 കിലോ മീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. കുളത്തിന്റെ അവസ്ഥയും വളരെ മോശമായിരുന്നു. മുഴുവനായും പായലും ചെളിയും നിറഞ്ഞ നിലയിലാണ്. നല്ല ആഴമുള്ള കുളമാണ് ഇത്. വളവ് തിരിഞ്ഞപ്പോള്‍ വലതുവശത്തുള്ള കുളത്തിന് സമീപത്തേക്ക് വാഹനത്തിന്റെ ഇതേ ഭാഗം ചെരിയുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറുകയും ചെയ്തു. ഈ സമയം ഡോര്‍ തുറന്ന് കുട്ടികളെ ഇറക്കാന്‍ ശ്രമിക്കുന്നതും ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകള്‍ വാഹനത്തിലുള്ളവരെ ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂര്‍ണമായും വെളത്തിലേക്ക് മറിഞ്ഞത്. വലതുഭാഗത്തിരുന്ന കുട്ടികള്‍ ഇതോടെ ചെളിയില്‍ പൂണ്ടുപോകുന്ന അവസ്ഥയുണ്ടായി. ഈ കുട്ടികളാണ് മരിച്ചത്. ആയയും ഇതേ അവസ്ഥയിലായിരുന്നു. ഇവരെ ഇറക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും ശ്രമം ആദ്യ ഘട്ടങ്ങളില്‍ വിജയിച്ചില്ല. സ്ഥിരമായി ഈ വഴിയിലൂടെ വാഹനമോടിക്കുന്ന വ്യക്തിയാണ് ഡ്രൈവര്‍ അനില്‍കുമാര്‍. അമിത വേഗതയിലൂടെയാണ് ഇയാള്‍ വാഹനമോടിച്ചിരുന്നതെന്ന് മരണപ്പെട്ട കുട്ടിയുടെ വീടിന് സമീപത്തുള്ളവര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയതും ഡ്രൈവറായിരുന്നു. ഇതിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. വാഹനം യാത്രക്ക് പൂര്‍ണ സുരക്ഷിതമായിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ടയര്‍ പൂര്‍ണമായി തേഞ്ഞ് തീര്‍ന്ന നിലയിലാണ്.
കൂടാതെ നിരവധി കേടുപാടുകള്‍ വാഹനത്തിനുണ്ടായിരുന്നുവെന്ന് ഇതിന് മുമ്പ് വാഹനം പരിശോധിച്ചിട്ടുള്ള മെക്കാനിക്കും പറയുന്നു. അത് പൂര്‍ണമായി പരിഹരിക്കുവാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന്റെ ഫിറ്റ്നസ് രേഖകള്‍ എല്ലാം ശരിയാണെന്നു അധികൃതര്‍ പറഞ്ഞി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ വാഹനങ്ങളും പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍ ഈ വാഹനം പരിശോധനക്ക് ഹാജരാക്കിയിരുന്നില്ലെന്നു അധികൃതര്‍ അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications